Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ത്രില്ലടിപ്പിച്ച് തൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2018, 02:17 am IST
in Entertainment

തൃപ്തി ഷെട്ടിയെ നിങ്ങളറിയും. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍നിന്ന് കഠിന പ്രയത്‌നത്തിലൂടെ സ്വന്തമായ ബിസിനസ്സ് കെട്ടിപ്പടുത്ത കാസര്‍കോടുകാരിയായ തൃപ്തിയുടെ ജീവിതം സിനിമയാവുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി അനുശീലന്‍ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ നടിയായിരിക്കും തൃപ്തിയുടെ വേഷത്തില്‍ നായികയായി എത്തുക.

മഞ്ചേശ്വരത്താണ് തൃപ്തിയുടെ ജനനം. നാലാം ക്ലാസു മുതല്‍ നാടക അഭിനയത്തോട് താല്‍പര്യമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റു. മാസങ്ങളോളം വിശ്രമത്തിനുശേഷം സ്‌കൂളില്‍ ചെന്നപ്പോള്‍ ടിസി നല്‍കി മടക്കി. പഠനം തുടരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല.  നാടുവിട്ട് മംഗലാപുരത്തെത്തി. ആദ്യം ഓഫീസ് ബോയിയുടെ ജോലി ചെയ്തു. പിന്നീടാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയില്‍ അംഗത്വം നേടുന്നത്. 

ജോലി വാഗ്ദാനം ചെയ്ത് ഒരാള്‍ മുംബൈയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെയെത്തി കുറച്ചു ദിവസം കഴിഞ്ഞ് അയാള്‍ മുങ്ങി. പിന്നീട് കാറ്ററിങ് ജോലി ചെയ്തു. ആറുമാസം ജോലി ചെയ്‌തെങ്കിലും ശമ്പളം കിട്ടിയില്ല. നാട്ടിലുള്ള അമ്മയുടെ നമ്പര്‍ ഒരു കൊച്ചു ഡയറിയില്‍ എഴുതിവച്ചിരുന്നു. ബാഗ് നഷ്ടപ്പെട്ട കൂട്ടത്തില്‍ അത് പോയി. ഒടുവില്‍ ഭിക്ഷയെടുത്തു കിട്ടിയ തുക സ്വരുക്കൂട്ടി നാട്ടിലെത്തിയപ്പോള്‍ കേട്ട വാര്‍ത്ത നെഞ്ച് തകരുന്നതായിരുന്നു. മകനെ കാണാത്ത വേദനയില്‍ എല്ലാമെല്ലാമായ അമ്മ ആത്മഹത്യചെയ്തിരിക്കുന്നു. അച്ഛനുമായി അകന്ന് ഒറ്റയ്‌ക്കായിരുന്നു അമ്മ താമസിച്ചിരുന്നത്. 

ചെന്നൈയിലെ ഹിജഡ കമ്മ്യൂണിറ്റിയില്‍ ചേര്‍ന്ന തൃപ്തി അവിടെ വച്ചാണ് അവനില്‍നിന്ന് അവളിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഭിക്ഷ യാചിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കുള്ള തുക കണ്ടെത്തി. അവിടെയും സ്വസ്ഥത ലഭിക്കാതായപ്പോള്‍ വീണ്ടും മുംബൈയിലേക്ക്. ഒടുവില്‍ 2013-ല്‍ ബെംഗളൂരുവിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. അങ്ങനെ കിരണ്‍, തൃപ്തിയായി. ആ ദിവസങ്ങളിലൊക്കെ അസഹ്യമായ വേദനയായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞാല്‍ അന്നുതന്നെ ഡിസ്ചാര്‍ജാകണം, അതായിരുന്നു വ്യവസ്ഥ. ആശുപത്രിയില്‍നിന്ന് ഓട്ടോ വിളിച്ചായിരുന്നു മടക്കം. മാസങ്ങളോളം വേദനയായിരുന്നു. മൂത്രസഞ്ചിയും തൂക്കി, ജീവിക്കാനായി കഠിനമായ ജോലിയെടുത്തു.  

2016-ല്‍ കൊച്ചിയിലെത്തി ഒരു ഹോട്ടലില്‍ കാഷ്യറായി ജോലി ചെയ്തു. അന്നൊക്കെ സിനിമാ മോഹമായിരുന്നു. ‘കള്ളന്‍മാരുടെ രാജാവ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാന്‍ ആ പടം റിലീസായില്ല. ആ സമയത്തായിരുന്നു എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ആനിയെ കാണുന്നത്. ഇതോടെ തൃപ്തിയുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. 

