Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടതു മുന്നണി കേരളത്തെ ‘ശരിയാക്കുമ്പോള്‍…’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 03:08 am IST
in Vicharam

പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഭേദമെന്നു പണ്ടേ പറയാറുണ്ട്. പക്ഷെ പിണറായി സര്‍ക്കാരിന് ചികിത്സക്കോ പ്രതിരോധത്തിനോ സമയമില്ല. രണ്ടു വര്‍ഷം ഭരിച്ചതിന്റെ ആഘോഷത്തിമിര്‍പ്പിലും തിരക്കിലുമാണ് ഇടതുമുന്നണി സര്‍ക്കാര്‍. ഖജനാവില്‍ വികസന പദ്ധതികള്‍ക്കോ ക്ഷേമ പരിപാടികള്‍ക്കോ പണമില്ലെന്ന് പറയുമ്പോഴും ആഘോഷത്തിന് കോടികള്‍ പാഴാക്കുന്നതില്‍ കുറവൊന്നുമില്ല. മുണ്ടുമുറുക്കാന്‍ ജനങ്ങളോട് പറഞ്ഞിട്ട് ദശലക്ഷങ്ങള്‍ മുടക്കി വാങ്ങിയ പുതിയ ചലിക്കുന്ന കൊട്ടാരങ്ങളില്‍ നാടാകെ ഓടി നടക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിപുംഗവന്മാരും. നാട്ടിലെ പനിയോ പട്ടിണിയോ പീഡനമോ ഒന്നും അവര്‍ക്കു പ്രശ്‌നമേയല്ല. കോടികള്‍ ചിലവാക്കി മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതില്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഇതാണ് പിണറായി സര്‍ക്കാരിന്റെ  പുതിയ കേരള മോഡല്‍.

പഴയ കേരളവികസനവികനമോഡലിനെക്കുറിച്ച് ഇടതുപക്ഷ പാണന്മാര്‍ ലോകം മുഴുവന്‍ പലതും പാടി നടന്നിരുന്നു. കേരളം മാനവശേഷിവികസനത്തില്‍ മുന്‍പന്തിയിലാണ്, വിദ്യാഭ്യാസത്തിലും ആരോഗ്യപരിരക്ഷയിലുമൊക്കെ കേരളത്തെ കവച്ചു വയ്‌ക്കാന്‍ ആരുമില്ല എന്നതൊക്കെ ഇപ്പോള്‍ പാഴ്‌വാക്കുകളും പഴംകഥകളും ആയിക്കഴിഞ്ഞു. ആരോഗ്യപരിപാലനത്തിന്റെ നവകേരളമോഡലാണ്. ഈ വര്‍ഷം ഇത് വരെ മാത്രം എഴുപത്തിയാറു പേരാണ് സംസ്ഥാനത്ത് പനിയും പകര്‍ച്ച വ്യാധികളും പിടിച്ചു മരിച്ചത്, എട്ടര ലക്ഷത്തിലേറെയാളുകളാണ് കഴിഞ്ഞ കുറെ മാസങ്ങളിലായി ചികിത്സ തേടി ആശുപത്രികളില്‍ എത്തിയത്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ജപ്പാന്‍ജ്വരം, മറ്റുജ്വരങ്ങളെന്നിവ ഇടയ്‌ക്കിടെ കേരളത്തില്‍ മരണം  വിതയ്‌ക്കുകയാണ്. എന്നിട്ടും പിണറായിയും സഖാക്കളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കളിയാക്കുകയാണ്. അത്ഭുതകരം തന്നെ ഈ തൊലിക്കട്ടി.

സാമ്പത്തിക തകര്‍ച്ചയും ധന മനേജ്‌മെന്റിലും വിഭവ സമാഹരണത്തിലും പ്രകടമാവുന്ന കെടുകാര്യസ്ഥതയും ഇടതുവലത് ഭരണങ്ങളുടെ മുഖമുദ്രയാണ്. ഇക്കുറി ഒരു സാമ്പത്തിക  വിദഗ്ധന്‍ ധനവകുപ്പ് കൈകാര്യം ചെയ്യുന്നു എന്നാണ് അവകാശവാദം. പക്ഷെ മുഖ്യമന്ത്രിക്ക് തന്റെ ധനമന്ത്രിയുടെ പ്രാവീണ്യത്തില്‍ വിശ്വാസം ലേശമില്ലെന്നതിന്റെ തെളിവാണ് തോമസ് ഐസക്കിന് മുകളില്‍ ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത്. ഐസക്ക് ആദ്യം ഒന്ന് പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ഐസക്കിന് സാമ്പത്തിക മാനേജ്‌മെന്റിലുള്ളതിനേക്കാള്‍ ഇപ്പോള്‍ താല്‍പര്യം കേന്ദ്ര വിരുദ്ധ രാഷ്‌ട്രീയത്തിലാണ്. കേന്ദ്രനയങ്ങളെയും പരിഷ്‌കാരങ്ങളെയും പറ്റി പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിലാണ് ഐസക്കിന് ശ്രദ്ധ.

