Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഡോ. എം. സാംബശിവന്‍: വൈദ്യവും വൈദികവും സമന്വയിച്ച വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 02:21 am IST
in Vicharam

ശസ്ത്രക്രിയാ വിദഗ്ധന്മാരിലെ വൈദികന്‍, വൈദികന്മാരിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ – ഇങ്ങനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ഇന്നലെ അന്തരിച്ച പ്രശസ്ത ന്യൂറോ സര്‍ജനായ ഡോ. എം. സാംബശിവന്‍. കേരളത്തില്‍ ന്യൂറോ സര്‍ജറിക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. ഭാരതത്തിലെ ആദ്യ ന്യൂറോ സര്‍ജന്മാരില്‍ ഒരാളായ പ്രൊഫ. ജേക്കബ് ചാണ്ടിയുടെ കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അദ്ദേഹം ന്യൂറോ സര്‍ജറിയില്‍ ഉപരിപഠനം നടത്തിയത്. അക്കാലത്ത് തലച്ചോറിലെ ശസ്തക്രിയയ്‌ക്ക് കേരളീയര്‍ക്ക് ആശ്രയം വെല്ലൂര്‍ മെഡിക്കല്‍ കോളേജോ മദ്രാസ് മെഡിക്കല്‍ കോളേജോ ആയിരുന്നു.

കേരളത്തില്‍ ആദ്യമായി ന്യൂറോ സര്‍ജറി വിഭാഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രൂപകൊടുത്തത് ഡോ. സാംബശിവനാണ്. അദ്ദേഹം തന്നെയായിരുന്നു ആദ്യ വകുപ്പ് മേധാവിയും. ജോലിയില്‍ ആത്മാര്‍പ്പണം വേണമെന്ന അദ്ദേഹത്തിന്റെ ഗുരുനാഥനായ പ്രൊഫ. ജേക്കബ് ചാണ്ടിയുടെ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ചുകൊണ്ടുള്ളതായിരുന്നു ഡോ. സാംബശിവന്റെ പില്‍ക്കാല ജീവിതം. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ന്യൂറോ സര്‍ജന്മാരില്‍ ഏറെയും അദ്ദേഹത്തിന്റെ ശിഷ്യരോ അവരുടെ ശിഷ്യരോ ആണ്. തലച്ചോറില്‍ കത്തിവച്ചാല്‍ ജീവിതത്തിലേക്ക് മടക്കമില്ലെന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ഈ വിഭാഗത്തിന് തുടക്കം കുറിച്ചു എന്നതാണ് ഡോ. സാംബശിവന്റെ പ്രസക്തി. അന്ന് രോഗനിര്‍ണയത്തിന് ഇന്നത്തെപ്പോലെ സ്‌കാനിംഗോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. ആന്‍ജിയോഗ്രാം മാത്രമായിരുന്നു ആശ്രയം. പിന്നീട് കേരളത്തില്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്ന് തലച്ചോറിലെ ശസ്ത്രക്രിയാരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായെങ്കിലും കേരളത്തില്‍ അതിന് ഹരിഃശ്രീ കുറിച്ച വ്യക്തിയെന്ന നിലയിലാകും വൈദ്യശാസ്ത്രം ഡോ.സാംബശിവനെ രേഖപ്പെടുത്തുക. 

സംസ്‌കൃതം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന് താത്പര്യം ഭിഷഗ്വരനാകണമെന്നായിരുന്നു. ആ അദമ്യമായ ഇച്ഛയാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. അതിനു പിന്നില്‍ കേരളത്തില്‍ വൈദ്യശാസ്ത്രരംഗത്ത് എക്കാലത്തെയും പ്രഗത്ഭരായ ഗുരുനാഥന്മാര്‍ ഉണ്ടായിരുന്നുവെന്ന് ഡോ. സാംബശിവന്‍ തന്നെ അനുസ്മരിച്ചിട്ടുണ്ട്. ഡോ. തങ്കവേലു, ഡോക്ടര്‍മാരായ പ്രൊഫ. ബാലരാമന്‍നായര്‍, പ്രൊഫ. അനന്തനാരായണന്‍, പ്രൊഫ. രാഘവാചാരി, ഡോ. കെ.എന്‍. പൈ തുടങ്ങി ഒരുനിര ഗുരുനാഥന്മാര്‍ തന്നെയുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആറ് ഗോള്‍ഡ് മെഡലുകള്‍ നേടിയാണ് അദ്ദേഹം എംബിബിഎസ് പാസായത്. 

സ്‌കൂള്‍ പഠനത്തോടൊപ്പം അദ്ദേഹം സംസ്‌കൃതവും വേദാന്തവും പഠനവും തുടര്‍ന്നു. വിരമിച്ചശേഷമാണ് ഈ രംഗത്ത് അദ്ദേഹം സജീവമായത്. അദ്ദേഹത്തിന്റെ കുടുംബക്ഷേത്രമായ കരമന സത്യവാഗീശ്വരീക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ദുര്‍ഗ്ഗാദേവി ക്ഷേത്രം തുടങ്ങി ഒരു ഡസനിലേറെ ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനം വഹിച്ചുവരികയായിരുന്നു. ജീവിതത്തെ അദ്ദേഹം വ്യാഖ്യാനിച്ചത് ഇങ്ങനെയാണ് – ”ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ മനസ്സില്‍ തോന്നാന്‍ സര്‍വ്വേശ്വരന്‍ കനിയണം. അദ്ദേഹത്തിന്റെ കയ്യില്‍ നമ്മളെല്ലാം ഉപകരണങ്ങള്‍ മാത്രം” .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.