Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരവേട്ടയ്‌ക്കെതിരെ കോണ്‍ഗ്രസ്-പാക്- ലഷ്‌കര്‍ സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 06:02 am IST
in India

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെയും മുസ്ലിം ഭീകരസംഘടന ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഭാഷയില്‍ സംസാരിച്ച് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍. 

ഭീകരരേക്കാള്‍ കൂടുതല്‍ സാധാരണക്കാരെയാണ് സൈന്യം കശ്മീരില്‍ കൊലപ്പെടുത്തുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. കശ്മീരികള്‍ സ്വതന്ത്ര രാജ്യം ആഗ്രഹിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയായ സൈഫുദ്ദീന്‍ സോസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകള്‍ വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ്സിനെ പിന്തുണച്ച് ലഷ്‌കര്‍ രംഗത്തെത്തി. 

കോണ്‍ഗ്രസ്സിന്റെ അതേ നിലപാടാണ് തങ്ങള്‍ക്കുമുള്ളതെന്ന് ലഷ്‌കര്‍ ഭീകരന്‍ മഹ്മൂദ് ഷാ ഇ-മെയിലിലൂടെ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ഗുലാം നബി ആസാദിനുള്ള അതേ അഭിപ്രായം തന്നെയാണ് തുടക്കം മുതല്‍ ഞങ്ങള്‍ക്കുമുള്ളത്. ഗവര്‍ണര്‍ ഭരണം കൂടുതല്‍ നിരപരാധികളെ കൊന്നൊടുക്കാന്‍ വേണ്ടിയാണ്. ഇന്ത്യ ഭീകര രാഷ്‌ട്രമാണ്. ഇന്ത്യന്‍ സൈന്യം ഭീകര സൈന്യവുമാണ്, മഹ്മൂദ് ഷാ പറയുന്നു. 

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണമേര്‍പ്പെടുത്തി ഭീകരര്‍ക്കെതിരെ സൈന്യം ശക്തമായ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാന്‍ അനുകൂലികളായി സംസാരിച്ചത്. നാല് ഭീകരരെ വധിച്ചപ്പോള്‍ ഇരുപത് സാധാരണക്കാരെ സൈന്യം കൊലപ്പെടുത്തിയെന്നായിരുന്നു ഗുലാം നബിയുടെ ആരോപണം. പുല്‍വാമയില്‍ 13 സാധാരണക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു ഭീകരനാണ് ജീവന്‍ നഷ്ടപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ കൂട്ടക്കൊലകള്‍ക്ക് പദ്ധതി തയാറാക്കിയിരിക്കുകയാണെന്ന് ഭീകരരെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷന്‍ ഓള്‍ ഔട്ട്’ പരാമര്‍ശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി. 

കശ്മീരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയാണെന്ന പാക്കിസ്ഥാന്റെ വ്യാജ പ്രചാരണത്തെ പിന്തുണക്കുകയാണ് ആസാദ് ചെയ്തത്. സൈന്യത്തോട് ഏറ്റുമുട്ടി കൊല്ലപ്പെടുന്ന ഭീകരരെയും വിഘടനവാദികളെയും സാധാരണക്കാരായി ചിത്രീകരിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. 

കശ്മീര്‍ പാക്കിസ്ഥാനിലോ ഇന്ത്യയിലോ നില്‍ക്കാന്‍ അഗ്രഹിക്കുന്നില്ല. ഹിതപരിശോധന നടന്നാല്‍ ജനങ്ങള്‍ സ്വതന്ത്ര രാഷ്‌ട്രമെന്ന ആവശ്യം ഉന്നയിക്കും. പത്ത് വര്‍ഷം മുന്‍പ് അന്നത്തെ പര്‍വേസ് പാക്കിസ്ഥാന്‍ പ്രസിഡന്റ് മുഷറഫ് നടത്തിയ പ്രസ്താവന ഇന്നും സത്യമാണെന്നും സോസ് പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതെന്നും ലഷ്‌കര്‍ ഇ തൊയ്ബ ആരോപിച്ചു.

കോണ്‍ഗ്രസ്സിന് ഇന്ത്യ വിരുദ്ധ നിലപാട്, മാപ്പ് പറയണം: ബിജെപി

ന്യൂദല്‍ഹി: ഗുലാം നബി ആസാദിന്റെയും സൈഫുദ്ദീന്‍ സോസിന്റെയും പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിന്റെ ഇന്ത്യാ വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 

നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണം. സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ നടത്തിയ നീക്കത്തിന് കോണ്‍ഗ്രസ് മാപ്പു പറയണം. പ്രസ്താവനകള്‍ ഭീകരരെയാണ് സന്തോഷിപ്പിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്തെ അപേക്ഷിച്ച് മോദി സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് ഭരിച്ച 2012ല്‍ 72 ഭീകരരും 2013ല്‍ 67 ഭീകരരുമാണ് കൊല്ലപ്പെട്ടത്. മോദി അധികാരത്തിലെത്തിയ 2014 മുതല്‍ 2017 വരെ യഥാക്രമം 110, 108, 150, 217 ഭീകരരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മെയ് വരെ 75 ഭീകരരെയും സൈന്യം വധിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി. 

പാക്കിസ്ഥാന് പുറത്ത് മറ്റൊരു പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ്സിനുള്ളിലും പാക്കിസ്ഥാനുണ്ടെന്നും ബിജെപി വക്താവ് സമ്പിത് പാത്ര പറഞ്ഞു. പ്രസ്താവന രാജ്യവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, സോസിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.