തിരുവനന്തപുരം: “ഹൈന്ദവ ആചാരങ്ങളില്‍ മാത്രം വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാമെന്നും മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?”- നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്ത്യന്‍ ഗാനം ആലപിച്ച പശ്ചാത്തലത്തില്‍ ആഞ്ഞടിച്ച് യുവരാജ് ഗോകുല്‍.
“കേരളത്തില്‍ ഹൈന്ദവ ആചാരങ്ങളില്‍ അല്ലാതെ മറ്റേതെങ്കിലും മതങ്ങളുടെ ആചാരങ്ങളില്‍ വഴിയേ പോണവന്‍ ഒക്കെ കയറി കമന്‍ററി പറഞ്ഞ് പോകുന്നത് കണ്ടിട്ടുണ്ടോ?”- ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ യുവരാജ് ഗോകുല്‍ ചോദിക്കുന്നു.
“പള്ളിയില്‍ ക്വയര്‍ പാടുന്നത്…. കുര്‍ബാന കൊടുക്കുന്നത്…. വൈദികരെ തിരഞ്ഞെടുക്കണത്…. വാങ്ക് വിളിക്കണത്…. നിസ്കരിക്കണത്….അങ്ങനെ തുടങ്ങി ആചാരപരമായ ഒരു കാര്യത്തിലോ അവരുടെ ഉത്സവങ്ങളിലോ വേറെ എത്രപേര്‍ കയറി ഇടപെടാന്‍ അവസരം കൊടുക്കുന്നുണ്ടെന്ന് അറിയില്ല….”- യുവരാജ് ഗോകുല്‍ പറയുന്നു.
“ഇവിടെ വഴിയേ പോകുന്ന ആര്‍ക്കും കയറി എന്തും പറഞ്ഞ് പോകാം എന്ന സ്ഥിതിയാണ്….
വിഷമം ഉണ്ട് ഇത് കാണുന്നതില്‍….”- യുവരാജ് ഗോകുല്‍ കുറിയ്‌ക്കുന്നു.
ഇതിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് ഫെയ്സ് ബുക്കില്‍ വരുന്നത്. “യുവരാജ് ,നിങ്ങൾ പാലിൽ നിന്ന് വെള്ളത്തെ വേർപെടുത്താൻ ശ്രമിക്കുന്നത് പോലെയാണ് ഭാരതത്തിൻറെ സംസ്കാരത്തിൽ നിന്ന് ഞങ്ങൾ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒറ്റയടിക്ക് വേർപെടുത്താൻ ശ്രമിക്കുന്നത്.”- ഡിജിറ്റല്‍ ക്രിയേറ്ററായ ജോണ്‍ ഡിറ്റോ പറയുന്നു. “അതുകൊണ്ടാണ് ഹിന്ദുമതം അതി വിശിഷ്ട മതമായി തുടരുന്നത്. ആ സ്വാതത്ര്യം ഈ മതത്തിലെ ഉള്ളൂ.”- ഇതായിരുന്നു മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്കറിയയുടെ പ്രതികരണം. “ഈ ഹിന്ദുവിന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചല്ലേ മറ്റുള്ള മതക്കാർ മതേതരത്വം ഉണ്ടാക്കുന്നത്…ഒരു ക്രിസ്ത്യാനി മുസ്ലിം പള്ളി പോയി ക്രിസ്ത്യൻ ഗീതം പാടുകയോ ….,ഒരു മുസ്ലിം ക്രിസ്ത്യൻ പള്ളിയിൽ പോയി മുസ്ലിം പാട്ടുകൾ പാടുകയോ ചെയ്യുമോ.?? ഇത് അനുവദിക്കുമോ.. ഒന്ന് കാണിച്ചു തരാമോ? അങ്ങനെ കാണിച്ചാൽ മതേതരത്വം പൂക്കും”- ഷാജന്‍ സ്കറിയയ്‌ക്കുള്ള മറുപടിയായി സജീഷ് എന്‍.സി. കുറിയ്‌ക്കുന്നു. “ഷാജന്‍ സ്കറിയ, കുടുംബത്തിലെ മൂത്ത കുട്ടിയാണോ ഹിന്ദുമതം? മറ്റുള്ളവര്‍ക്ക് എന്തും ചെയ്യാം. ആര് എന്ത് തെറ്റ് ചെയ്താലും ഹിന്ദുമതം പ്രതികരിക്കരുത് എന്ന്. മതി സാര്‍, ഇത്രയും മതേതരത്വം ഞങ്ങളെ ശ്വാസം മുട്ടിക്കുന്നു”, എന്നാണ് ആര്യ കുറിച്ചിരിക്കുന്നത്. “ഇത്രയൊന്നും വിശിഷ്ടമാവാതെ ഹിന്ദുമതത്തിന് ഇനി കുറച്ചു തീവ്രത ഒക്കെ ആവാം, ഷാജന്‍ സ്കറിയാ…”. -രാഹുല്‍ മാരാര്‍ പറയുന്നു.
















