പള്ളിക്കത്തോട്: ”പൊതുപ്രവര്‍ത്തനത്തില്‍ സ്ഥാനമാനങ്ങള്‍ വരും പോകും, പക്ഷേ രാജശേഖരന് രാജശേഖരന് തന്നെയായിരിക്കും. മോഹിച്ചിട്ടോ ആഗ്രഹിച്ചിട്ടോ ലഭിച്ചതല്ല ഈ സ്ഥാനങ്ങള്‍”. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റേതാണ് ഈ വാക്കുകള്‍. കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ ശതവൈജ്ഞാനികം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അദ്ദേഹം അനുമോദിച്ചു. അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി. എന്‍. പുരുഷോത്തമന് അധ്യക്ഷനായി. ഡോ. എന്‍. ജയരാജ് എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, അരവിന്ദ വിദ്യാമന്ദിരം പ്രിന്‍സിപ്പല്‍ ആര്.സി. കവിത, ബി. അനില്‍കുമാര്‍, എന്‍. മനോജ്, വി. ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുമ്മനം രാജേശേഖരന് മാതൃമല രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മേല്‍ശാന്തി ഗോവിന്ദന് നമ്പൂതിരി പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചു. ക്ഷേത്രം പ്രസിഡന്റ് അരുണ്‍ വൃന്ദാവന്‍, സെക്രട്ടറി പ്രശാന്ത് കുമാര്‍ വി.ജി., ഖജാന്‍ജി അരുണ്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: