Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വടക്കു നോക്കുന്ന സര്‍ക്കാരേ ഇന്‍ഡോറിലേക്കു നോക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2018, 03:09 am IST
in Editorial

പെണ്‍കുട്ടികളുടെ സംരക്ഷണത്തിനു കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടുവന്നപ്പോള്‍ പതിവുപോലെ അതിനേയും പരിഹസിച്ചു പാടിനടന്നവരാണ് ഇന്നു കേരളം ഭരിക്കുന്നത്. ഭരണം നന്നാവുന്നുണ്ട്; ശരിയാകുന്നുണ്ട് എന്നു പറയുന്നതാവും കൂടുതല്‍ ശരി. എല്ലാം ശരിയാക്കും എന്നു പറഞ്ഞാണല്ലോ കസേരയില്‍ കയറി ഇരുന്നത്. ഇന്നിപ്പോള്‍ ഏതു ശരി, ഏതു തെറ്റ് എന്ന കാര്യത്തിലാണു സംശയം. എന്തു ചെയ്യുന്നു എന്നതല്ലല്ലോ ആരു ചെയ്യുന്നു എന്നതല്ലേ, ഒരു കാര്യം നല്ലതോ ചീത്തയോ എന്നു തീരുമാനിക്കുന്നതിന് ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കു മാനദണ്ഡം. അത്തരക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഇന്നു പെണ്‍കുട്ടികള്‍ക്കു ജീവിക്കാന്‍ വയ്യാത്ത നിലയായിട്ടുണ്ട്. പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ അരക്ഷിതബോധത്തിന്റെ പിടിയിലാണ്. കേന്ദ്രം ചെയ്യുന്നത് എന്തും തെറ്റ്. പക്ഷേ, കേരളം ചെയ്യുന്നതെല്ലാം ശരി എന്നു പറയില്ല. ചെയ്യുന്നവര്‍ പാര്‍ട്ടിക്കാരോ സ്വന്തക്കാരോ ആയാല്‍ എല്ലാം ശരിയാകും. മറിച്ചാണെങ്കില്‍ എല്ലാം തെറ്റ്. ഈ  പുതിയ പ്രത്യയശാസ്ത്രമാണിന്നു കേരളത്തില്‍ നടപ്പാക്കുന്നത്.  

ഇവിടെ നിയമമുണ്ട്. നടപ്പാക്കാനുള്ള സംവിധാനമുണ്ട്. നിയന്ത്രിക്കാന്‍ അധികാരപ്പെട്ടവരുമുണ്ട്. പിന്നെന്തേ കേരളത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടു പോകുന്നു? കൈകാര്യം ചെയ്യാന്‍ ഇച്ഛാശക്തിയും തന്റേടവും ആത്മാര്‍ഥതയുമുള്ള ഭരണകര്‍ത്താക്കള്‍ ഇല്ലാത്തതുകൊണ്ട് എന്ന് ഉത്തരം. അതുണ്ടാവണമെങ്കില്‍ ഭരിക്കപ്പെടുന്നവരുടെ വേദന എന്തെന്ന് അറിയാന്‍ കഴിയണം. വടക്കോട്ടു നോക്കി പരിഹസിക്കുകയും വിമര്‍ശിക്കുകയും അങ്ങോട്ടു സഹായധനവുമായി പറക്കുകയും ചെയ്യാന്‍ മാറ്റിവയ്‌ക്കുന്ന സമയവും മനസ്സും സ്വന്തം നാടിന്റെ കാര്യം ചിന്തിക്കാന്‍ മാറ്റിവയ്‌ക്കണം. എങ്കില്‍ത്തന്നെ ഇവിടത്തെ പല പശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. സ്ത്രീശക്തിയേക്കുറിച്ചും സ്ത്രീസുരക്ഷയേക്കുറിച്ചും പ്രസംഗിച്ചു നടന്നാല്‍ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരാവില്ലെന്ന് ഇക്കൂട്ടര്‍ ഇനി എന്നാണു മനസ്സിലാക്കുക? കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങളില്‍ കേരളം മുന്‍പന്തിയില്‍ നില്‍ക്കുകയാണിപ്പോള്‍. തുടരെ നടക്കുന്ന പീഡനങ്ങളില്‍ കാര്യമായ ഒരു നടപടിയും എടുക്കാതെയാണ് ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ കടിച്ചുതൂങ്ങി പ്രസ്താവനാ മേള നടത്തുന്നത്. പോക്സോ നിയമം ഇവിടെ പെട്ടിയില്‍ ഇരുന്ന് ഉറങ്ങുകയാണ്. വടക്കായാലും തെക്കായാലും പീഡനം പീഡനം തന്നെയാണല്ലോ. അത് ഇരയ്‌ക്കും കുടുംബത്തിനും നല്‍കുന്ന വേദന ഭരിക്കുന്ന പാര്‍ട്ടിയേ ആശ്രയിച്ചല്ലല്ലോ. 

