Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അച്ഛന്റെ പുത്രരൂപത്തിലുള്ള ആത്മാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 02:44 am IST
in Samskriti

ഐതരേയോപനിഷത്ത്-12

ജീവന്റെ ഈ ലോകത്തിലെ യാത്ര തുടരുന്നു.

തം സ്ത്രീഗര്‍ഭം ബിഭര്‍ത്തി. സോളഗ്ര ഏവ 

കുമാരം ജന്മനോളഗ്രേളധി ഭാവയതി.

ആ ഗര്‍ഭത്തെ ജനനത്തിനുമുമ്പ് ഗര്‍ഭിണിയായ സ്ത്രീ ഗര്‍ഭധാരണ വിധിയനുസരിച്ച് ധരിക്കുന്നു. ജനനത്തിനുശേഷം ആ കുഞ്ഞിന് അച്ഛന്‍ ജാതകകര്‍മ്മം മുതലായ സംസ്‌കരങ്ങളോടെ പാലിക്കുന്നു.

തന്റെയുള്ളില്‍ വന്ന ഗര്‍ഭം ഭര്‍ത്താവിന്റെ ആത്മസ്വരൂപമാണെന്ന് മനസ്സിലാക്കി അതിനെ വേണ്ടവിധത്തില്‍ ഉദരത്തില്‍ ധരിച്ച് പാലിക്കുന്നു. പ്രസവത്തിന്‌ശേഷം അച്ഛന്റെ ഉത്തരവാദിത്തമാണ് കുട്ടിയെ പാലിക്കേണ്ടത്. ജാതകര്‍മ്മം മുതലായവ ചെയ്ത് ആ ജീവനെ സംസ്‌കരിക്കണം.

സ യത്കുമാരം ജന്മനോളഗ്രേളധി 

ഭാവയത്വാത്മാനമേവതദ് ഭാവയതി.

ആ അച്ഛന്‍ ജനനത്തിനുശേഷം ഉടന്‍തന്നെ കുട്ടിയെ ജാതകര്‍മ്മാദി സംസ്‌കാരംകൊണ്ട് പാലിക്കുന്നതിനാല്‍ തന്നെതന്നെയാണ് പാലിക്കുന്നത്, സംസ്‌കരിക്കുന്നത്. അച്ഛന്‍ തന്നെയാണ് മകനായി ജനിക്കുന്നത് എന്നതിനാല്‍ കുട്ടിയെ പോറ്റുന്നത് താന്‍ സ്വയം തന്നെ പരിപാലിക്കുന്നതുപോലെയാണ്. ആത്മാവൈ പുത്രനാമാസി- നീ പുത്രനെന്നു പേരോടുകൂടിയ എന്റെ ആത്മാവ് തന്നെയാകുന്നു എന്ന് ശ്രുതി വചനമുണ്ട്. ആ കുട്ടിയെ പോറ്റിവളര്‍ത്തുന്നത് താന്‍തന്നെ ആ രൂപത്തില്‍ വന്നതുകൊണ്ടാണ്. തന്നേത്തന്നെ പുത്രരൂപത്തില്‍ ജനിപ്പിച്ചിട്ട് സംസ്‌കരിക്കുന്നതെന്തിനെയാണെന്നു പറയുന്നു. 

ഏഷാം ലോകാനാം സന്തത്വാ ഏവം 

സന്തതാ ഹീമേ ലോകാഃ

മക്കളും പേരക്കുട്ടികളുമായിത്തീര്‍ന്നിരിക്കുന്ന ഈ ലോകങ്ങളുടെ തുടര്‍ച്ചയ്‌ക്കായാണ് പുത്രനെ ജനിപ്പിച്ച്  സംസ്‌കരിക്കുന്നത്. ഇങ്ങനെയുള്ള സന്തതി പരമ്പരയാണല്ലോ ഈ ലോകങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

പുത്രോല്‍പ്ദാനം നടത്താതിരുന്നാല്‍ ഈ ലോകത്തിന് നിലനില്‍പുണ്ടാകില്ല. അത് മുടങ്ങാതെ നടക്കണം ലോകത്തിന്റെ തുടര്‍ച്ചയ്‌ക്കായാണ് സന്തതി പരമ്പര ഉണ്ടാകേണ്ടത്. വിവാഹ ജീവിതവും മക്കളുണ്ടാന്നതും മോക്ഷത്തിനുവേണ്ടിയല്ല, ലോകത്തിന് വേണ്ടിയാണ് എന്നറിയണം.

