Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിൽ ഐഎസ് ആക്രമണം; മാധ്യമപ്രവർത്തകരടക്കം 41 പേർ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 05:05 am IST
in World

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും കാന്ധഹാറിലും ഐഎസ് നടത്തിയ മൂന്നു ചാവേറാക്രമണങ്ങളിലും വെടിവയ്‌പ്പിലും ഒന്‍പത് മാധ്യമപ്രവര്‍ത്തകരും 11 കുട്ടികളും അടക്കം 41 പേര്‍ മരിച്ചു. എട്ട് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണം കൂടിയേക്കും. 

ഫ്രാന്‍സിന്റെ അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി (ഏജന്‍സെ ഫ്രാന്‍സ് പ്രസെ)യുടെ കാബൂളിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മറായിയും ബിബിസി റിപ്പോര്‍ട്ടര്‍ അഹമ്മദ് ഷായും നാലു പോലീസുകാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. ഒരു സ്‌ഫോടനം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടു തന്നെയായിരുന്നു. കാബൂളില്‍ റിപ്പോര്‍ട്ടിങ്ങ് എത്രമാത്രം അപകടകാരിയായി മാറിയെന്ന് നിരന്തരം റിപ്പോര്‍ട്ടുകള്‍ കുറിച്ച ഫോട്ടോഗ്രഫറാണ് മറായി. ഷായെ ഭീകരര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.

ഇന്നലെ അതിരാവിലെ, നാറ്റോ ആസ്ഥാനമന്ദിരം, വിദേശ നയതന്ത്രാലയങ്ങള്‍, അഫ്ഗാനിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന ഷാ ദാരാക് മേഖലയിലായിരുന്നു ചാവേറാക്രമണങ്ങള്‍. 29 പേരാണ് മരിച്ചത്. ആദ്യം ഒരു ചാവേര്‍ തിരക്കേറിയ സ്ഥലത്തേക്ക് ബൈക്ക് ഓടിച്ചുകയറ്റി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്യുന്ന സമയം നോക്കി മറ്റൊരു ചാവേര്‍ ആള്‍ക്കൂട്ടത്തിലേക്ക് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന തള്ളിക്കയറി പൊട്ടിത്തെറിക്കുകയായിരുന്നു. പത്രപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ഇയാള്‍ എത്തിയതെന്ന് കരുതുന്നതായി പോലീസ് മേധാവി പറഞ്ഞു. ആദ്യ സ്‌ഫോടനത്തിന്റെ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു ഷാ മറായി. ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ ജേണലിസ്റ്റ് സമിതി അറിയിച്ചു. രണ്ടാമത്തെ ആക്രമണത്തില്‍ ഭീകരര്‍ മാധ്യമപ്രവര്‍ത്തകരെയാണ് ലക്ഷ്യമിട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരും ടാക്‌സി ഡ്രൈവര്‍ ജാവേദ് ഗുലാം സാഖിയും പറഞ്ഞു. ടിവി കാമറാമാന്റെ വേഷമണിഞ്ഞ ഭീകരന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നടുവിലേക്ക് നുഴഞ്ഞുകയറി ദേഹത്ത് കെട്ടിവച്ച ബോംബ് പൊട്ടിക്കുകയായിരുന്നു.

ഈ സ്‌ഫോടനങ്ങള്‍ കഴിഞ്ഞ് അല്പനേരത്തിനു ശേഷം കാന്ധഹാറില്‍ വിദേശ സൈനിക വാഹനങ്ങളുടെ വ്യൂഹത്തെ ചാവേറാക്രമിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കയറ്റിയ കാര്‍ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ 11 കുട്ടികള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു.

ഖോസ്റ്റ് പ്രവിശ്യയില്‍ വച്ച് ഐഎസ് ഭീകരര്‍ ബിബിസി ലേഖകന്‍ അഹമ്മദ് ഷായെ വെടിവച്ചുകൊല്ലുകയായിരുന്നു. ഷാ വീട്ടിലേക്ക് പോകുകയായിരുന്നു. സംഭവങ്ങളെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗ്യാനി അപലപിച്ചു. കഴിഞ്ഞാഴ്ച കാബൂളിലുണ്ടായ ഐഎസ് ചാവേറാക്രമണത്തില്‍ 60 പേര്‍ മരണമടഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

India

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

India

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Kerala

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പുതിയ വാര്‍ത്തകള്‍

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.