Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവരും അധ്യാപകര്‍; ശമ്പളമില്ലാതെ രണ്ടു വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 03:13 am IST
in Kerala

കോഴിക്കോട്: സ്‌കൂളുകള്‍ തുറക്കാറായി…….കുട്ടികള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ പുത്തനുടുപ്പും ബാഗും കുടയും വാങ്ങണം. പക്ഷേ രണ്ട് വര്‍ഷമായി ശമ്പളം ഇല്ലാതെ ജോലിചെയ്യുന്ന ഒരുകൂട്ടം അധ്യാപകര്‍ക്ക് കുട്ടികളുടെയും സഹോദരങ്ങളുടെയും ആഗ്രഹങ്ങള്‍ കണ്ണീരോടെ കാണാനേ കഴിയൂ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊട്ടിഘോഷിച്ച് നടക്കുമ്പോഴും നിരവധി കുടുംബങ്ങള്‍ക്ക് താങ്ങാകേണ്ടവര്‍ ശമ്പളമില്ലാതെ അറിവ് പകരുകയാണ്.

2016 ജൂണ്‍ ഒന്നു മുതല്‍ എയിഡഡ് സ്‌കൂളുകളില്‍ പ്രവേശിച്ച അധ്യാപകരും അനധ്യാപകരുമാണ് രണ്ട് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി 1800ലധികം പേരുണ്ട്. തസ്തിക നിര്‍ണ്ണയിച്ച് ഒരു മാസത്തിനകം നിയമനം അംഗീകരിക്കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടം(കെഇആര്‍) പറയുന്നത്.  എന്നാല്‍ 2016-17 വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയിച്ചെങ്കിലും നിയമനത്തിന് അംഗീകാരം നല്‍കിയിട്ടില്ല. 

2016 ഡിസംബര്‍ മൂന്നിന് നടത്തിയ കെഇആര്‍ ഭേദഗതിയാണ് ഇവരുടെ നിയമനത്തെ തകിടം മറിച്ചത്. 1979 വരെ ആരംഭിച്ചവയെ പഴയ സ്‌കൂളും ശേഷം സ്ഥാപിച്ചവയെ പുതിയ സ്‌കൂളുമായി കെഇആറില്‍ തരം തിരിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ മൂന്നിന് വന്ന കെഇആര്‍ ഭേദഗതി പ്രകാരം പഴയ സ്‌കൂളുകളിലെ അധിക തസ്തികകളിലെ നിയമനം സര്‍ക്കാരിന് ഒന്നും മാനേജ്‌മെന്റിന് ഒന്നും എന്ന നിലയിലാക്കി. പുതിയ സ്‌കൂളുകളിലേയും പഴയ സ്‌കൂളുകളിലേയും പോസ്റ്റുകള്‍ മുഴുവന്‍  അധ്യാപക ബാങ്കില്‍ നിന്നു വേണം എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. ഉത്തരവിന് ഒരുവര്‍ഷം മുമ്പ് ജനുവരി 29 മുതല്‍ മുന്‍കാലപ്രാബല്യവും നല്‍കി. ഇതോടെ 2016 ജൂണില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നിയമനത്തിന് അംഗീകാരം ലഭിക്കാതെവന്നു. 2016 ല്‍ അധ്യാപക ബാങ്ക് രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ നിയമനം അധ്യാപക ബാങ്കില്‍ നിന്നുവേണം എന്നതും ഇവര്‍ക്ക് വിലങ്ങുതടിയായി. ഇതോടെ ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയായി. 

ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതി സിംഗില്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും വിധി സര്‍ക്കാരിന് അനുകൂലമായി.  ഡിവിഷന്‍ ബെഞ്ച്  കെഇആര്‍ ചട്ടത്തിലെ ഭേദഗതിയും മുന്‍കാല പ്രാബല്യവും  റദ്ദാക്കി. ഒപ്പം തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശവും നല്‍കി. എന്നാല്‍ സര്‍ക്കാര്‍ നിയമന അംഗീകാരം നല്‍കാന്‍ തയ്യാറായിട്ടില്ല. അന്തിമ വിധി വരട്ടെയെന്നു പറഞ്ഞ് നിയമനം തടഞ്ഞ് വെച്ചു. ഇപ്പോള്‍ ഇവരുടെ നിയമന ഫയലുകള്‍ ഡിപിഐയിലും ഡിഡിയിലുമായി കെട്ടികിടക്കുകയാണ്.

രണ്ട് വര്‍ഷമായി ജോലിയില്‍ പ്രവേശിച്ച ഇവര്‍ക്ക് മറ്റൊരു ജോലിക്കും പോകാനാകില്ല. വീട്ടുചെലവുപോലും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവര്‍ സ്‌കൂളുകളിലെ ജൂനിയര്‍ അധ്യാപകര്‍ ആയതിനാല്‍ കുട്ടികളുടെ കുറവുണ്ടായാല്‍ ജോലി നഷ്ടപ്പെടും. അതിനാല്‍ അവധിക്കാലത്തും കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.