Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായനകൊണ്ട് സ്വയമറിയുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 05:58 pm IST
in Literature

           വായനയല്ല നഷ്ടപ്പെട്ടത്. വായനയ്‌ക്കുവേണ്ടിയുള്ള നേരങ്ങളാണ്. ആവശ്യങ്ങളുടെ പെരുപ്പങ്ങള്‍ സമയത്തെ ഞെരുക്കിയപ്പോള്‍ വായനാ നേരം കുറഞ്ഞു. തിരക്കിന്റെ കൊള്ളയ്‌ക്കിടയിലും ഉപേക്ഷിക്കപ്പെടാതെ വായന ഉത്സവമാകുന്നുവെന്നതാണ് വലിയ കാര്യം. എന്നിട്ടും വായന മരിച്ചുവെന്നു പറഞ്ഞ് വിവാദ വ്യവസായം നടത്തി ആളാകുന്നവരെ മാറ്റി നിര്‍ത്താം. വായനയുടേയും പുസ്തകങ്ങളുടേയും ഋതുഭേദങ്ങളെല്ലാം വസന്തമായിത്തീരുന്ന ഇക്കാലത്ത് മലയാളിയെ വായിക്കാന്‍ പഠിപ്പിക്കാനായി കേരളം മുഴുവന്‍ ഓടി നടന്ന് ഗ്രന്ഥശാലകള്‍ ഉണ്ടാക്കിയ പിഎന്‍ പണിക്കരാണ് ഈ വസന്തത്തിനു വെള്ളവും വളവും നല്‍കിയത്.അതുകൊണ്ടാണ് പണിക്കരുടെ ചരമദിനം നമ്മള്‍ വായനാ ദിനമാക്കിയത്. ഇന്ന് വായനാദിനം. 

          ഒന്നും വായിക്കാത്തവന്‍ എന്ന പേരുദേഷം മാറാന്‍വേണ്ടിയെങ്കിലും വായനയിലെക്ക് കൂപ്പുകുത്തി വീണവരുപോലുമുണ്ട്. എഴുതാന്‍ അറിയാവുന്നവരെല്ലാം എഴുത്തുകാരായിത്തീരുന്ന ഇന്നത്തെക്കാലത്ത് പക്ഷേ, ശരിക്കും എഴുത്തുകാരനാവണമെങ്കില്‍ വായനകൂടി വേണമെന്ന ബോധംകൊണ്ടാവണം അവരും വായനയിലേക്കു വീണത്. എഴുത്തുകാര്‍ കൂടുകയും അതുകൊണ്ട് പുസ്തകങ്ങള്‍ പെരുകുകയും അതിനാല്‍ വായനക്കാര്‍ കൂടുകയും ചെയ്യുക എന്ന സ്വാഭാവികതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പണ്ട് വായനയ്‌ക്കും എഴുത്തിനും കൈവിരലിലെണ്ണാവുന്ന വിഷയങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് നൂറുകണക്കിന് വിഷയ വൈപുല്യമാണുള്ളത്. അതുകൊണ്ടു തന്നെ വായനയും എഴുത്തും കൂടുന്നു.

