കല്‍പ്പറ്റ: വയനാടിന്റെ വികസനം സിപിഎം തല്ലിക്കെടുത്തുകയാണെന്ന് സുരേഷ് ഗോപി എം.പി. എന്‍ഡിഎ ദേശീയസമിതി അംഗവും കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ചെയര്‍മാനുമായ പി.സി. തോമസ് കല്‍പ്പറ്റയില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ കേന്ദ്രം നടപ്പാക്കുന്ന റാപ്പിഡ് ട്രാന്സ്ഫോര്മേഷന് ഓഫ് ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഉപവാസം. സ്വന്തം പോരായ്മകള്‍ കാണാതെ വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവര്‍ കേരളത്തെ തെക്കോട്ട് എടുപ്പിക്കും. നന്മ ചെയ്യാനല്ല ശവശരീരമാക്കി നമ്മെ തെക്കോട്ട് എടുപ്പിക്കാനാണ് ഇവരുടെ നീക്കം.
കേരളാ കോണ്‍ഗ്രസിന്റെ സമരത്തെ തുടര്‍ന്ന് പദ്ധതി നടപ്പാക്കുമെന്ന് രണ്ട് ദിവസം മുമ്പ് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ധാരണാപത്രം ഒപ്പിട്ടിട്ടില്ല. സുതാര്യമായ പദ്ധതി സിപിഎം ധാര്‍ഷ്ട്യം മൂലം വയനാടിന് നഷ്ടമാവുകയാണെന്നും എംപി പറഞ്ഞു. 1006 ദിവസമായി വയനാട് കളക്ട്രേറ്റ് പടിക്കല്‍ സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിനേയും അദ്ദേഹം സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. കരാത്തെയില്‍ എട്ടോളം മെഡലുകള്‍ കരസ്ഥമാക്കിയ പത്ത് വയസ്സുകാരന് ശ്രീജിത്ത്, തൈക്കോണ്ടോയില്‍ ദേശീയ മെഡലുകള്‍ കരസ്ഥമാക്കി ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യത നേടിയ സി.കെ. ഹരിത എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
ആന്റോ അഗസ്റ്റിന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ദേശീയ സമിതി അംഗം പള്ളിയറ രാമന്, പാലേരി രാമന്, നേതാക്കളായ പി.ജി ആനന്ദ് കുമാര്‍, കെ.മോഹന്‍ദാസ്, കെ സദാനന്ദന്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാനുവല് കാപ്പന്, നേതാക്കളായ ജെയ്സന്.എം.സെബാസ്റ്റ്യന്‍, പ്രൊഫ. ഗ്രേസമ്മ, അഹമ്മദ് തോട്ടത്തില്‍, അനില്‍ കരണി, ലാലാജി ശര്‍മ്മ, രശ്മില്‍നാഥ്. പി.ആര്, ജോസഫ് വളവിനാല്‍, വര്‍ക്കി ആമ്പശ്ശേരി, സി എം.മുഹമ്മദ്, നഞ്ചന്‍കോഡ് റെയില്‍വെ ആക്ഷന്‍ കമ്മറ്റിക്കു വേണ്ടി റഷീദ്, അഡ്വ.വേണു, മോഹന്‍കുമാര്‍, ലോക ജനശക്തി ജില്ലാ പ്രസിഡന്റ് അയൂപ് ഖാന്, മുസ്ലിംരാഷ്ട്ര മഞ്ചിന് വേണ്ടി സെയ്തലവി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: