Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതി മാതാവിനെ സംരക്ഷിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 02:23 am IST
inSamskriti

മക്കളേ,

 പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥയിലെ മാറ്റങ്ങളും  ഇന്ന് മനുഷ്യരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭീതിയും ആശങ്കയും മനുഷ്യമനസ്സിനെ വേട്ടയാടുകയാണ്.  വീണ്ടുവിചാരമില്ലാത്ത പ്രകൃതിചൂഷണം കാരണം പ്രകൃതിയുടെ താളം നഷ്ടമായിക്കൊണ്ടിരിക്കുന്നു. വായുവും വെള്ളവും ഭൂമിയും വിഷമയമായിത്തീരുന്നു.

നമുക്ക് സര്‍വ്വൈശ്വര്യങ്ങളും നല്‍കിവന്നിരുന്ന പ്രകൃതിയാകുന്ന കാമധേനു ഇന്ന് കറവ വറ്റിയ ചാവാലി പശുവിനെപ്പോലെയായിത്തീര്‍ന്നു. ഭൂമിയില്‍  ഇന്ധനം കുറയുന്നു. ആഹാരം കുറയുന്നു. ശുദ്ധവായുവും വെള്ളവും കിട്ടാതാകുന്നു. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. 

എവിടെയാണ് നമുക്കു തെറ്റു പറ്റിയത്. ആവശ്യവും ആഡംബരവും തമ്മില്‍ നമുക്കു തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് നമുക്കു പറ്റിയ ഏറ്റവും വലിയ തെറ്റ്. ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ കഥ ഓര്‍ക്കുകയാണ്. അദ്ദേഹം അതിരാവിലെ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് നദീതീരത്ത് പല്ല് തേച്ചുകൊണ്ടിരിക്കുകയായിരുന്നു. അതോടൊപ്പം ചുറ്റും കൂടിയ സഹപ്രവര്‍ത്തകരോട്  ചില അത്യാവശ്യ കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. വാ കഴുകാനായി പാത്രമെടുത്തപ്പോള്‍  അതിലെ വെള്ളം തീര്‍ന്നത് അദ്ദേഹം ശ്രദ്ധിച്ചു. ”ദൈവമേ ഞാനെന്ത് അശ്രദ്ധയാണ് കാണിച്ചത്. പല്ലുതേപ്പ് കഴിയുന്നതിനു മുന്‍പുതന്നെ വെള്ളം തീര്‍ന്നു.” ഇദ്ദേഹം ഇങ്ങനെ വിഷമിക്കുന്നതിന്റെ കാരണം മറ്റുള്ളവര്‍ക്ക് മനസ്സിലായില്ല. അവര്‍ ചോദിച്ചു, ”അതിലെന്തു വിഷമിക്കാനാണ്?. തൊട്ട് മുന്‍പില്‍  കൈയ്യെത്തുന്ന ദൂരത്ത് നദി നിറഞ്ഞൊഴുകുന്നതു കാണുന്നില്ലേ?”  അപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു, ”നദിയില്‍ ധാരാളം വെള്ളമുണ്ടായേക്കാം. പക്ഷേ അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എനിക്കു അര്‍ഹതയുള്ളത് ഞാന്‍ എടുത്തുകഴിഞ്ഞു. കൂടുതല്‍ എടുക്കാനുള്ള അവകാശം എനിക്കില്ല.” ഈ ധര്‍മ്മബോധം നമ്മുടെ ജനതയ്‌ക്ക് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ പട്ടിണി മരണവും ദാരിദ്ര്യവുമെല്ലാം ഒരു ദുഃസ്വപ്‌നം പോലെ തുടച്ചുമാറ്റാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. 

ആവശ്യത്തിലധികമായി എന്തെടുത്താലും അത് അധര്‍മ്മമാണ്. അങ്ങനെ നമ്മള്‍  ജീവിക്കുകയാണെങ്കില്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും ആവശ്യമുള്ള ഭക്ഷണവും വെള്ളവും വസ്ത്രവും മറ്റു വസ്തുക്കളും കിട്ടും, ഭൂമി എന്നും കാമധേനുവിനെപ്പേലെ വരദായിനിയായി നില്‍ക്കുകയും ചെയ്യും.