           ഇന്ന് നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചെറിയ പുസ്തക പ്രസാധകരുടെപോലും പുസ്തകോത്സവങ്ങള്‍ പലതവണ നടക്കുന്നുണ്ട്. അതുപോലെ നിരവധി പുസ്തക പ്രസാധകരുമുണ്ട്. എഴുത്തുകാരെല്ലാവരും തന്നെ നല്ല വായനക്കാരുമാണ്. വായനാ ദിനത്തിലും അല്ലാതെയും സര്‍ക്കാര്‍ തലത്തിലും ഇതര വഴിക്കും വായനയുടെ ചെറുതും വലുതുമായ സംഘാടനങ്ങള്‍ പൊതുവിടങ്ങളില്‍ നടക്കുന്നുണ്ട്. രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന പുസ്തകോത്സവം കേരളം കണ്ട വലിയൊരു സംരംഭമായിരുന്നു. ഒരു ദിവസം നാല്‍പതിനായിരത്തോളം ആളുകളാണ് അവിടം സന്ദര്‍ശിച്ചത്. എഴുത്തും വായനയുമായി ബന്ധപ്പെട്ട് പല പരിപാടികളും അവിടെ നടന്നിരുന്നു. കോടിക്കണക്കിനു രൂപയുടെ പുസ്തകങ്ങളാണ് അന്നു വിറ്റഴിഞ്ഞത്. സ്‌ക്കൂള്‍ കരുന്നുകള്‍ മുതല്‍ കോളേജ് കുട്ടികള്‍വരെ കേരളത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങിയ മേളകൂടിയായിരുന്നു അത്. ഷാര്‍ജ, ജര്‍മനി പുസ്തകോത്സവങ്ങളും ഇന്ന് മലയാളത്തെ സംബന്ധിച്ച് വലിയ സംഭവമായി മാറിയിരിക്കുകയാണ്.

          പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ലോകത്തെ മാത്രമല്ല അറിയുന്നത്. നമ്മെത്തന്നെയാണ്. വായനയിലൂടെ കിട്ടുന്ന അറിവിടങ്ങള്‍ വായനക്കാരെ നവീകരിച്ച് മറ്റൊരാളാക്കുന്നു. വായന സൃഷ്ടിക്കുന്ന വിവിധ വിചാരങ്ങളുടെ സാകല്യംകൊണ്ട് പുതിയൊരു സംസ്‌ക്കാരത്തിന്റെ ഉറയൂരല്‍ നടക്കുന്നുണ്ട്. ഇന്ന് വീടുകളില്‍ സ്വന്തമായി ഗ്രന്ഥശാലകള്‍ വരെ ഉണ്ടാക്കുന്നവരുണ്ട്. ഗ്രന്ഥശാലകള്‍ മഹത്തായ യൂണിവേഴ്‌സിറ്റികളാണെന്ന് കാര്‍ലൈന്‍ പറഞ്ഞിട്ടുണ്ട്. വിഖ്യാത എഴുത്തുകാരനും ചിന്തകനും ഭാഷാപണ്ഡിതനും നോവലിസ്റ്റുമൊക്കെയായിരുന്ന ഉംമ്പര്‍ട്ടോ എക്കോ ലോകംകണ്ട വലിയൊരു വായനക്കാരനായിരുന്നു. അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കാന്‍ എന്നതിനെക്കാളുപരി പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള കരുതലായി നാല് ബംഗ്‌ളാവുകള്‍ ഉണ്ടായിരുന്നു. ഓരോ ബംഗ്‌ളാവിലും കുറഞ്ഞത് ഒരു ലക്ഷം പുസ്തകങ്ങള്‍. നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു വായനയ്‌ക്കുപോലും അതിശയം തോന്നിയ വായനക്കാര്‍. എം.കൃഷ്ണന്‍ നായരും പി.ഗോവിന്ദപിള്ളയും ഇവരില്‍ പ്രമുഖരാണ്.

         വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനുംവേണ്ടി ഓടിനടന്ന പി.എന്‍.പണിക്കര്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഗ്രന്ഥശാലകള്‍ സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥശാലാ സംഘത്തിനു രൂപം നല്‍കി. സ്‌ക്കൂള്‍ തുറന്ന് മൂന്നാമത്തെ ആഴ്ച വായനാവാരം കൊണ്ടാടാനാണ് നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്നത്. 1909 മാര്‍ച്ച് ഒന്നിന് പണിക്കര്‍ നീലമ്പേരൂരില്‍ ജനിച്ചു. 1995 ജൂണ്‍ 19ന് 86ാം വയസില്‍ അന്തരിച്ചു.           

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.