ഏറെ കൊട്ടിഘോഷിച്ച തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചു. റെയില്‍പ്പാത ഇരട്ടിപ്പിക്കലിന് കമ്പനി രൂപീകരിക്കുന്നതും മറന്ന മട്ടാണ്. വിവിധ വ്യവസായങ്ങളിലായി കാല്‍ കോടി തൊഴിലുകളാണ് വാഗ്ദാനം ചെയ്തിരുന്നത്. അതും കടലാസില്‍ അവശേഷിക്കുന്നു. കേരളം കേട്ട ഏറ്റവും വലിയ തമാശയായിരുന്നു ‘കിഫ്ബി’ വഴിയുള്ള വികസനം. വാസ്തവത്തില്‍ ഇത്തരം തട്ടിപ്പുകള്‍ ബജറ്റിലൂടെ അവതരിപ്പിച്ച് ബജറ്റിന്റെ വിശ്വാസ്യത തകര്‍ത്ത് നിയമസഭയെയും ജനങ്ങളെയും കബളിപ്പിക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. 

രാഷ്‌ട്രീയ പ്രതിയോഗികളുടെ ശവപ്പറമ്പാക്കി മാറ്റുകയാണ് മുഖ്യമന്ത്രിയുടെ ഒത്താശയോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തെ. രാഷ്‌ട്രീയ കൊലപാതകങ്ങളില്ലാതെ ഒരു മാസവും സംസ്ഥാനത്ത് കടന്നു പോകുന്നില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം.ഇരുപത്തഞ്ച് കൊലകളാണ് കഴിഞ്ഞ ഇരുപത്തിനാലു മാസങ്ങള്‍ക്കുള്ളില്‍ നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പതിനെട്ടു സംഘ പരിവാര്‍ പ്രവര്‍ത്തകരെ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മാത്രം അരുംകൊല  ചെയ്തത്. ആര്‍എസ്എസുകാരും ബിജെപിക്കാരും മാത്രമല്ല കോണ്‍ഗ്രസ്സുകാരും ഇതര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍പ്പെട്ടവരും പോലും സിപിമ്മിന്റെ കൊലക്കത്തിക്കിരയാകുന്നു. രാഷ്‌ട്രീയമില്ലാത്തവര്‍ക്കും രക്ഷയില്ലെന്നതാണാവസ്ഥ. ഓട്ടോറിക്ഷ ഓടിച്ചു ജീവിച്ചിരുന്ന ചിത്രലേഖ എന്ന പാവം സ്ത്രീയോടായിരുന്നു സഖാക്കളുടെ പരാക്രമം. പ്രതികരിക്കില്ലെന്നും പരിരക്ഷിക്കാനാരുമില്ലെന്നും കരുതിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള ഈ മാര്‍ക്‌സിസ്റ്റ് പരാക്രമം. ഗര്‍ഭിണിയായ സ്ത്രീയെ ആഞ്ഞുചവിട്ടിയവര്‍ ഗര്‍ഭസ്ഥശിശുവിനെ കൊല്ലുകയായിരുന്നു. വിദേശത്തു നിന്നെത്തിയ  ടൂറിസ്റ്റ് വനിതയ്‌ക്കും പിണറായിയുടെ കേരളം മരണം വിധിച്ചു, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കോവളത്തു വെച്ചാണ് വിദേശ വനിതയെ ബലാത്സംഗത്തിന് ശേഷം കഴുത്തറുത്ത് കൊന്നത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് അവരുടെ മൃതശരീരം പെട്ടെന്ന് സംസ്‌കരിച്ചതും ദുരൂഹതകള്‍ ഉയര്‍ത്തി.  ഇതും പിണറായിയുടെ നവകേരളമാതൃകയുടെ ഭാഗം തന്നെ. 

അഴിമതി അവസാനിപ്പിക്കുമെന്നും ഇടതുമുന്നണി വാഗ്ദാനം. അഴിമതിയുടെ പേരില്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ തോമസ് ചാണ്ടിക്ക് രാജി വയ്‌ക്കേണ്ടി വന്നു. മുഖ്യമന്ത്രിയും പാര്‍ട്ടിയും ഈ അഴിമതിക്കാരനെ സംരക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. മുഖ്യന്റെ സ്വന്തം പാര്‍ട്ടിയിലെ ജയരാജന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത് സ്വജനപക്ഷപാതത്താലാണ്. ലൈംഗികകുറ്റാരോപണത്തെ തുടര്‍ന്ന് ശശീന്ദ്രന്‍ സ്വയം രാജി വെച്ചെങ്കിലും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെടുത്തു .

പൊതുവിതരണസംവിധാനം ആകെ അവതാളത്തിലാണ്. വിലക്കയറ്റമുണ്ടാവുമ്പോഴും വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ നോക്കി നില്‍ക്കുന്നു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ കേരളം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ‘വിശപ്പില്ലാത്ത കേരളം’ വാഗ്ദാനം ചെയ്ത പിണറായി ഭരണത്തില്‍ വിശന്നു വലഞ്ഞ് അല്‍പം ഭക്ഷണം കവര്‍ന്ന ആദിവാസിയുവാവിനെ നിര്‍ദയം അടിച്ചു കൊല്ലുകയായിരുന്നു. അതെ, ഇടതു മുന്നണി അതിന്റെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചതു പ്രകാരം എല്ലാം ശരിയാക്കി കൊണ്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.