Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാതൃശക്തിയുടെ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 02:33 am IST
in Varadyam

മാവേലിക്കരയില്‍ സംഘത്തിന്റെ ആദ്യകാല രക്ഷാധികാരിയും സംഘചാലകനുമായിരുന്ന അഡ്വക്കേറ്റ് സി.ആര്‍. രാഘവന്‍ നായരുടെ പത്‌നിയും രുദ്രന്റെ അമ്മയുമായ സരോജിനി അമ്മ അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ ആ മഹതിയുടെ സ്മരണകള്‍ മനസ്സില്‍ വന്നു. അരനൂറ്റാണ്ടിനപ്പുറത്താണ് ആ വീടുമായി അടുത്തു ബന്ധപ്പെടാന്‍ അവസരമുണ്ടായത്. സംഘത്തിന്റെ പ്രചാരകന്മാരുടെ ഒരു ബൈഠക് മാവേലിക്കരയ്‌ക്കടുത്തു കണ്ടിയൂരില്‍ നടന്ന അവസരത്തിലായിരുന്നു അത്. രാഘവന്‍ നായര്‍ സാര്‍ ബൈഠക് നടന്ന സ്ഥലത്തു വരികയും പ്രചാരകന്മാരുമായി പരിചയപ്പെടുകയും ചെയ്തു. എല്ലാവരും അദ്ദേഹത്തിന്റെ വസതിയിലും പോയി. അവിടെ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി ഓരോരുത്തരുമായി കുശലം പറഞ്ഞു. പിന്നീട് ഏതാനും നാള്‍ കഴിഞ്ഞു കോട്ടയം ജില്ലാ പ്രചാരകനായിരിക്കെ ആനിക്കാട്ട് പുരുഷോത്തമന്‍ പ്രചാരകനായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജിയെ അറിയിക്കുകയും അദ്ദേഹം പുരുഷോത്തമന്റെ വീട്ടില്‍ പോകുകയുമുണ്ടായി. 

നിഷ്ഠാവാനായ സ്വയംസേവകനായിരുന്ന അച്ഛന്‍ അഭിമാനത്തോടെയാണ് ഭാസ്‌കര്‍ റാവുവിനു മകനെ ഏല്‍പ്പിച്ചുകൊടുത്തത്. അപൂര്‍വമായ ആ സംഭവത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യവും ലഭിച്ചു. പുരുഷോത്തമനെ മാവേലിക്കര കൊണ്ടുപോയി സി.ആര്‍. രാഘവന്‍ നായരെ ഏല്‍പ്പിക്കാന്‍ അദ്ദേഹം എന്നെയാണ് ചുമതലപ്പെടുത്തിയത്. ഞങ്ങള്‍ ചങ്ങനാശ്ശേരിയില്‍നിന്ന് തീവണ്ടിയില്‍ മാവേലിക്കരയ്‌ക്കുപോയി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു. ഭാസ്‌കര്‍ റാവുവിന്റെ കത്ത് നേരത്തെ കിട്ടിയതിനാല്‍ പുതിയ പ്രചാരകനെ സ്വീകരിക്കാന്‍ അവിടെ തയ്യാറെടുപ്പുകള്‍ നടന്നുകഴിഞ്ഞിരുന്നു. സ്വന്തം കുടുംബാംഗത്തെപ്പോലെ വക്കീലും പത്‌നിയും പുരുഷനെ സ്വീകരിച്ച് താമസിപ്പിച്ചു. ആ സമയം ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരും രാമന്‍കുട്ടി നായരും മറ്റും പങ്കെടുത്ത സീതാസ്വയംവരം അവിടെ അരങ്ങേറുന്നതിനാല്‍ അതു കാണാന്‍ പോകാന്‍ പ്രേരണയുണ്ടായി.

