Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാട്ടിന്റെ പാനപാത്രത്തില്‍ നിറയുന്ന ലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 02:31 am IST
in Varadyam

ആരായിരുന്നു മെഹബൂബ് എന്ന ചോദ്യത്തിന് ആശയസമ്പുഷ്ടമായ ഉത്തരമാണ് ”മെഹബൂബ്: പാട്ടിന്റെ പാനപാത്രം” എന്ന ഗ്രന്ഥം. അക്ഷരങ്ങളില്‍ അലിഞ്ഞുകിടന്ന സംഗീതത്തെ തനിമയും ഇനിമയും ചോരാതെ ആയിരങ്ങളുടെ ഹൃദയത്തില്‍ തേന്‍മഴ പെയ്യിച്ച അനശ്വര ഗായകന്‍. അദ്ദേഹത്തിന് കൂട്ട് സംഗീതം മാത്രം. അതിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ സന്നദ്ധന്‍. എന്നാലോ, താന്‍ ആരുമല്ലെന്ന് ഭാവംകൊണ്ടും ശരീരഭാഷകൊണ്ടും സമൂഹത്തെ അറിയിച്ചുകൊടുത്ത സ്‌നേഹസമ്പന്നന്‍. ”പാടിയ കാലത്ത് മെഹബൂബ് ഒരു ചക്രവര്‍ത്തിയായിരുന്നു. എവിടെയും അദ്ദേഹം വേണമായിരുന്നു. ഗ്ലാമറില്‍ വിശ്വസിക്കാത്തതുകൊണ്ട് മെഹബൂബ് തന്റെ ഇഷ്ടാനിഷ്ടങ്ങളിലാണ് മുറുകെ പിടിച്ചത്. ആരുമായും സന്ധി ചെയ്യുകയോ പണം സമാഹരിച്ച് വലിയ സ്ഥാപനങ്ങള്‍ തുടങ്ങുകയോ ചെയ്തില്ല. മെഹബൂബ് തന്റെ പാട്ടുകളില്‍ അലിഞ്ഞുപോയവനാണ്” എന്നാണ് എം.കെ. ഹരികുമാര്‍ ഈ പുസ്തകത്തിന്റെ അവതാരികയില്‍ പറഞ്ഞിരിക്കുന്നത്. 

ഇന്നത്തെ തലമുറയ്‌ക്ക് ഒരുപക്ഷേ, അത്ഭുതമായിരിക്കും ആ ഗാനഗന്ധര്‍വന്‍. സംഗീതത്തിന്റെ ഇഴയടുപ്പങ്ങളുടെ സാരള്യം ആവോളം അറിഞ്ഞവനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ സംഗീതം ഒരു പാനപാത്രമായി എന്നും അദ്ദേഹം സൂക്ഷിച്ചുവച്ചു. വേണ്ടപ്പോള്‍ വേണ്ടവര്‍ക്ക് ആകാവുന്നത്ര പാനം ചെയ്യാന്‍ അവസരമൊരുക്കിക്കൊടുത്തു. ദയാരഹിതമായ അനുഭവങ്ങളുടെ ചുട്ടുപൊള്ളിക്കുന്ന വഴികളിലൂടെ നടക്കുമ്പോഴും കുളിരുകോരുന്ന ഒരനുഭവമായി സംഗീതത്തെ അദ്ദേഹം കരളിന്റെ ചെപ്പില്‍ സൂക്ഷിച്ചുവച്ചു. പരിഭവത്തിന്റെ മുള്‍മുനകള്‍ കൊണ്ട് ആരെയും മെഹബൂബ് കുത്തിനോവിച്ചില്ല. അത്രമാത്രം സംഗീതവും പാട്ടുകാരനും തമ്മില്‍ ബന്ധപ്പെട്ടുപോയിരുന്നു.

കുടുംബങ്ങളുടെ എന്നത്തേയും സുഹൃത്തായിരുന്ന മെഹബൂബ് കല്യാണവീടുകളില്‍ പാടാന്‍ കിട്ടുന്ന ഒരവസരവും ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനകാലം പരിതാപകരമായിരുന്നു. പാട്ടുകള്‍ മറന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെട്ടു അദ്ദേഹം. രോഗിയായ മെഹബൂബിന് മതിയായ ചികിത്സ കിട്ടിയില്ല. മാത്രമോ, നല്ല ഭക്ഷണം പോലും കഴിക്കാനായില്ല. 

തന്റെ പാട്ടുകളാണ് തന്റെ സ്വത്തെന്ന് കരുതിയ ആ വലിയ മനുഷ്യന് നല്‍കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ഹൃദയാഞ്ജലിയാണ് വെണ്ണല മോഹന്‍ ഈ പുസ്തകത്തിലൂടെ നടത്തുന്നത്.  സംഗീതമഴയത്ത് ഹൃദയാഹ്ലാദത്തോടെ നിന്ന് നനഞ്ഞു കുതിരുന്ന മെഹബൂബിനെ സാന്ത്വനപൂര്‍വം തോര്‍ത്തുകൊണ്ട് തുവര്‍ത്തിക്കൊടുക്കുകയാണ് മോഹന്‍. മെഹബൂബിനെ എത്രമാത്രം അഗാധമായാണ് അദ്ദേഹം  സ്‌നേഹിക്കുന്നതെന്ന് ഓരോ വരിയിലൂടെ കണ്ണോടിക്കുമ്പോഴും നമുക്ക് മനസ്സിലാകും.

വെണ്ണല മോഹന്‍ അനുഭവിച്ചുതീര്‍ക്കുന്ന മെഹബൂബിന്റെ സ്മരണകള്‍ 90 പേജിലായി നീണ്ടുകിടക്കുന്നു, ആ പാട്ടുകളിലെ സൗന്ദര്യം പോലെ തന്നെ. ഇന്നത്തെയും എന്നത്തെയും തലമുറയ്‌ക്ക് വിസ്മയമായ മെഹബൂബിന് മലയാളത്തിന്റെ  സ്‌നേഹാഞ്ജലിയാണ് ഈ പുസ്തകം എന്നുപറഞ്ഞാല്‍ അത് തെറ്റാവില്ല. 

1951 മുതല്‍ 1975 വരെ മെഹബൂബ് പാടിയ സിനിമാ പാട്ടുകളെക്കുറിച്ചും പരാമര്‍ശമുണ്ട്. ഒപ്പം സ്വകാര്യ വേദികളിലും മറ്റും പാടിയ പ്രശസ്ത ഗാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ജീവചരിത്ര ഗണത്തില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊരു ജീവിക്കുന്ന ചരിത്രഗാഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

പുതിയ വാര്‍ത്തകള്‍

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.