പണ്ടൊക്കെ കാളവണ്ടിയിലും കുതിരവണ്ടിയിലും ഒക്കെയായിരുന്നു മനുഷ്യര്‍ സഞ്ചരിച്ചിരുന്നത്. അവിടെ നിന്നു പിന്നെ സ്‌കൂട്ടറായി, കാറായി. ഇപ്പോള്‍, ഒരാള്‍ക്കുതന്നെ രണ്ടോ മൂന്നോ കാറുള്ള സ്ഥിതിയിലായി. എന്നാല്‍, ഭൂമിയിലെ ഇന്ധനം കുറഞ്ഞു കുറഞ്ഞു വരുന്നത് നമ്മള്‍ ശ്രദ്ധിക്കുന്നില്ല. പണ്ട് ഇലകളിലാണ് മനുഷ്യര്‍ ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ ഇന്ന് പേപ്പര്‍ കൊണ്ടുണ്ടാക്കിയ പ്ലേറ്റുകളും ഗ്ലാസ്സുകളുമായി. ഒരു പ്രാവശ്യം ഉപയോഗിച്ചു കഴിയുമ്പോള്‍ കളയുകയും ചെയ്യും. ഈ അമിതമായ ഉപയോഗം കാരണം  എത്ര വൃക്ഷങ്ങളാണ് മുറിക്കേണ്ടി വരുന്നത്? 

ആഗ്രഹമല്ല പ്രശ്‌നം, അത്യാഗ്രഹമാണ്. തലച്ചോറും കരളും ഹൃദയവുമൊക്കെ നമ്മുടെ ആന്തരിക അവയവങ്ങളായിരിക്കുന്നതുപോലെ നമ്മുടെ ബാഹ്യ അവയവങ്ങളാണ്  വായുവും വെള്ളവും വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ. നമ്മുടെ ശരീരത്തിലെ അവയവങ്ങള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് നമ്മള്‍ നല്‍കുന്ന അതേ ശ്രദ്ധ തന്നെ പ്രകൃതിയെ സംരക്ഷിക്കുന്നതിനും നമ്മള്‍ നല്‍കണം. നദികളും സമുദ്രവും മലിനപ്പെടുത്തുന്നത് നമ്മുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് അറ്റ്‌ലാന്റ്‌റിക് സമുദ്രത്തില്‍ ഉണ്ടായ എണ്ണക്കപ്പല്‍ ദുരന്തം കാരണം എത്രയെത്ര  ജീവികളാണ് മരിച്ചത്. 

ഒരു ശാസ്ത്രജ്ഞന്‍ പറയുകയുണ്ടായി, ”ഇന്നീ ലോകത്തിലെ കൃമികീടങ്ങളെല്ലാം അപ്രത്യക്ഷമായാല്‍ അടുത്ത അന്‍പതു വര്‍ഷത്തിനകം ഭൂമിയില്‍ നിന്ന് ജീവന്‍  തുടച്ചു നീക്കപ്പെടും. മറിച്ച് മനുഷ്യരാശി തുടച്ചുനീക്കപ്പെട്ടാല്‍ അടുത്ത അന്‍പതുവര്‍ഷം കഴിയുമ്പോള്‍ ഭൂമിയില്‍ മറ്റെല്ലാ ജീവജാലങ്ങളും കൂടുതല്‍ പുഷ്ടിപ്പെടും.”  ഭൂമി മരിക്കാതിരിക്കണമെങ്കില്‍ മനുഷ്യന്‍ മരിക്കണം എന്ന അവസ്ഥ വരാന്‍ പാടില്ല. 

സ്വന്തം അമ്മയെ എന്ന പോലെ പ്രകൃതിമാതാവിനേയും പരിരക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമ്മള്‍. ആ യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മള്‍ കണ്ണു തുറന്നേ പറ്റൂ. നമ്മുടെ പൂര്‍വ്വികര്‍ നമുക്കു സമ്മാനിച്ച ഈ ലോകം എത്ര മനോഹരമാണ്. അതിനെ താറുമാറാക്കിയാണോ നാം ഭാവി തലമുറയ്‌ക്ക് കൈമാറാന്‍ പോകുന്നത്? അമേരിക്കയിലെ ആദിവാസികളുടെയിടയില്‍ ഒരു പഴഞ്ചൊല്ലുണ്ട്  ”ഈ ഭൂമി നമുക്ക് പൂര്‍വ്വികസ്വത്തായി കിട്ടിയതല്ല, മറിച്ച് ഭാവി തലമുറയില്‍നിന്ന് നമ്മള്‍ കടം വാങ്ങിയതാണ്” എന്ന്. നമ്മള്‍ കടം വാങ്ങിയ ഈ ഭൂമിയെ ഒരു പോറല്‍പോലും വരുത്താതെ ഭാവി തലമുറയ്‌ക്ക് തിരിച്ചേല്‍പിക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. ആ തിരിച്ചറിവോടെ ഭൂമിയേയും പ്രകൃതിയേയും സംരക്ഷിക്കാന്‍ നമ്മളാലാവുന്നത് ചെയ്യാമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.