Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാട്ടിന്റെ പാനപാത്രത്തില്‍ നിറയുന്ന ലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 02:31 am IST
in Varadyam

ആരായിരുന്നു മെഹബൂബ് എന്ന ചോദ്യത്തിന് ആശയസമ്പുഷ്ടമായ ഉത്തരമാണ് ”മെഹബൂബ്: പാട്ടിന്റെ പാനപാത്രം” എന്ന ഗ്രന്ഥം. അക്ഷരങ്ങളില്‍ അലിഞ്ഞുകിടന്ന സംഗീതത്തെ തനിമയും ഇനിമയും ചോരാതെ ആയിരങ്ങളുടെ ഹൃദയത്തില്‍ തേന്‍മഴ പെയ്യിച്ച അനശ്വര ഗായകന്‍. അദ്ദേഹത്തിന് കൂട്ട് സംഗീതം മാത്രം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ സന്നദ്ധന്‍. എന്നാലോ, താന്‍ ആരുമല്ലെന്ന് ഭാവംകൊണ്ടും ശരീരഭാഷകൊണ്ടും സമൂഹത്തെ അറിയിച്ചുകൊടുത്ത സ്‌നേഹസമ്പന്നന്‍. ”പാടിയ കാലത്ത് മെഹബൂബ് ഒരു ചക്രവര്‍ത്തിയായിരുന്നു. എവിടെയും അദ്ദേഹം വേണമായിരുന്നു. ഗ്ലാമറില്‍ വിശ്വസിക്കാത്തതുകൊണ്ട് മെഹബൂബ് തന്റെ ഇഷ്ടാനിഷ്ടങ്ങളിലാണ് മുറുകെ പിടിച്ചത്. ആരുമായും സന്ധി ചെയ്യുകയോ പണം സമാഹരിച്ച് വലിയ സ്ഥാപനങ്ങള്‍ തുടങ്ങുകയോ ചെയ്തില്ല. മെഹബൂബ് തന്റെ പാട്ടുകളില്‍ അലിഞ്ഞുപോയവനാണ്” എന്നാണ് എം.കെ. ഹരികുമാര്‍ ഈ പുസ്തകത്തിന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നത്. 

ഇന്നത്തെ തലമുറയ്‌ക്ക് ഒരുപക്ഷേ, അത്ഭുതമായിരിക്കും ആ ഗാനഗന്ധര്‍വന്‍. സംഗീതത്തിന്റെ ഇഴയടുപ്പങ്ങളുടെ സാരള്യം ആവോളം അറിഞ്ഞവനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സംഗീതം ഒരു പാനപാത്രമായി എന്നും അദ്ദേഹം സൂക്ഷിച്ചുവച്ചു. വേണ്ടപ്പോള്‍ വേണ്ടവര്‍ക്ക് ആകാവുന്നത്ര പാനം ചെയ്യാന്‍ അവസരമൊരുക്കിക്കൊടുത്തു. ദയാരഹിതമായ അനുഭവങ്ങളുടെ ചുട്ടുപൊള്ളിക്കുന്ന വഴികളിലൂടെ നടക്കുമ്പോഴും കുളിരുകോരുന്ന ഒരനുഭവമായി സംഗീതത്തെ അദ്ദേഹം കരളിന്റെ ചെപ്പില്‍ സൂക്ഷിച്ചുവച്ചു. പരിഭവത്തിന്റെ മുള്‍മുനകള്‍ കൊണ്ട് ആരെയും മെഹബൂബ് കുത്തിനോവിച്ചില്ല. അത്രമാത്രം സംഗീതവും പാട്ടുകാരനും തമ്മില്‍ ബന്ധപ്പെട്ടുപോയിരുന്നു.

കുടുംബങ്ങളുടെ എന്നത്തേയും സുഹൃത്തായിരുന്ന മെഹബൂബ് കല്യാണവീടുകളില്‍ പാടാന്‍ കിട്ടുന്ന ഒരവസരവും ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനകാലം പരിതാപകരമായിരുന്നു. പാട്ടുകള്‍ മറന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെട്ടു അദ്ദേഹം. രോഗിയായ മെഹബൂബിന് മതിയായ ചികിത്സ കിട്ടിയില്ല. മാത്രമോ, നല്ല ഭക്ഷണം പോലും കഴിക്കാനായില്ല. 

തന്റെ പാട്ടുകളാണ് തന്റെ സ്വത്തെന്ന് കരുതിയ ആ വലിയ മനുഷ്യന് നല്‍കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ഹൃദയാഞ്ജലിയാണ് വെണ്ണല മോഹന്‍ ഈ പുസ്തകത്തിലൂടെ നടത്തുന്നത്.  സംഗീതമഴയത്ത് ഹൃദയാഹ്ലാദത്തോടെ നിന്ന് നനഞ്ഞു കുതിരുന്ന മെഹബൂബിനെ സാന്ത്വനപൂര്‍വം തോര്‍ത്തുകൊണ്ട് തുവര്‍ത്തിക്കൊടുക്കുകയാണ് മോഹന്‍. മെഹബൂബിനെ എത്രമാത്രം അഗാധമായാണ് അദ്ദേഹം  സ്‌നേഹിക്കുന്നതെന്ന് ഓരോ വരിയിലൂടെ കണ്ണോടിക്കുമ്പോഴും നമുക്ക് മനസ്സിലാകും.

വെണ്ണല മോഹന്‍ അനുഭവിച്ചുതീര്‍ക്കുന്ന മെഹബൂബിന്റെ സ്മരണകള്‍ 90 പേജിലായി നീണ്ടുകിടക്കുന്നു, ആ പാട്ടുകളിലെ സൗന്ദര്യം പോലെ തന്നെ. ഇന്നത്തെയും എന്നത്തെയും തലമുറയ്‌ക്ക് വിസ്മയമായ മെഹബൂബിന് മലയാളത്തിന്റെ  സ്‌നേഹാഞ്ജലിയാണ് ഈ പുസ്തകം എന്നുപറഞ്ഞാല്‍ അത് തെറ്റാവില്ല. 

1951 മുതല്‍ 1975 വരെ മെഹബൂബ് പാടിയ സിനിമാ പാട്ടുകളെക്കുറിച്ചും പരാമര്‍ശമുണ്ട്. ഒപ്പം സ്വകാര്യ വേദികളിലും മറ്റും പാടിയ പ്രശസ്ത ഗാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ജീവചരിത്ര ഗണത്തില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊരു ജീവിക്കുന്ന ചരിത്രഗാഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.