Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വൈദഗ്ധ്യം ആര്‍ക്കും അയോഗ്യതയല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2018, 01:28 am IST
inEditorial

കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നത് കുറച്ചുകാലമായി ബിജെപി, മോദി വിരുദ്ധരുടെ ശീലമാണല്ലോ. കേന്ദ്ര സര്‍വീസില്‍ ജോയിന്റ് സെക്രട്ടറി തലത്തിലേയ്‌ക്ക് പ്രഗല്‍ഭരെ നേരിട്ടു നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയും അങ്ങനെ കയറെടുത്തുള്ള പ്രതികരണങ്ങളുണ്ടായിരുന്നു. ഐഎഎസുകാരെ തഴയുന്നു, അവര്‍ക്കുമേലേ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ പ്രതിഷ്ഠിക്കുന്നു, ആര്‍എസ്എസ്സുകാരെ തിരുകിക്കയറ്റാനുള്ള ഗൂഢശ്രമം എന്നൊക്കെയായിരുന്നു പ്രതികരണം. എന്തിനേയും സംശയ ദൃഷ്ടിയോടെ നോക്കുന്നവരുടെ വികല ദൃഷ്ടിമാത്രമാണതെന്നും യാഥാര്‍ഥ്യവുമായി അതിനു ബന്ധമൊന്നുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇതു പുതിയ സംഭവമൊന്നുമല്ല. മുന്‍പും നടന്നിട്ടുണ്ട്. അത്തരം നിയമനത്തിനു നിയമതടസ്സമില്ല. നിലവില്‍ സര്‍വീസിലുള്ളവരെ ബാധിക്കുന്നതുമല്ല. മനുഷ്യ വിഭവശേഷി ആവുംവിധം രാജ്യത്തിനു പ്രയോജനപ്പെടുത്താനുള്ള ഒരു പദ്ധതിമായേ ഇതിനെ കാണാനൊക്കൂ. മന്‍മോഹന്‍ സിങ്ങിനെയും സാം പിത്രോദയേയും മൊണ്ടേക്‌സിങ് അലുവാലിയയേയും നന്ദന്‍ നിലേക്കനിയേയും എം.എസ്. സ്വാമിനാഥനേയും കെ.പി.പി. നമ്പ്യാരേയും പോലുള്ളവരുടെ സേവനം മുന്‍പ് പ്രയേജനപ്പെടുത്തിയിട്ടുമുണ്ട്. അവരൊന്നും ആര്‍എസ്എസ്സുകാരാണെന്ന് ആരും പറഞ്ഞിട്ടുമില്ല. അത്തരക്കാരുടെ അനുഭവസമ്പത്തും പ്രവര്‍ത്തന വൈദഗ്ധ്യവും കാഴ്ചപ്പാടും രാജ്യത്തിന് അവകാശപ്പെട്ടതാണ്. 

അതതു മേഖലകളില്‍ ശ്രദ്ധേയമായ പ്രഫഷണല്‍ മികവുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.  കേന്ദ്ര സര്‍ക്കാര്‍ കേഡറിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍പ്പെട്ടവയിലേയ്‌ക്കാണ് ഈ തെരഞ്ഞെടുപ്പ്. ഐഎഎസുകാര്‍ ഭരണതലത്തില്‍ മികവു തെളിയിച്ചവരായിരുന്നാലും സമസ്ത മേഖലകളിലും അവര്‍ക്കു വൈദഗ്ധ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം തസ്തികകളില്‍ തെരഞ്ഞെടുപ്പു പ്രക്രിയയുടെ അടിസ്ഥാനത്തിലാണ് ഇത്തരക്കാരെ നിയമിക്കുന്നത്. മുന്‍പു പലപ്പോഴും ഇത്തരം നിയമനങ്ങള്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇത്തവണ വിജ്ഞാപനമിറക്കി എന്നതു മാത്രമാണു പ്രത്യേകത. ഡയറക്ടര്‍, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ പദവികള്‍ കേഡര്‍ തസ്തികയല്ല. ഐഎഎസ് പോലെ ഏതെങ്കിലും സര്‍വീസിന്റെ ഭാഗമല്ലെന്ന് അര്‍ഥം. അതുകൊണ്ടു തന്നെ നിയമപ്രകാരം ത്തരം സര്‍വീസില്‍ നിന്നു തന്നെ നിയമനം നടത്തേണ്ടകാര്യവുമില്ല. സര്‍ക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന സെലക്ഷന്‍ തസ്തികയാണിത്. 

16വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള ഐഎഎസ്സുകാരരെയും 18 മുതല്‍ 25 വര്‍ഷം വരെ പരിചയമുള്ള മറ്റുവിദഗ്ധരേയും പ്രവര്‍ത്തി പരിചയത്തിന്റെ പേരില്‍ തെരഞ്ഞെടുക്കുകയായിരുന്നു മുന്‍ പതിവ്. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട 14 പേര്‍ നിലവില്‍ത്തന്നെ സര്‍വീസിലുണ്ട്. പുതിയതായി പത്തുപേര്‍ കൂടി തെരഞ്ഞെടുക്കപ്പെടുന്നു എന്നു മാത്രം. മുന്‍ പതിവില്‍ നിന്നു വ്യത്യസ്തമായി ഇവരെ, വിജ്ഞാപനമിറക്കി പ്രമുഖരുടെ പട്ടിക തയ്യാറാക്കി യോഗ്യതയുള്ളവരെ പരിഗണിച്ച് അതില്‍നിന്നു തെരഞ്ഞെടുക്കുന്നു എന്നുമാത്രം. ഈ പുതിയ രീതിയാണ് കൂടുതല്‍ അഭികാമ്യം. അതിനു കൂടുതല്‍ സുതാര്യതയുമുണ്ട്. ചട്ടങ്ങള്‍ക്കപ്പുറം മികവ് ആധാരമാക്കുന്നു എന്നതു മാത്രമാണു വ്യത്യാസം. എതിര്‍പ്പിനു പിന്നില്‍, എന്തിലും ആര്‍എസ്എസ് സാന്നിദ്ധ്യം സംശയിച്ചു പേടിക്കുന്നവരുടെ മനോവിഭ്രാന്തി മാത്രമാവാനെ തരമുള്ളു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.