Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൊലീസ് മുഖ്യമന്ത്രിയ്‌ക്ക് ചുറ്റും, ജനത്തെ ആര് രക്ഷിക്കും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 03:20 am IST
in Editorial

പ്രണയിച്ച് വിവാഹം കഴിച്ചെന്ന കുറ്റത്തിന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ എന്ന ദളിത് യുവാവ് ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തെ കാടത്തം എന്നേ വിശേഷിപ്പിക്കാനാവൂ. ചെയ്തവര്‍ ആരായാലും ഇതിനെ പൊലീസിന്റെ കാടത്തമെന്നുതന്നെ പറയണം. പൊലീസിന്റെ അനാസ്ഥയാണ് ഈ മരണത്തിന് കാരണം. കെവിനെ കാണാതായെന്ന അച്ഛന്റെയും ഭാര്യയുടേയും പരാതി സ്വീകരിക്കാന്‍പോലും കൂട്ടാക്കാതെ 15 മണിക്കൂറാണ് പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചത്. ആ സമയത്ത് കെവിന്‍ കൊടും മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല ഉണ്ടെന്നാണ് പൊലീസ് ഈ അനാസ്ഥയ്‌ക്ക് ന്യായം പറഞ്ഞത്. ജനത്തിന്റെ സുരക്ഷ ഒരു മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടേയും ചുമതലയാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. ജനത്തിനെ കൊലയ്‌ക്ക് കൊടുത്തിട്ട് പൊലീസുകാരെ തനിക്കുചുറ്റും വിന്യസിക്കുന്ന മുഖ്യമന്ത്രി ഈ നാട്ടില്‍മാത്രമേ കാണൂ. പിന്നെ അത് ന്യായീകരിക്കാന്‍ പച്ചക്കള്ളം പറയുകയും ചെയ്യുന്നു. പ്രതികള്‍ ഡിവൈഎഫ്‌ഐക്കാരാണെന്നുകൂടി വ്യക്തമാകുന്നതോടെ ചോരക്കറ ഭരണകക്ഷിയുടെ മേലാകെ പതിയുന്നു.    

കെവിനെ ബന്ധുവായ അനീഷിനൊപ്പം തിങ്കളാഴ്ച വെളുപ്പിനാണ് തട്ടിക്കൊണ്ടുപോയത്. അനീഷിനെ ഇടയ്‌ക്ക് ഇറക്കിവിട്ടു. കെവിന്റെ മൃതദേഹം പുനലൂര്‍ ചാലിയേക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. മുങ്ങിമരണമാണ് എന്നാണത്രേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൗമാരം കടന്ന ഒരു യുവാവിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച് ജീവച്ഛവമാക്കിയശേഷം ആറ്റിലേക്ക് വലിച്ചെറിഞ്ഞ് അതില്‍കിടന്ന് മരിച്ചാല്‍ അത് കൊലപാതകമല്ല, മുങ്ങിമരണമാണെന്ന് കണ്ടെത്തുന്നതിനെ എന്തുപേരിട്ട് വിളിക്കണമെന്ന് അറിഞ്ഞുകൂടാ.

കെവിനെ തട്ടിക്കൊണ്ടുപോയെന്ന് അച്ഛനും, ഭാര്യ നീനുവും നല്‍കിയ പരാതിയില്‍ ഉടന്‍നടപടി ഉണ്ടായെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. പക്ഷേ, കരുതിക്കൂട്ടിത്തന്നെ പൊലീസ് അത് ചെയ്തില്ല. ജീവനെടുക്കുന്ന ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ നിത്യേനയെന്നോണം വരുന്നതാണ്. പിന്നെ എന്തുകൊണ്ടാണ് പോലീസിനു മാത്രം ഗുരുതരാവസ്ഥ മനസ്സിലാവാത്തത്? മനസ്സിലാവാഞ്ഞിട്ടല്ല, അവര്‍ മനഃപൂര്‍വം അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. പരാതി കേള്‍ക്കാന്‍ കൂട്ടാക്കാത്തവര്‍ ആ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘങ്ങളില്‍ പെട്ടവരുമായി ഫോണില്‍ സംസാരിക്കുകയായിരുന്നെന്ന് പറയുമ്പോള്‍,  കാക്കിയിട്ട കാട്ടാളന്മാരായി പിണറായിയുടെ പോലീസ് മാറിയിരിക്കുന്നു എന്നുറപ്പിക്കാം. ആരോപണ വിധേയനായ എസ്‌ഐ തനിക്ക് സുരക്ഷയൊരുക്കിയ സംഘത്തില്‍  ഇല്ലായിരുന്നുവെന്നാണ്  പിണറായി പിന്നാലെ കള്ളംപറഞ്ഞത്. 200 പോലീസുകാരെയാണ് കോട്ടയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്ക് നിയോഗിച്ചത്. അതിനര്‍ത്ഥം മുഖ്യമന്ത്രി അന്ന് കോട്ടയത്ത് ഇല്ലായിരുന്നുവെങ്കില്‍ കെവിന് ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു എന്നുതന്നെയല്ലേ? എന്തിനാണ് ഒരു മുഖ്യമന്ത്രിക്ക് ഇത്രയും പോലീസ്? സ്വന്തം സുരക്ഷയോ അതോ ജനങ്ങളുടെ രക്ഷയോ, ഏതിനാണ് ആഭ്യന്തരമന്ത്രി മുന്‍ഗണന നല്‍കേണ്ടത്?

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുന്ന രണ്ട് വര്‍ഷത്തിനിടെ എട്ട് കസ്റ്റഡിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പോലീസിന്റെ ഒത്താശയോടെ സംഭവിക്കുന്ന ഒന്‍പതാമത്തെ മരണമാണ് കെവിന്റേത്. ആരാണ് ഇതിന് ഉത്തരവാദി എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ; ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പിണറായി പോലീസിനെ നയിക്കുന്നത്. എതിരാളികളെ കൊന്നുതള്ളുന്നതാണ് സിപിഎമ്മിന്റെ നയം. ഈ നയമാണ് പോലീസും പിന്തുടരുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയത് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളാണെന്ന വിവരം പുറത്തുവന്നിരിക്കുന്നു. പിണറായിയുടെ പാര്‍ട്ടിക്കാര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് പോലീസ്. ഇങ്ങനെയൊരു മുഖ്യമന്ത്രിക്ക്, ആഭ്യന്തരമന്ത്രിക്ക്  പദവിയില്‍ തുടരാന്‍ എന്ത് അര്‍ഹതയാണുള്ളത്?  പിണറായി ആഭ്യന്തരമന്ത്രിയായിരിക്കുന്നിടത്തോളം സംസ്ഥാനത്ത് സിപിഎം-പോലീസ് രാജ് തുടര്‍ന്നുകൊണ്ടേയിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.