Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇനിയും ചങ്കിലെ ചോരയ്‌ക്ക് ഒരു കത്തിയും നീളരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 08:56 am IST
in Special Article

നാന്‍ പെറ്റ മകനേ…എന്‍ കിളിയേ…ഹൃദയം ചുരന്നു വരുന്ന ആ അമ്മക്കരച്ചിലിന്റെ ദിഗന്തങ്ങള്‍ പൊട്ടുന്ന ആരവം തടുക്കാന്‍ ആര്‍ക്കാവും. കരച്ചിലെല്ലാം ചുഴിയായി ഉള്ളിലേക്കു വലിച്ചെടുക്കുന്ന വേദന പാരാവാരം നെഞ്ചിലൊതുക്കുന്ന ആ അച്ഛന്റെ മുഴക്കമുള്ള നിശബ്ദത എങ്ങനെ സഹിക്കും. ക്യാംപസ്  ഫ്രണ്ടിന്റെ പുറംഗുണ്ടകള്‍ നെഞ്ചില്‍ കുത്തിവീഴ്‌ത്തി മരണത്തിനു കീഴടങ്ങിയ മഹാരാജാസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി അഭിമന്യുവിന്റെ മരവിച്ച ദേഹത്തില്‍ നൊമ്പരത്തിന്റെ മരവിപ്പായി വീഴുന്ന മാതാപിതാക്കളെയോര്‍ത്ത് നാം ജീവിക്കുന്ന മൃതദേഹങ്ങളായിപ്പോകുന്നു. കേരളത്തിന്റെ ക്യാംപസ് ചക്രവാളത്തില്‍ എന്നെന്നും മോഹിപ്പിക്കുന്ന മുദ്രചാര്‍ത്തിയ മഹാരാജാസിന്റെ നെഞ്ചില്‍ പതിറ്റാണ്ടുകള്‍ക്കുശേഷം മറ്റൊരു നരവേട്ടയുടെ രക്തക്കറ.

യൗവനപ്പുളപ്പിന്റേയും രാഷ്‌ട്രീയ ത്രസിപ്പിന്റേയും പേരില്‍ അടിപിടി ഉണ്ടാകുമെങ്കിലും കൊലപാതകത്തിന്റെ ചോരകൊണ്ട് ക്യാമ്പസ് വ്രണിത പങ്കിലമാകാറില്ല കേരളത്തില്‍. പക്ഷേ ഇന്നതും സംഭവിച്ചു. ചുമരെഴുത്തിന്റെ പേരില്‍ വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടാകാറുണ്ടെങ്കിലും കൊലപാതകത്തിലേക്ക് വളര്‍ന്നത് ക്യാമ്പസ് രാഷ്‌ട്രീയത്തിന്റെ കുടിലതയുടെ നീച മാതൃകയാണ്. പക്ഷേ ആസൂത്രിതമാണ് കൊലയെന്നാണ് എസ്എഫ് ഐയും സിപിഎമ്മും പറയുന്നത്. ക്യാമ്പസ് ഫ്രണ്ടുമായാണ് പ്രശ്‌നം ഉണ്ടായതെങ്കിലും അവര്‍ക്കുവേണ്ടി മൂത്താശാരികളായ പോപ്പുലര്‍ഫ്രണ്ടാണ് കൊല നടത്തിയത്. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് കൊല നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു കഴിഞ്ഞു. ജീവന് രാഷ്‌ട്രീയമോ ജാതി മത വര്‍ണ്ണ വര്‍ഗ വ്യത്യാസമോ ഇല്ല. ആര് കൊല്ലപ്പെട്ടാലും അത് പൊതു സമൂഹത്തിന് തീരാനഷ്ടമാണ്.

