Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വൈദഗ്ധ്യം ആര്‍ക്കും അയോഗ്യതയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2018, 01:28 am IST
in Editorial

കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നത് കുറച്ചുകാലമായി ബിജെപി, മോദി വിരുദ്ധരുടെ ശീലമാണല്ലോ. കേന്ദ്ര സര്‍വീസില്‍ ജോയിന്റ് സെക്രട്ടറി തലത്തിലേയ്‌ക്ക് പ്രഗല്‍ഭരെ നേരിട്ടു നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയും അങ്ങനെ കയറെടുത്തുള്ള പ്രതികരണങ്ങളുണ്ടായിരുന്നു. ഐഎഎസുകാരെ തഴയുന്നു, അവര്‍ക്കുമേലേ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ പ്രതിഷ്ഠിക്കുന്നു, ആര്‍എസ്എസ്സുകാരെ തിരുകിക്കയറ്റാനുള്ള ഗൂഢശ്രമം എന്നൊക്കെയായിരുന്നു പ്രതികരണം. എന്തിനേയും സംശയ ദൃഷ്ടിയോടെ നോക്കുന്നവരുടെ വികല ദൃഷ്ടിമാത്രമാണതെന്നും യാഥാര്‍ഥ്യവുമായി അതിനു ബന്ധമൊന്നുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇതു പുതിയ സംഭവമൊന്നുമല്ല. മുന്‍പും നടന്നിട്ടുണ്ട്. അത്തരം നിയമനത്തിനു നിയമതടസ്സമില്ല. നിലവില്‍ സര്‍വീസിലുള്ളവരെ ബാധിക്കുന്നതുമല്ല. മനുഷ്യ വിഭവശേഷി ആവുംവിധം രാജ്യത്തിനു പ്രയോജനപ്പെടുത്താനുള്ള ഒരു പദ്ധതിമായേ ഇതിനെ കാണാനൊക്കൂ. മന്‍മോഹന്‍ സിങ്ങിനെയും സാം പിത്രോദയേയും മൊണ്ടേക്‌സിങ് അലുവാലിയയേയും നന്ദന്‍ നിലേക്കനിയേയും എം.എസ്. സ്വാമിനാഥനേയും കെ.പി.പി. നമ്പ്യാരേയും പോലുള്ളവരുടെ സേവനം മുന്‍പ് പ്രയേജനപ്പെടുത്തിയിട്ടുമുണ്ട്. അവരൊന്നും ആര്‍എസ്എസ്സുകാരാണെന്ന് ആരും പറഞ്ഞിട്ടുമില്ല. അത്തരക്കാരുടെ അനുഭവസമ്പത്തും പ്രവര്‍ത്തന വൈദഗ്ധ്യവും കാഴ്ചപ്പാടും രാജ്യത്തിന് അവകാശപ്പെട്ടതാണ്. 

അതതു മേഖലകളില്‍ ശ്രദ്ധേയമായ പ്രഫഷണല്‍ മികവുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.  കേന്ദ്ര സര്‍ക്കാര്‍ കേഡറിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍പ്പെട്ടവയിലേയ്‌ക്കാണ് ഈ തെരഞ്ഞെടുപ്പ്. ഐഎഎസുകാര്‍ ഭരണതലത്തില്‍ മികവു തെളിയിച്ചവരായിരുന്നാലും സമസ്ത മേഖലകളിലും അവര്‍ക്കു വൈദഗ്ധ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം തസ്തികകളില്‍ തെരഞ്ഞെടുപ്പു പ്രക്രിയയുടെ അടിസ്ഥാനത്തിലാണ് ഇത്തരക്കാരെ നിയമിക്കുന്നത്. മുന്‍പു പലപ്പോഴും ഇത്തരം നിയമനങ്ങള്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇത്തവണ വിജ്ഞാപനമിറക്കി എന്നതു മാത്രമാണു പ്രത്യേകത. ഡയറക്ടര്‍, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ പദവികള്‍ കേഡര്‍ തസ്തികയല്ല. ഐഎഎസ് പോലെ ഏതെങ്കിലും സര്‍വീസിന്റെ ഭാഗമല്ലെന്ന് അര്‍ഥം. അതുകൊണ്ടു തന്നെ നിയമപ്രകാരം ത്തരം സര്‍വീസില്‍ നിന്നു തന്നെ നിയമനം നടത്തേണ്ടകാര്യവുമില്ല. സര്‍ക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന സെലക്ഷന്‍ തസ്തികയാണിത്. 

16വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള ഐഎഎസ്സുകാരരെയും 18 മുതല്‍ 25 വര്‍ഷം വരെ പരിചയമുള്ള മറ്റുവിദഗ്ധരേയും പ്രവര്‍ത്തി പരിചയത്തിന്റെ പേരില്‍ തെരഞ്ഞെടുക്കുകയായിരുന്നു മുന്‍ പതിവ്. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട 14 പേര്‍ നിലവില്‍ത്തന്നെ സര്‍വീസിലുണ്ട്. പുതിയതായി പത്തുപേര്‍ കൂടി തെരഞ്ഞെടുക്കപ്പെടുന്നു എന്നു മാത്രം. മുന്‍ പതിവില്‍ നിന്നു വ്യത്യസ്തമായി ഇവരെ, വിജ്ഞാപനമിറക്കി പ്രമുഖരുടെ പട്ടിക തയ്യാറാക്കി യോഗ്യതയുള്ളവരെ പരിഗണിച്ച് അതില്‍നിന്നു തെരഞ്ഞെടുക്കുന്നു എന്നുമാത്രം. ഈ പുതിയ രീതിയാണ് കൂടുതല്‍ അഭികാമ്യം. അതിനു കൂടുതല്‍ സുതാര്യതയുമുണ്ട്. ചട്ടങ്ങള്‍ക്കപ്പുറം മികവ് ആധാരമാക്കുന്നു എന്നതു മാത്രമാണു വ്യത്യാസം. എതിര്‍പ്പിനു പിന്നില്‍, എന്തിലും ആര്‍എസ്എസ് സാന്നിദ്ധ്യം സംശയിച്ചു പേടിക്കുന്നവരുടെ മനോവിഭ്രാന്തി മാത്രമാവാനെ തരമുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.