Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ തലവര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:13 am IST
in Vicharam

വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ അലന്‍ ഒക്ടേവിയന്‍ ഹ്യൂം സൃഷ്ടിച്ചതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തില്‍ അഭ്യസ്തവിദ്യരായ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തില്‍ ഈ പ്രസ്ഥാനം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ല്‍ രൂപവല്‍കരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ യൂണിയന്‍ എന്ന സംഘടന പേരുമാറ്റിയാണ് 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായത്. 

ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിന്‍ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്‌കോട്ട്‌ലന്‍ഡുകാരനായ ഏ.ഓ. ഹ്യൂം തന്നെയായിരുന്നു ആദ്യസമ്മേളനം വിളിച്ചത്.

ഡബ്ല്യു.സി. ബാനര്‍ജിയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ അധ്യക്ഷന്‍. ആദ്യ സമ്മേളനം പുനെയില്‍ വിളിച്ചുചേര്‍ക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗ് ആളിപ്പടര്‍ന്നതോടെ സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റി. 1885 ഡിസംബര്‍ 28 മുതല്‍ 31 വരെയാണ് ആദ്യ സമ്മേളനം ചേര്‍ന്നത്. ആദ്യ യോഗത്തില്‍ 72 പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യന്‍ ദേശീയ വാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ഏ.ഓ. ഹ്യൂം കോണ്‍ഗ്രസിന്റെ ആദ്യസെക്രട്ടറിയുടെ ചുമതല വഹിച്ചു.

1897ല്‍ അമരാവതിയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അദ്ധ്യക്ഷസ്ഥാനം വഹിച്ച ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആ പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് അര്‍ഹനായി.

1907മുതല്‍ 1916വരെ കോണ്‍ഗ്രസ് രണ്ടുവിഭാഗങ്ങളായി ഭിന്നിച്ചുനിന്നു. ബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തില്‍ മിതവാദികളുമായി മത്സരിച്ചു. ഇക്കാലത്തു സംഘടനയുടെ നിയന്ത്രണം മിതവാദികള്‍ക്കായിരുന്നു. അന്നുതുടങ്ങിയ വിഭാഗീയത കോണ്‍ഗ്രസിനെ പലതാക്കി, ചെറുതാക്കി. എന്നിട്ടും ആ പാര്‍ട്ടി നിലനില്‍ക്കുന്നുവെങ്കില്‍ അത് ഇന്നത്തെ നേതൃത്വത്തിന്റെ മഹിമകൊണ്ടല്ലെന്ന് ആരും സമ്മതിക്കും.

ഗ്രൂപ്പിസം അതാണ് കോണ്‍ഗ്രസിന്റെ കരുത്ത് എന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുന്നതാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ചാകുന്നു എന്ന അവസ്ഥയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പുപോലും നടത്താന്‍ കഴിയാത്തവിധം ഗ്രൂപ്പ് പോര് മുറുകി.

തെരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്. തോല്‍ക്കുന്ന ചരിത്രം മാത്രമാണല്ലോ അടുത്തകാലത്തെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പാണെങ്കിലോ തോല്‍ക്കുമെന്ന ഭീതിമാത്രമല്ല രക്തം ചീറ്റലാണുണ്ടാവുക എന്നതാണ് മുതിര്‍ന്നനേതാക്കളുടെ പേടി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീര്‍ന്നതോടെ കൂട്ടക്കലാപമാണവിടെ നടക്കുന്നത്. ”സ്ഥാനമാനങ്ങളെച്ചൊല്ലി കലഹിച്ച് മാനംകെട്ട് നടക്കുന്നിതു ചിലര്‍” എന്ന ചൊല്ല് അന്വര്‍ഥമാക്കുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കേരളാപാര്‍ട്ടി. 

മൂപ്പിളമ തര്‍ക്കമായി അത് വളര്‍ന്നുപന്തലിച്ചു. പരിഹാരംതേടി നേതാക്കളുടെ പടതന്നെ ദല്‍ഹിയിലേക്ക് ഓടി. അലക്കൊഴിഞ്ഞ് കാശിക്ക് പോകാന്‍ നേരമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പരിഭവിക്കുമ്പോഴാണ് വിഴുപ്പുമായി കുറേ മലയാളികളും അവിടേക്ക് വച്ചുപിടിച്ചിരിക്കുന്നത്.

രാജ്യസഭയില്‍ ഒരാളെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനാകും. പി.ജെ. കുര്യന്‍ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, രാജ്യസഭയെന്താ വൃദ്ധസദനമാണോ എന്നാണ് യുവതുര്‍ക്കികളുടെ ചോദ്യം. പറഞ്ഞുപറഞ്ഞ് തന്തയ്‌ക്കുവിളിക്കുന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. കത്തിയെരിഞ്ഞടങ്ങാന്‍ പോകുന്ന പുരയില്‍ നിന്ന് ഒരു കഴുക്കോലെങ്കിലും കിട്ടിയാല്‍ ഭാഗ്യമെന്ന നിലയിലാണ് പോര്‍ വിളിയെല്ലാം. 133 വര്‍ഷം മുമ്പ് സായിപ്പുണ്ടാക്കിയ പാര്‍ട്ടിയെ മദാമ്മയുടെ കൈകൊണ്ട് കുഴിച്ചുമൂടുമെന്ന് പലരും പറഞ്ഞത് ശരിയാകുന്ന കാലമായോ? ആയെന്നുവേണം കരുതാന്‍. കാത്തിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

Kerala

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

Kerala

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

India

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.