Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കത്വ: ദുരൂഹതകൾ ഏറെ; സിബിഐ അന്വേഷണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2018, 04:36 am IST
in India

ന്യൂദല്‍ഹി: കത്വ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നും സിബിഐ അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്. റിട്ട. ജഡ്ജി മീര ഖഡാക്കര്‍, സുപ്രീംകോടതി അഭിഭാഷക മോണിക്ക അറോറ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സരഞ്ജന ശര്‍മ്മ, ദല്‍ഹി സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫ. സോണാലി ചിതല്‍ക്കര്‍, പൊതുപ്രവര്‍ത്തക മോണിക്ക അഗര്‍വാള്‍ എന്നിവരടങ്ങിയ അഞ്ചംഗ സമിതി നടത്തിയ അന്വേഷണത്തിലാണ് കത്വ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയത്. 

അന്വേഷണത്തിലെ പാളിച്ചകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കുറ്റപത്രവും തമ്മിലുള്ള പൊരുത്തക്കേടുകളും സംഘം വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. ബാഹ്യ ഇടപെടലുകളിലേക്കുള്ള സാധ്യതയും വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ജനുവരി 12നും 23നുമിടയില്‍ മൂന്നുതവണ അന്വേഷണസംഘത്തെ മാറ്റി. ക്രൈംബ്രാഞ്ച് സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വീഴ്ചകളേറെയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കുറ്റപത്രവും തമ്മില്‍ പൊരുത്തക്കേടുകള്‍ നിരവധി. 

മൂന്ന് പേര്‍ ആറുദിവസത്തിലധികം പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍. എന്നാല്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മാരകമായ മുറിവുകളില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ആമാശയത്തില്‍ ദഹിച്ച ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് ജനുവരി 17 ന് നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടിയെ പട്ടിണിക്കിട്ടിരുന്നുവെന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പട്ടിണിക്കിട്ടിരുന്ന പെണ്‍കുട്ടിയുടെ ആമാശയത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം വന്നതെങ്ങനെയെന്ന ചോദ്യം ഉയര്‍ന്നതോടെ മാര്‍ച്ച് 19 ന് പോലീസ് മറ്റൊരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ഹാജരാക്കി. ഇതില്‍ ആമാശയത്തില്‍ കണ്ട ഭക്ഷണപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം അപ്രത്യക്ഷമായി. 

സംഭവം നടന്ന സ്ഥലത്തെക്കുറിച്ച് കുറ്റപത്രത്തില്‍ ദേവീസ്ഥാന്‍ എന്ന് ഉപയോഗിച്ചത് മൂലം രാജ്യവ്യാപകമായി ഇത് ക്ഷേത്രമാണെന്ന പ്രചാരണമുണ്ടാക്കി. രസാന ഗ്രാമത്തിലെ കുലദേവതസ്ഥാനം എന്നറിയപ്പെടുന്ന ദേവസ്ഥാന്‍ എന്നറിയപ്പെടുന്നിടത്തുവച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണ് പോലീസ് ഭാഷ്യം.  പീഡനം നടന്നുവെന്നു പറയുന്ന ദിവസങ്ങളില്‍പ്പെടുന്ന ജനുവരി 13 മുതല്‍ 15 വരെ മകരസംക്രാന്തിയോടനുബന്ധിച്ച് ഇവിടെ നിരവധിയാളുകള്‍ വന്നുപോയിരുന്നു. ഈ ആളുകളുടെ കണ്ണില്‍പ്പെടാതെ പെണ്‍കുട്ടിയെ ഇവര്‍ എവിടെ ഒളിപ്പിച്ചുവെന്ന ചോദ്യവും ഉയരുന്നു. 

മാസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുടെ ഒരു മുടി നാരിഴ  ദേവസ്ഥാനത്തുനിന്നും കണ്ടെത്തി എന്നു മാത്രമാണ് കുറ്റപത്രത്തിലുള്ളത്. വിരലടയാളങ്ങളെക്കുറിച്ച്  കുറ്റപത്രത്തിലില്ല. പ്രതികളുടെ ഉദ്ദേശ്യം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു എന്നതും കുറ്റപത്രത്തില്‍ പറയുന്നില്ല.

മൃതദേഹത്തിന്റെ ചിത്രം ഹൈറസല്യൂഷന്‍ ക്യാമറയുപയോഗിച്ച് എടുത്തതാരെന്ന ചോദ്യവും ഉയരുന്നു.  ഉറുദുവില്‍ മാത്രം വിവരങ്ങള്‍ കൈമാറുന്ന പ്രദേശത്ത് പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് നല്‍കിയതിന് പിന്നില്‍ ആരെന്നതും ദുരൂഹമാണ്. ജനുവരി 16 ന് രാത്രി ഗ്രാമത്തില്‍ വൈദ്യുതി നിലച്ചിരുന്നെന്നും രണ്ടുപേര്‍ ബുള്ളറ്റില്‍ കമ്പിളിയില്‍ പൊതിഞ്ഞ എന്തോ ഒന്നുമായി ഗ്രാമത്തില്‍ എത്തി അരമണിക്കൂറിനുള്ളില്‍ മടങ്ങിയെന്നും പലരും മൊഴി നല്‍കിയിരുന്നു. ഇതും അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തില്ല.

പെണ്‍കുട്ടിയുടെ കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും സംയുക്തമായാണ് പ്രക്ഷോഭത്തിനിറങ്ങിയത്. എന്നാല്‍ ജനുവരി 20 ന് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കിയെത്തിയ ആയിരത്തോളം വരുന്ന സംഘം പ്രതിഷേധം വഴിതിരിച്ചു വിടാന്‍ വ്യക്തമായ ആസൂത്രണം നടത്തിയതായും ആരോപണമുണ്ട്. മാധ്യമങ്ങള്‍ നിയമങ്ങള്‍ ലംഘിച്ചാണ് കത്വ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്വേഷണസമിതി പറയുന്നു. സംഭവത്തിന് വര്‍ഗീയനിറം കൈവരുന്നതിനിത് ഇടയാക്കി. സമൂഹമാധ്യമങ്ങളിലൂടെ ബോധപൂര്‍വ്വം രാജ്യത്തുടനീളം വര്‍ഗീയകലാപമുണ്ടാക്കുന്നതിനുവേണ്ടിയുള്ള പ്രചരണങ്ങള്‍ നടന്നുവെന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.