ഡോ. ആനിയുടെ സഹായത്തോടെ ആഭരണനിര്‍മാണം പഠിച്ചു. വളരെ വേഗത്തില്‍ തൃപ്തി ആ മേഖലയില്‍ പ്രാവീണ്യം നേടി. പതിനേഴ് ദിവസങ്ങള്‍കൊണ്ട് നിരവധി ആഭരണങ്ങള്‍ നിര്‍മിക്കുകയും, കലൂര്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ തൃപ്തീസ് ഹാന്‍ഡ്‌മെയ്ഡ് ജൂവലറി എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. നല്ല സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് നിരവധി വേദികളില്‍ തൃപ്തി പ്രദര്‍ശനം നടത്തിയിട്ടുണ്ട്. 

പ്രതിസന്ധികളെ തരണംചെയ്ത് മുപ്പത്തിയൊന്നുകാരി തൃപ്തി നേടിയെടുത്തത് കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംരംഭകയെന്ന ഖ്യാതി മാത്രമല്ല. മുദ്ര വായ്‌പ, സിനിമ അഭിനയം എന്നിവയിലെല്ലാം ആദ്യപേരുകാരിയെന്ന അംഗീകാരം തൃപ്തിക്ക് മാത്രമുള്ളതാണ്. ആഭരണ നിര്‍മ്മാണത്തിനുപുറമെ ഫാഷന്‍ രംഗത്തും കരകൗശലത്തിലും ചിത്രകലയിലും പ്രഭാഷണത്തിലും തൃപ്തി ഷെട്ടിക്ക് പ്രാവീണ്യമുണ്ട്. ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ കീഴിലുള്ള ‘കൈരളി’യില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരിയായി അംഗത്വം നേടി. തൃപ്്തീസ് ഹാന്റിക്രാഫ്റ്റ് ആന്‍ഡ് സ്റ്റോണ്‍ എന്ന പേരിലാണ് ഇപ്പോള്‍ പ്രദര്‍ശനങ്ങള്‍ നടത്തുന്നത്.

ഫാഷന്‍ രംഗത്ത് ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ ആര്‍ട്‌സ് ആന്‍ഡ് സൊസൈറ്റിയില്‍ തൃപ്തിക്ക് അംഗത്വമുണ്ട്. 2017-ല്‍ ക്യൂന്‍ ഓഫ് ദയ മത്സരത്തില്‍ പങ്കെടുത്ത് 300 പേരില്‍ പതിനഞ്ചാമതായി. കേരള ലളിതകലാ അക്കാദമയില്‍ അംഗത്വം, കൊച്ചി മെട്രോയില്‍ ജോലിക്കായി പരിശീലനം നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിങ്ങനെ തൃപ്തിയുടെ കിരീടത്തില്‍ പിന്നെയുമുണ്ട് തൂവലുകള്‍.

ഫാഷന്‍ രംഗത്തും കരകൗശലത്തിലും ചിത്രകലയിലും പ്രഭാഷണത്തിലും തൃപ്തി ഷെട്ടിക്ക് പ്രാവീണ്യമുണ്ട്. കേരള സംസ്ഥാന കരകൗശല കോര്‍പ്പറേഷന്റെ ആര്‍ട്ടിസാന്‍ ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടുള്ള തൃപ്തിയുടെ അടുത്ത ലക്ഷ്യം കൊച്ചിയില്‍ നടക്കുന്ന ‘കൈരളി’യുടെ പ്രദര്‍ശനമാണ്. ഇതിനകംതന്നെ ധാരാളം കോളജുകളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. മോഡലിങ് രംഗത്തും തൃപ്തി സജീവമാണ്. 

തൃപ്തിയുടെ സങ്കീര്‍ണവും സംഭവബഹുലവുമായ ജീവിതം അടുത്തറിഞ്ഞാണ് സിനിമയെടുക്കണമെന്ന അഗ്രഹമുണ്ടായതെന്ന് സംവിധായകന്‍ അനുശീലന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ തൃപ്തിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നതോടെ ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.

സ്വന്തമായി വീടോ സ്ഥിര മേല്‍വിലാസമോ ഇല്ലെങ്കിലും തൃപ്തിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായി കുടുംബശ്രീയുണ്ട് ഒപ്പം.

$

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

World

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

India

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.