മലപ്പുറം ജില്ലയില്‍ മാത്രം രണ്ടാഴ്ചയ്‌ക്കിടെ 13 ബാല പീഡനങ്ങള്‍ നടന്നതായാണു കണക്ക്. ഇതില്‍ എഫ്ഐആര്‍ എങ്കിലും രജിസ്റ്റര്‍ ചെയ്തത് ഒന്നില്‍ മാത്രം. അതുതന്നെ മാധ്യമങ്ങള്‍ ഇടപെട്ടതിനാല്‍ നില്‍ക്കക്കള്ളിയില്ലാത്തതുകൊണ്ട്. മറ്റു സംഭവങ്ങളിലെല്ലാം പൊലീസ് ഒത്താശയോടെ കേസ് ഒതുക്കാനാണു ശ്രമം. അതിനു മേലാളന്മാരുടെ മൗനാനുവാദവുമുണ്ട്. പലതിലും ഉന്നതന്മാരും ഭരണകക്ഷിയുമായി ബന്ധപ്പെട്ടവരും പ്രതിസ്ഥാനത്തു വരുമെന്നതിനാല്‍ ചുവന്ന പൊലീസ് പത്തിമടക്കി അനുസരണയോടെ പമ്മിയിരിക്കും. പരാതിവന്നാല്‍ അതിനു മേലേ അടയിരിക്കും.  

വടക്കുനോക്കി ഇരിക്കുന്നതിനിടെ ഇന്‍ഡോറിലേക്കൊന്നു നോക്കണം സഖാക്കളേ. അവിടെ ഒരു ശിശുപീഡനക്കേസ് 23 ദിവസം കൊണ്ടു തീര്‍പ്പാക്കി പ്രതിക്കു വധശിക്ഷ വിധിച്ച ഒരു സര്‍ക്കാരും കോടതിയുമുണ്ട്, അങ്ങു മധ്യപദേശില്‍. ഭരണകക്ഷിയുടെ കൊടിക്കു കാവിനിറമായതുകൊണ്ട് ആ നേട്ടത്തിന്റെ നിറം മങ്ങുന്നില്ല. അവിടെ വരെ ഒന്നു പോയി പഠിക്കാന്‍ ഈ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കു സമയം കിട്ടുമോ? സ്വന്തം നാട്ടില്‍ സ്വന്തം പൊലീസ് ചവിട്ടിക്കൊന്ന പാവം ചെറുപ്പക്കാരന്റെ വീടുവരെ പോകാത്ത മുഖ്യമന്ത്രിയാണെങ്കിലും ഉത്തരേന്ത്യ എന്നു കേട്ടാല്‍ ഒന്ന് ഇളകുമല്ലോ. ഭരിക്കാന്‍ അറിയാവുന്നവരുടെ നാട്ടിലെ നടപടിക്രമം എന്തെന്ന് അറിഞ്ഞുവരുന്നതു നല്ലതാണ്. ഒന്നുമല്ലെങ്കിലും ഇന്നാട്ടിലെ പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് ഒരു നല്ലകാലത്തെക്കുറിച്ചു പ്രതീക്ഷയെങ്കിലും അതുവഴി ഉണ്ടായെന്നു വരും. കാത്തിരിക്കാം. നല്ലകാലം വരാനല്ല, ഇവരുടെ മനസ്സു നന്നാവാന്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

India

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

Kerala

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.