അവിസ്മരണീയമായിരുന്നു ആ രാത്രി. ഞങ്ങള്‍ തിരിച്ചു വീട്ടിലെത്തിയത് അല്‍പം വൈകിയായിരുന്നിട്ടും മുഷിയാതെ ആ അമ്മ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിച്ചു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് അച്ഛനും സംഘചാലകനായപ്പോള്‍ പിതാക്കന്മാര്‍ തമ്മില്‍ സവിശേഷമായ കൂട്ടായ്‌മ രൂപംകൊണ്ടു. തലശ്ശേരിയിലെ അടിയോടി വക്കീല്‍, ചിറക്കടവിലെ വൈദ്യന്‍ ചേട്ടന്‍, കഥകളി ആചാര്യന്‍ സി.ആര്‍. രാമന്‍ നമ്പൂതിരി തുടങ്ങിയവരുടെ ആ കൂട്ടായ്‌മ പ്രാന്തീയ ബൈഠക്കുകളില്‍ സജീവമായിരുന്നു. ഇന്ന് പുരുഷോത്തമന്‍ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ചുമതല വഹിക്കുന്ന പ്രചാരകനാണ്.

സംഘപ്രവര്‍ത്തനത്തിലെ ഒരു സവിശേഷത മാവേലിക്കരയിലെ സരോജിനി അമ്മയെപ്പോലുള്ളവരുടെ സാന്നിദ്ധ്യമാണ്. അത് സംഘത്തെ കുടുംബത്തിന്റെ കൂട്ടായ്‌മയാക്കിത്തീര്‍ക്കുന്നു. കുടുംബത്തിന്റെ ജൈവാന്തരീക്ഷം സംഘത്തില്‍ നിലനിര്‍ത്തുന്നതും സംഘത്തെ ഒരുമിച്ചുറപ്പിക്കുന്നതും ആ ബന്ധമാണ്. ഏതാണ്ട് ഏഴുപതിറ്റാണ്ടുകള്‍ നീണ്ട സംഘജീവിതത്തില്‍ അങ്ങനത്തെ നൂറുകണക്കിന് അമ്മമാരുടെ ലാളനയും സ്‌നേഹവാത്സല്യങ്ങളും അനുഭവിക്കാന്‍ അവസരമുണ്ടായി. തിരുവനന്തപുരത്തെ ജനാര്‍ദ്ദനന്‍, രാമചന്ദ്രന്‍ (ക്ഷേത്ര സംരക്ഷണ സമിതി) സഹോദരങ്ങളുടെ അമ്മ മുതല്‍ അതു തുടങ്ങുന്നു. ഒരു പ്രചാരകന്റെ പ്രവര്‍ത്തന ക്ഷേത്രത്തില്‍ അയാള്‍ വീട്ടിലെത്തുമെന്ന പ്രതീക്ഷയില്‍ ഒരു നേരത്തെ ഭക്ഷണം കരുതിവയ്‌ക്കുന്ന അമ്മമാര്‍ ധാരാളമുണ്ട്. തലശ്ശേരിയിലെ അടിയോടി വക്കീലിന്റെ പത്‌നി ആഹാരക്കാര്യത്തില്‍ ശാസിക്കുകപോലും ചെയ്യുമായിരുന്നു.

ഗുരുവായൂരിലെ രാധാ ബാലകൃഷ്ണനും ഒരുമനയൂര്‍ ഗോപാലകൃഷ്ണന്റെ അമ്മയും നരിപ്പറ്റയിലെ പാലോറക്കണ്ടി ഒണക്കന്റെ അമ്മയും അക്കൂട്ടത്തില്‍പ്പെടുന്നവരാണ്. ആലുവയിലെ സീതച്ചേച്ചി ഒരിക്കലും ക്ഷീണിക്കാത്ത മനസ്സിനുടമയായി ഇന്നും പരിപാടികള്‍ക്കു വരുന്നു. എറണാകുളത്തു പച്ചാളത്ത് വിജയന്റെ അമ്മ ലക്ഷ്മിക്കുട്ടിയമ്മ തളര്‍ച്ചയെന്തെന്നറിയാതെ സംഘടനാ രംഗത്തും സമരരംഗത്തും സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അവരുടെ നിര്‍ഭയമായ നീക്കങ്ങള്‍ പുരുഷന്മാര്‍ക്കും മാതൃകയായി. മണ്ണാര്‍ക്കാട്ടെ ഒ.പി.വി. നമ്പൂതിരിപ്പാടിന്റെ ധര്‍മ്മപത്‌നി, ഭര്‍ത്താവ് വിസാതടവില്‍ കഴിയുമ്പോള്‍പോലും സമരം ചെയ്തു ജയില്‍ വാസം വരിച്ചിരുന്നു.

