Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മലയാളിയില്‍ വായനയുടെ കൂടു തുറന്നുവിട്ട പൈങ്കിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 09:03 am IST
in Literature

        മലയാള നോവലിന്റെ കുലഗുരു മുട്ടത്തുവര്‍ക്കിയുടെ 105ാം ജന്മദിനമായിരുന്നു ശനിയാഴ്ച. മലയാളിയുടെ ഭാവനാസ്വപ്‌നത്തിലെ പൈങ്കിളിയെ ഊട്ടിവളര്‍ത്തി  സാധാരണക്കാരന്റെ ജീവിത രസങ്ങള്‍ അവരുടെ ഭാഷയിലും സങ്കല്‍പ്പത്തിലും രചിച്ച് നോവലിന്റെ പട്ടുപാതയിലൂടെ മലയാളിയെ ആദ്യമായി സഞ്ചരിപ്പിച്ചത് മുട്ടത്തു വര്‍ക്കിയായിരുന്നു. പ്രേമവും (അന്നു പ്രണയമില്ല) സ്‌നേഹവും പരിഭവവും പകയും ക്ഷമയും കാത്തിരിപ്പും നഷ്ടങ്ങളുമായി എല്ലാ മലയാളിയുടേയും ഉള്ളില്‍ തിരതള്ളി വരുന്ന വികാരക്കടലിനെ വേലിയേറ്റം കൊള്ളിച്ച ആവേശ ചന്ദ്രനായിരുന്നു വര്‍ക്കി. പുഴയും കായലും കടലും കാടും മേടുമൊക്കെ പഴയ തലമുറ  മനക്കണ്ണാടിയില്‍ അധിക സൗന്ദര്യത്തിന്റെ ചേല ചുറ്റിയത് ആ നോവലുകളിലൂടെയാണ്. വര്‍ക്കിയുടെ വില്ലനിലുമുണ്ടായിരുന്നു ഒരു നിഷ്‌ക്കളങ്ക ഭാവം.

         1913 ഏപ്രില്‍ 28ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കടുത്തുള്ള ചെത്തിപ്പുഴയിലായിരുന്നു ജനനം.1989ല്‍ അന്തരിച്ചു. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പോള്‍ ട്യൂട്ടോറിയല്‍സിലും ദീപിക പത്രത്തിലും ജോലി ചെയ്തു. അന്നത്തെ ജനകീയ എഴുത്തുകാരായിരുന്നു വര്‍ക്കിയും കാനവും. രണ്ടുപേരേയും പൈങ്കിളി എഴുത്തുകാരെന്നാണ് വിശേഷിപ്പിച്ചിരുന്നത്. പക്ഷേ ഈ പൈങ്കിളിക്കാരാണ് അന്നു ജനങ്ങളുടെ വായനയ്‌ക്കു വലിയ പ്രചോദനം നല്‍കിയത്. നാട്ടില്‍ പുറത്തിന്റെ എഴുത്തുകാരനായിരുന്നു വര്‍ക്കി.

          പ്രപഞ്ചം മുഴുവന്‍ ഒരു നോവലാകാന്‍ വേണ്ടിമാത്രം ഉണ്ടായെന്നു വിശ്വസിച്ചിരിക്കണം വര്‍ക്കി.അന്നത്തെ  തലമുറയുടെ ഭാവനാ വസന്തം പൂത്തതും വായനയുടെ ആനവാതില്‍ തുറന്നതും വര്‍ക്കിയുടെ നോവലുകളിലൂടെയാണ്. നോവലും കവിതയും ചെറുകഥയുമായി 132 പുസ്തകങ്ങള്‍ വര്‍ക്കി എഴുതി. അവയില്‍ 60 നോവലുകളും. പാടാത്ത പൈങ്കിളി, അഴകുള്ള സെലീന, പച്ചനോട്ടുകള്‍, അക്കരപ്പച്ച, ഫിഡില്‍, ജഗജില്ലി, സലോമി, ഇണപ്രാവുകള്‍, മറിയക്കുട്ടി, ആറാം പ്രമാണം തുടങ്ങിയ നോവലുകള്‍ വന്‍ ഹിറ്റുകളാണ്. നിരവധി സിനിമകള്‍ വര്‍ക്കി കൃതികളെ അധികരിച്ചുണ്ടായി.അവയും ഹിറ്റുകളായിരുന്നു.

            അന്നത്തെക്കാലത്ത് ഓടിനടന്നും തേടിനടന്നുമാണ് വര്‍ക്കി സാഹിത്യം ആളുകള്‍ വായിച്ചിരുന്നത്.തങ്ങളെ തന്നെയാണ് ആനോവലുകളിലെ കഥാപാത്രങ്ങളില്‍ വായനക്കാര്‍ കണ്ടിരുന്നത്. കോട്ടയം വാരികകളെ അന്നു നിലനിര്‍ത്തിയിരുന്നത് വര്‍ക്കിയുടെ നോവലുകളായിരുന്നു. അടുത്ത ആഴ്ച വായിക്കാന്‍വേണ്ടിയുള്ള വലിയ ആകാംക്ഷ നല്‍കിക്കൊണ്ട് തുടരും എന്ന ബ്രാക്കറ്റ് വായനക്കാരന്റെ നെഞ്ചിടിപ്പു വര്‍ധിപ്പിച്ചിരുന്നു. വര്‍ക്കിയുടെ കഥാപാത്രങ്ങളെപ്പോലെ നടക്കാനും ഇരിക്കാനും ഉടുക്കാനും തലമുടി ചീവാനുമൊക്കെ പ്രേമിക്കാനുമൊക്കെ വായനക്കാര്‍ അന്ന് ആവേശം കാട്ടിയിരുന്നു.

           നല്ല വായനക്കാരനായിരുന്നു മുട്ടത്തുവര്‍ക്കി. സുന്ദരപുരുഷനും. ലോകസാഹിത്യം നന്നായി വായിച്ച ഈ സുന്ദര പുരുഷന്റെ അക്കാലത്തെ ഇന്റര്‍വ്യൂകള്‍ക്ക് വ്യത്യസ്ത നിരീക്ഷണങ്ങളുടെ ചാരുതയുണ്ടായിരുന്നു. പൈങ്കിളിയെന്നു വര്‍ക്കിയെ പരിഹസിച്ച ആധുനിക സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ പിന്നീട്  അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌ക്കാരം വാങ്ങി ഈ എഴുത്തുകാരനെ പുകഴ്‌ത്തി.വായനയുടെയും ഭാവനയുടേയും മഹായാനം ഒരു തലമുറയ്‌ക്കു നല്‍കിയ ഗുരുവാണ് മുട്ടത്തു വര്‍ക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.