മുംബൈ: വെള്ളിയാഴ്ച നിസ് കാരത്തിന് കൂടാഞ്ഞതിന് പതിനഞ്ചുകാരിയെ ബന്ധുക്കൾ ശ്വാസം മുട്ടിച്ചു കൊന്നു. ആന്തോപ് ഹിൽ പ്രദേശത്തെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ബന്ധുക്കളായ മൂന്ന് സ്ത്രീകൾ അറസ്റ്റിലായി. അവർ കുറ്റം സമ്മതിച്ചു.
വീട്ടിൽ വെള്ളിയാഴ്ച നിസ്കാരത്തിനു വിളിച്ചപ്പോൾ ചെന്നില്ല എന്നതാണ് കാരണം. തുടർന്ന് നിസ്കാരം കഴിഞ്ഞ് ‘അമ്മായി ‘ മാർ കുട്ടിയുടെ കഴുത്തിൽ ചുരിദാറിന്റെ ഷാൾ കെട്ടിമുറുക്കി കൊല്ലുകയായിരുന്നു.
ബോധം പോയപ്പോൾ സിയോൺ ആശുപത്രിയിലെത്തിച്ചു. കുളിമുറിയിൽ വീണു എന്നാണ് പറഞ്ഞതെങ്കിലും ഡോക്ടർ കഴുത്തിലെ പാട് കണ്ടു പോലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
അമ്മ മരിച്ച കുട്ടിയെ, കൂലിപ്പണിക്കാരനായ അച്ഛൻ സഹോദരിമാർക്കൊപ്പമാണ് താമസിപ്പിച്ചിരുന്നത്. ‘എന്തിനവർ കുഞ്ഞിനെ കൊന്നുകളഞ്ഞു. അവൾ നിസ്കാരത്തിനു ചെന്നില്ലെങ്കിൽ എന്നോട് പറയാമായിരുന്നില്ലേ, ‘ അച്ഛൻ ചോദിക്കുന്നു.
കേസെടുത്ത് കൂടുതൽ അന്വേഷിക്കുകയാണെന്ന് ആന്തോ പ് പോലീസ് ഇൻസ്പെക്ടർ സുദർശൻ ചൈതാൻ കർ പറഞ്ഞു.
