കലാലയ രാഷ്‌ട്രീയം അടുത്തകാലത്ത് ക്രൂരമായ കലാപ രാഷ്‌ട്രീയമായത് ക്യാമ്പസ് ഫ്രണ്ടിന്റെ വരവോടെയാണ്. തങ്ങളുടെ രാഷ്‌ട്രീയ പടര്‍ച്ചയ്‌ക്കായി 2009 ലാണ് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ടിന് അഖിലേന്ത്യാ തലത്തില്‍ രൂപംകൊടുത്തത്. മതസംഘടനാ സ്വഭാവമാണ് ഇവര്‍ക്കുള്ളത്. ക്യാമ്പസില്‍ മത തീവ്രവാദം വളര്‍ത്തി സമൂഹത്തില്‍ പൊതുവെ അരാജകത്വം ഉണ്ടാക്കുന്ന ഈ സംഘടനയുടെ രാഷ്‌ട്രീയം അപകടകരമാണെന്നറിഞ്ഞുകൊണ്ടു തന്നെ എതിരാളികളെ തകര്‍ക്കാനും തളര്‍ത്താനും അവരുമായി ചങ്ങാത്തം കൂടുകയായിരുന്നു ഒളിഞ്ഞും തെളിഞ്ഞും എസ്എഫ്ഐ. അതിനു കട ചൂടിയതാകട്ടെ അവരുടെ ഗോഡ് ഫാദേഴ്‌സായ സിപിഎം നേതാക്കളും. എബിവിപിയുമായും മറ്റു വിദ്യാര്‍ഥി സംഘടനകളുമായും നിരന്തരം അങ്കംവെട്ടുന്ന ക്യാമ്പസ് ഫ്രണ്ടിന് ഒളിഞ്ഞും തെളിഞ്ഞും മൗനാനുവാദം നല്‍കിയിരുന്നത് എസ്എഫ്ഐ തന്നെയാണ്. തങ്ങള്‍ ചെയ്യേണ്ടത്  അവര്‍ ചെയ്യുന്നുണ്ടല്ലോയെന്ന നിഗൂഢ നിര്‍വൃതിയായിരുന്നു എസ്എഫ്ഐയ്‌ക്ക്. മഹാരാജാസില്‍ ബീഫ് ഫെസ്റ്റിവെല്‍ ഒരുമിച്ചു നടത്തിയ എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും ഏകോദര സഹോദരന്മാരെപ്പോലെയായിരുന്നു. പാലുകൊടുത്ത കൈയില്‍ കൊത്തിയപ്പോഴാണോ എസ്എഫ്ഐക്കും സിപിഎമ്മിനും നൊന്തത്.

എന്തിനും പോപ്പുലര്‍ഫ്രണ്ട് കൂടെ നില്‍ക്കും എന്ന ധൈര്യമാണ് എന്തതിക്രമത്തിനും ക്യാമ്പസ് ഫ്രണ്ടിനെ പ്രേരിപ്പിക്കുന്നത്. ഐഎസ് ബന്ധത്തിന്റെ പേരില്‍ രാജ്യം നിരോധിക്കാന്‍ ഒരുങ്ങിയ പോപ്പുലര്‍ ഫ്രണ്ടിന്റെ അരുമ സന്തതികളായ ക്യംപസ് ഫ്രണ്ട് സ്വന്തം സമുദായ സംരക്ഷകരായി നിസാര വിഷയങ്ങള്‍പോലും മതവല്‍ക്കരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു വരികയാണ്.

മത തീവ്രവാദത്തിന്റെ ഈറ്റില്ലമായി മാറിയിരിക്കുകയാണ് കേരളം. ഐഎസ് ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നും അറസ്റ്റിലായവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. ചിലരെ കാണാതായി. കൊല്ലപ്പെട്ടവര്‍ വേറെ. എല്ലാം ഐഎസ് ബന്ധത്തിന്റെ പേരില്‍ തന്നെ. വോട്ടിനും നിലനില്‍പ്പിനും വേണ്ടി ഇവര്‍ക്കു വളരാന്‍ വഴിവെക്കുന്നതില്‍ ഇടതു വലതു മുന്നണികള്‍ മത്സരിക്കുകയാണെന്നുപോലും തോന്നിപ്പോകുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പലകുറി കേരളത്തിലെ ഇത്തരം ഭീകരാവസ്ഥകള്‍ ചുണ്ടിക്കാട്ടിയിട്ടും പിണറായി സര്‍ക്കാരും സിപിഎമ്മും മൗനത്തിലാണ്. ഈ മൗനംകൊണ്ട് അവര്‍ക്കു നേട്ടമുണ്ടാകാം. പക്ഷേ കേരളത്തിനു കൊല്ലുന്ന ആ നേട്ടം വേണ്ട. കേരളത്തിനു ജീവിക്കണം. അതുകൊണ്ട് സര്‍ക്കാര്‍ ഇനിയും കണ്ണുതുറക്കണം. അല്ലെങ്കില്‍ കേരളത്തിലെ ക്യാമ്പസുകള്‍ മാത്രമല്ല കേരളം തന്നെയും കൊലക്കളമാകും. ഇനിയും ചങ്കിലെ ചോരയ്‌ക്ക് ഒരു കത്തിയും നീളരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.