Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്കോറിങ് വിദഗ്ധൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 03:30 am IST
in Sports

ജര്‍മനിയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരന്‍. ഒരു ലോകകപ്പില്‍ 10 ഗോളുകള്‍ നേടിയ താരം. ഒരു ലോകകപ്പില്‍ രണ്ട് ഹാട്രിക്ക് നേടിയ മൂന്നാമത്തെ താരം… അതാണ് ഗെര്‍ഡ് മുള്ളര്‍. 

1970 ലെ മെക്‌സിക്കോ ലോകകപ്പിലാണ് പശ്ചിമ ജര്‍മന്‍ താരമായ മുള്ളറുടെ വിസ്മയ പ്രകടനം . ഗ്രൂപ്പ് നാലിലെ ആദ്യ മത്സരത്തില്‍ മൊറാക്കോയ്‌ക്കെതിരെ ഒരു ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ ബള്‍ഗേറിയക്കെതിരെ മുള്ളറുടെ  ആദ്യ ഹാട്രിക്ക്. 27, 88 മിനിറ്റുകളിലും 52-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു ഗോളുകള്‍. തൊട്ടടുത്ത മത്സരത്തില്‍ പെറുവിനെതിരെ രണ്ടാം ഹാട്രിക്കും . ക്വാര്‍ട്ടര്‍ ൈഫനലില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നും സെമിയില്‍ ഇറ്റലിക്കെതിരെ രണ്ടും ഗോളുകള്‍ നേടിയതോടെ തന്റെ ആദ്യ ലോകകപ്പില്‍ തന്നെ മുള്ളര്‍ നേടിയ ഗോളുകളുടെ എണ്ണം പത്തായി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായി മുള്ളര്‍. 1958ലെ ലോകകപ്പില്‍ 13 ഗോളുകള്‍ നേടിയ ഫ്രാന്‍സിന്റെ ജസ്റ്റ് ഫൊണ്‍ടെയ്‌നാണ് ഈ നേട്ടത്തില്‍ ഒന്നാമത്. 

എന്നാല്‍ ഈ ലോകകപ്പില്‍ ജര്‍മനിയെ കിരീടത്തിലേക്ക് നയിക്കാന്‍ മുള്ളര്‍ക്കായില്ല. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ഇറ്റലിയോട് 4-3ന് തോറ്റു. പിന്നീട് ഉറുഗ്വെയെ 1-0ന് തോല്‍പ്പിച്ച് മൂന്നാം സ്ഥാനം േനടി. 1974-ല്‍ പശ്ചിമ ജര്‍മനിയില്‍ നടന്ന  ലോകകപ്പിലും മുള്ളര്‍ ജര്‍മന്‍ നിരയിലുണ്ടായിരുന്നു. ആ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടി. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പശ്ചിമ ജര്‍മനിയുടെ വിജയഗോളും മുള്ളറുടെ ബൂട്ടില്‍ നിന്നായിരുന്നു. രണ്ട് ലോകകപ്പുകളിലെ 13 കളികളില്‍ നിന്നായി 14 ഗോളുകളാണ് മുള്ളര്‍ അടിച്ചുകൂട്ടിയത്. ഈ റെക്കോര്‍ഡ് ബ്രസീലിന്റെ റൊണാള്‍ഡോയാണ് 2006-ല്‍ ഭേദിച്ചത്. 4 ലോകകപ്പുകളില്‍ നിന്ന് 15 ഗോളുകള്‍. റൊണാള്‍ഡോയുടെ പേരിലുള്ള റെക്കോഡ് ബ്രസീല്‍ ലോകകപ്പില്‍  മിറോസ്ലാവ് ക്ലോസെയും ഭേദിച്ചു. (16 ഗോളുകള്‍). 1974ലെ ലോകകപ്പ് കിരീടനേട്ടത്തോടെ തന്റെ 29-ാം വയസ്സില്‍ മുള്ളര്‍ അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു.

1945 നവംബര്‍ മൂന്നിന് ജനിച്ച ഗെര്‍ഡ് മുള്ളര്‍ 1966-ല്‍ തന്റെ 21-ാം വയസ്സിലാണ് പശ്ചിമ ജര്‍മന്‍ ടീമിലെത്തിയത്.  എട്ട് വര്‍ഷത്തിനിടെ ജര്‍മനിക്കായി കളിച്ചത് 62 മത്സരങ്ങളില്‍ മാത്രം.  ഈ കാലയളവിനുള്ളില്‍ ദേശീയ ജേഴ്‌സിയില്‍ അടിച്ചു കൂട്ടിയത് 68 ഗോളുകള്‍. ദേശീയ ജേഴ്‌സിയില്‍ കളിച്ച കളികളേക്കാള്‍ കൂടുതല്‍ ഗോളുകള്‍ അടിച്ചു കൂട്ടിയവര്‍ അധികമൊന്നുമില്ല. 

1972ലെ യൂറോ ചാമ്പ്യന്‍ഷിപ്പിലും മുള്ളറുടെ കരുത്തില്‍ പശ്ചിമ ജര്‍മനി കിരീടം നേടി. ഈ ചാമ്പ്യന്‍ഷിപ്പില്‍ റഷ്യക്കെതിരായ ഫൈനലിലെ രണ്ട് ഗോളുകളടക്കം നാലെണ്ണം നേടി മുള്ളര്‍ ടോപ്‌സ്‌കോററായി. 

കളിക്കുന്നകാലത്ത് നിരവധി ബഹുമതികളും മുള്ളറെ തേടിയെത്തി. 1970 ലെ ബാലണ്‍ ഡി ഓര്‍, 1967, 69 വര്‍ഷങ്ങളിലെ ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍, 1970ലെ ലോകകപ്പ് ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകം, 1972ലെ യൂറോ കപ്പ് ടോപ്‌സ്‌കോറര്‍, 1970, 72 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ഗോള്‍ഡണ്‍ ഷൂ, 1967, 1969, 1970, 1972, 1973, 1974, 1978 വര്‍ഷങ്ങളിലെ ബുന്ദസ് ലീഗ് ടോപ്‌സ്‌കോറര്‍, 1973, 1974, 1975, 1977 യൂറോപ്യന്‍ കപ്പ് ടോപ്‌സ്‌കോറര്‍, വിരമിച്ചശേഷം 1998-ല്‍ ഫിഫ ഓര്‍ഡര്‍ ഓഫ് മെറിറ്റ് അങ്ങനെ നിരവധി അവാര്‍ഡുകളാണ് മുള്ളര്‍ നേടിയത്. 

വിനോദ് ദാമോദരൻ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണം , മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.