Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേരളം രാജ്യത്തിന്റെ മാനംകെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 03:46 am IST
inEditorial

അതിഥികളെ ദേവന്മാരായി കാണുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. ഭരണമേതായാലും ആ സങ്കല്പത്തിന് അധികം കോട്ടമൊന്നും ഉണ്ടാകാറില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പലപ്പോഴും സംസ്‌കാരത്തിന് ഭംഗം വരാറുണ്ട്. വിദേശ വനിതകളെ കളിയാക്കാനും ചിലപ്പോള്‍ കൈകാര്യം ചെയ്യാന്‍ പോലും തയ്യാറായ ചരിത്രമുണ്ട്. അതെല്ലാം പിന്‍തള്ളി, കൊലപ്പെടുത്തുന്ന അവസ്ഥയില്‍ കേരളം എത്തിയിരിക്കുന്നു. ലാത്വിയ സ്വദേശി ലിഗയെ കാണാതായിട്ട് ഏതാണ്ട് ഒന്നരമാസമായി. വിഷാദരോഗത്തിനുള്ള ചികിത്സക്കാണ് അവര്‍ കേരളത്തിലെത്തിയത്. ഭര്‍ത്താവും സഹോദരിയും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം പോത്തന്‍കോട് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കോവളത്ത് എത്തിയ അവരെ മാര്‍ച്ച് 14-നാണ് കാണാതായത്. അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ജാഗ്രതാപൂര്‍ണമായ ഒരന്വേഷണവും നടന്നില്ല.  പോത്തന്‍കോട് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതായപ്പോഴാണ് വിഴിഞ്ഞം, കോവളം സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. ലിഗയെ കാണാനില്ലെന്ന വിവരം പോലും ഈ സ്റ്റേഷനുകളിലെത്തിയിരുന്നില്ല.

വിദേശികളുടെ മുഖ്യ ആകര്‍ഷണകേന്ദ്രമാണ് കോവളം. അവിടെയെത്തുന്ന അതിഥികള്‍ക്ക് സഹായവും സംരക്ഷണവും നല്‍കാന്‍ പോലീസിന് ബാധ്യതയുണ്ട്. പക്ഷേ കൈമലര്‍ത്തുകയാണ് പോലീസ് ചെയ്തത്. ഇതിനിടയില്‍ മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ ലിഗയുടെ സഹോദരി ആഗ്രഹിച്ചു. നിയമസഭാ മന്ദിരത്തിലെത്തി കാണാമെന്ന വിവരം ലഭിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്താന്‍ അനുവാദം ലഭിച്ചില്ല. അവരുടെ മുന്നില്‍ക്കൂടി മുഖ്യമന്ത്രി സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ കാണാന്‍ വിസമ്മതിച്ചില്ലെന്നാണ് മുഖ്യമന്ത്രി ഒരുമാസത്തിനുശേഷം വിശദീകരിക്കുന്നത്. ഡിജിപിയെ കാണാന്‍ ചെന്നപ്പോഴും നിരാശയായിരുന്നു ഫലം. ആവലാതി കേട്ട് ആശ്വസിപ്പിക്കുന്നതിന് പകരം ശകാരമാണ് ലഭിച്ചതെന്ന പരാതിയും ലിഗയുടെ സഹോദരി പറയുന്നു. ഒരു മാസത്തോളം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടത്തിലും ലിഗയ്‌ക്കുവേണ്ടി ഭര്‍ത്താവും സഹോദരിയും അന്വേഷിച്ചു നടന്നതാണ്. ലിഗയുടെ ചിത്രം സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം ചെയ്തു. ഒരു തുമ്പും കണ്ടെത്താനായില്ല.

ഒടുവില്‍ കഴിഞ്ഞദിവസം കോവളത്തിനടുത്ത് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണനിലയ്‌ക്ക് ഒരാള്‍ക്ക് പ്രത്യേകിച്ച് വിദേശവനിതയ്‌ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം പരിശോധന പൂര്‍ത്തിയായാലേ വ്യക്തമാകൂ. സംഭവം ഏതായാലും ദുഃഖകരമാണ്. കേരളത്തിലെ ക്രമസമാധാനനില ആശ്വാസകരമല്ല. കസ്റ്റഡിമരണങ്ങള്‍ വര്‍ധിക്കുന്നു. പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ പ്രയോഗിക്കുന്നു. വരാപ്പുഴയില്‍നിന്ന് അനുദിനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പീഡനത്തിന്റെയും ക്രൂരതയുടെയും ഭയപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഇടപെട്ട് നടപടി സ്വീകരിക്കാന്‍ മുന്നോട്ടുവരുന്ന മനുഷ്യാവകാശ കമ്മീഷനെ വിരട്ടുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്. ഇതൊക്കെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന ആശ്വാസത്തിലിരിക്കാം. എന്നാല്‍ വിദേശ വനിതയുടെ ദുരൂഹമരണം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ മാനക്കേടാണുണ്ടാക്കിയത്. കേരളത്തിലേക്ക് വരുന്ന വിദേശികള്‍ക്ക് ഭയപ്പാട് സൃഷ്ടിക്കുന്ന സംഭവത്തില്‍ തക്കസമയത്ത് ഇടപെടാന്‍ കഴിയാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി മാപ്പുറയുകയാണ് വേണ്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

India

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

Kerala

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

Kerala

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.