ഇനിയും ഇതുപോലെ നൂറുകണക്കിന് അമ്മമാരെ കേരളത്തിലെങ്ങും-രാജ്യമെങ്ങും-ഒരുക്കിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് സംഘത്തിന്റെ മാഹാത്മ്യം. സംഘം നേരിട്ട പ്രതിസന്ധികളെയൊക്കെ തരണം ചെയ്യാന്‍ കഴിഞ്ഞത് സ്വയംസേവകരെന്ന യുവപൗരുഷത്തിന്റെ കരുത്തുകൊണ്ടുമാത്രമല്ല, അവരുടെ കൂടെ എപ്പോഴും ഉറച്ചുനിന്ന മാതൃശക്തിയുടെ സ്ഥൈര്യംകൊണ്ടും കൂടിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അതിഭീഷണമായ പരിതഃസ്ഥിതിയില്‍ ആ മാതൃശക്തിയും  കുടുംബ ബന്ധങ്ങളും  എത്ര ഭദ്രമായ കവചമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൃഷ്ടിച്ചതെന്ന് ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു.

മാവേലിക്കരയുമായുള്ള എന്റെ ബന്ധങ്ങള്‍ ഏതാനും വര്‍ഷങ്ങളായി നിലച്ചുവെന്നും പറയാം. മുന്‍പവിടെ സംഘചാലകനായിരുന്ന രവിവര്‍മ്മയുമായാണ് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. രാഘവന്‍ നായര്‍ സാറിന്റെ ശേഷം ആ കുടുംബവുമായും ബന്ധം വയ്‌ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മകന്‍ രുദ്രന്‍  ആലപ്പുഴയില്‍ അഭിഭാഷകനായിരുന്നെന്നറിയാം. 1966-ല്‍ കോട്ടയത്തു നടന്ന ബാലശിബിരത്തില്‍ അത്യന്തം സജീവമായി പങ്കെടുത്ത പയ്യന്റെ ഓര്‍മ്മയാണിന്നും മനസ്സില്‍ തെളിയുന്നത്. പിന്നീട് എന്റെ പ്രവര്‍ത്തന ക്ഷേത്രങ്ങള്‍ മാറിമറിഞ്ഞുപോയതുകൊണ്ടും ഞാന്‍തന്നെ വേണ്ടവിധം ശ്രദ്ധിക്കാത്തതുകൊണ്ടും ആ ബന്ധങ്ങള്‍ ദുര്‍ബലമായിപ്പോയി. അദ്ദേഹത്തിന്റെ അമ്മ അന്തരിച്ച വിവരം പത്രങ്ങളില്‍നിന്നറിഞ്ഞപ്പോഴാണ് പഴയ സ്മരണകള്‍ വീണ്ടും കടന്നുവന്നത്. അതേപോലുള്ള അമ്മമാരാണ് സംഘപ്രസ്ഥാനങ്ങള്‍ക്ക് എന്നും കരുത്തും ശക്തിയും സ്ഥിരതയും നല്‍കുന്നതെന്ന വസ്തുത തെളിഞ്ഞുവരികയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

പുതിയ വാര്‍ത്തകള്‍

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.