Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഡോ. എം. സാംബശിവന്‍: വൈദ്യവും വൈദികവും സമന്വയിച്ച വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 02:21 am IST
in Vicharam

ശസ്ത്രക്രിയാ വിദഗ്ധന്മാരിലെ വൈദികന്‍, വൈദികന്മാരിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ – ഇങ്ങനെ ഒറ്റ വാചകത്തില്‍ വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ഇന്നലെ അന്തരിച്ച പ്രശസ്ത ന്യൂറോ സര്‍ജനായ ഡോ. എം. സാംബശിവന്‍. കേരളത്തില്‍ ന്യൂറോ സര്‍ജറിക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. ഭാരതത്തിലെ ആദ്യ ന്യൂറോ സര്‍ജന്മാരില്‍ ഒരാളായ പ്രൊഫ. ജേക്കബ് ചാണ്ടിയുടെ കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അദ്ദേഹം ന്യൂറോ സര്‍ജറിയില്‍ ഉപരിപഠനം നടത്തിയത്. അക്കാലത്ത് തലച്ചോറിലെ ശസ്തക്രിയയ്‌ക്ക് കേരളീയര്‍ക്ക് ആശ്രയം വെല്ലൂര്‍ മെഡിക്കല്‍ കോളേജോ മദ്രാസ് മെഡിക്കല്‍ കോളേജോ ആയിരുന്നു.

കേരളത്തില്‍ ആദ്യമായി ന്യൂറോ സര്‍ജറി വിഭാഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രൂപകൊടുത്തത് ഡോ. സാംബശിവനാണ്. അദ്ദേഹം തന്നെയായിരുന്നു ആദ്യ വകുപ്പ് മേധാവിയും. ജോലിയില്‍ ആത്മാര്‍പ്പണം വേണമെന്ന അദ്ദേഹത്തിന്റെ ഗുരുനാഥനായ പ്രൊഫ. ജേക്കബ് ചാണ്ടിയുടെ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ചുകൊണ്ടുള്ളതായിരുന്നു ഡോ. സാംബശിവന്റെ പില്‍ക്കാല ജീവിതം. ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ന്യൂറോ സര്‍ജന്മാരില്‍ ഏറെയും അദ്ദേഹത്തിന്റെ ശിഷ്യരോ അവരുടെ ശിഷ്യരോ ആണ്. തലച്ചോറില്‍ കത്തിവച്ചാല്‍ ജീവിതത്തിലേക്ക് മടക്കമില്ലെന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ ഈ വിഭാഗത്തിന് തുടക്കം കുറിച്ചു എന്നതാണ് ഡോ. സാംബശിവന്റെ പ്രസക്തി. അന്ന് രോഗനിര്‍ണയത്തിന് ഇന്നത്തെപ്പോലെ സ്‌കാനിംഗോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. ആന്‍ജിയോഗ്രാം മാത്രമായിരുന്നു ആശ്രയം. പിന്നീട് കേരളത്തില്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്ന് തലച്ചോറിലെ ശസ്ത്രക്രിയാരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായെങ്കിലും കേരളത്തില്‍ അതിന് ഹരിഃശ്രീ കുറിച്ച വ്യക്തിയെന്ന നിലയിലാകും വൈദ്യശാസ്ത്രം ഡോ.സാംബശിവനെ രേഖപ്പെടുത്തുക. 

സംസ്‌കൃതം പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ ആഗ്രഹം. എന്നാല്‍ അദ്ദേഹത്തിന് താത്പര്യം ഭിഷഗ്വരനാകണമെന്നായിരുന്നു. ആ അദമ്യമായ ഇച്ഛയാണ് അദ്ദേഹത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. അതിനു പിന്നില്‍ കേരളത്തില്‍ വൈദ്യശാസ്ത്രരംഗത്ത് എക്കാലത്തെയും പ്രഗത്ഭരായ ഗുരുനാഥന്മാര്‍ ഉണ്ടായിരുന്നുവെന്ന് ഡോ. സാംബശിവന്‍ തന്നെ അനുസ്മരിച്ചിട്ടുണ്ട്. ഡോ. തങ്കവേലു, ഡോക്ടര്‍മാരായ പ്രൊഫ. ബാലരാമന്‍നായര്‍, പ്രൊഫ. അനന്തനാരായണന്‍, പ്രൊഫ. രാഘവാചാരി, ഡോ. കെ.എന്‍. പൈ തുടങ്ങി ഒരുനിര ഗുരുനാഥന്മാര്‍ തന്നെയുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ആറ് ഗോള്‍ഡ് മെഡലുകള്‍ നേടിയാണ് അദ്ദേഹം എംബിബിഎസ് പാസായത്. 

സ്‌കൂള്‍ പഠനത്തോടൊപ്പം അദ്ദേഹം സംസ്‌കൃതവും വേദാന്തവും പഠനവും തുടര്‍ന്നു. വിരമിച്ചശേഷമാണ് ഈ രംഗത്ത് അദ്ദേഹം സജീവമായത്. അദ്ദേഹത്തിന്റെ കുടുംബക്ഷേത്രമായ കരമന സത്യവാഗീശ്വരീക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ദുര്‍ഗ്ഗാദേവി ക്ഷേത്രം തുടങ്ങി ഒരു ഡസനിലേറെ ക്ഷേത്രങ്ങളിലെ തന്ത്രി സ്ഥാനം വഹിച്ചുവരികയായിരുന്നു. ജീവിതത്തെ അദ്ദേഹം വ്യാഖ്യാനിച്ചത് ഇങ്ങനെയാണ് – ”ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ മനസ്സില്‍ തോന്നാന്‍ സര്‍വ്വേശ്വരന്‍ കനിയണം. അദ്ദേഹത്തിന്റെ കയ്യില്‍ നമ്മളെല്ലാം ഉപകരണങ്ങള്‍ മാത്രം” .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.