തദസ്യ ദ്വിതീയം ജന്മ

കുട്ടിയുടെ രൂപത്തില്‍ അമ്മയുടെ വയറ്റില്‍ നിന്നും വരിക എന്നത് സഞ്ചാരിയായ ജീവന്റെ രണ്ടാമത്തെ ജന്മമാണ്. ഈ ലോകത്തിലേക്കുള്ള ജീവന്റെ നേരിട്ടുള്ള പ്രവേശമാണ്. മുമ്പ് രേതസ്സിന്റെ രൂപത്തില്‍ ഭര്‍ത്താവില്‍ നിന്നും ഭാര്യയിലേക്ക് കടന്നുവന്നതില്‍ നിന്നും വ്യത്യസ്മായിത്തീരുന്നു കുട്ടിയായി പിറക്കുമ്പോള്‍ അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വേറിട്ട ഒരാളായി മാറുന്നൂ. 

സോളസ്വായമാത്മാ 

പുണ്യഭഃകര്‍മ്മഭ്യഃപ്രതിനീധീയതേ

അച്ഛന്റെ പുത്രരൂപത്തിലുള്ള ഈ ആത്മാവ് ശാസ്ത്രഹിതങ്ങളായ കര്‍മ്മങ്ങള്‍ക്കായി പ്രതിനിധാനം ചെയ്യുന്നു.പുത്രന്‍ അച്ഛന് പകരം വെയ്‌ക്കുന്ന ആളായി മാറുന്നു. അച്ഛന്‍ ചെയ്യണ്ട കര്‍മ്മങ്ങള്‍ക്ക് അതേ സ്ഥാനം വഹിക്കാന്‍ മകന് അവസരം ലഭിക്കുന്നു. താന്‍ ചെയ്യേണ്ടതിനെ പുത്രനില്‍ സ്ഥാപിക്കുന്ന വിദ്യയെപ്പറ്റി വാജസനേയകത്തില്‍ പറയുന്നുണ്ട്. മരിക്കാറായ ആള്‍ തന്റെ അവസാനം അടുത്തുവെന്നറിയുമ്പോള്‍ നീ വേദമാകുന്നു. നീയാഗമാകുന്നു. നീ ലോകമാകുന്നു എന്നിങ്ങനെ പുത്രനെ ഉപദേശിക്കും. ഞാന്‍ അദ്ധ്യയനം ചേയ്യേണ്ട വേദത്തേയും ഞാന്‍ ചെയ്യേണ്ട യജ്ഞത്തേയും ഞാന്‍ സമ്പാദിക്കേണ്ട ലോകത്തേയും നിന്നിലൂടെ പൂര്‍ത്തീകരിക്കണം. അതിന് മകന്‍ അങ്ങനെ ചെയ്തുകൊള്ളാം എന്ന് ഉറപ്പും നല്‍കുന്നു. ഇക്കാരണത്താലും അച്ഛന്റെ പ്രതിനിധിയാണ് മകന്‍. സാധാരണ ലൗകിക ജീവിതത്തിലും മാതാപിതാക്കള്‍ തങ്ങളുടെ പ്രതിനിധിയായി വിവിധ ചടങ്ങുകളിലും മറ്റും മക്കളെ പറഞ്ഞയ്‌ക്കാറുണ്ടല്ലോ.

മകന്റെ രൂപത്തിലായിത്തീര്‍ന്ന അച്ഛന്റെ ആ ആത്മാവ് പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിലേക്കായി നിയോഗിക്കപ്പെടുകയാണ് ചെയ്യുന്നത്. 

അഥാസ്യായ മിതം ആത്മാകൃതകൃത്വോ 

വയോഗതഃ പ്രൈതിസ ഇതഃ പ്രയന്നേവ 

പുനര്‍ജായതേ തദസ്യതൃതീയം ജന്മ

പിന്നീട് പുത്രന്റെ പിതൃരൂപമായ ആത്മാവ് ചെയ്യേണ്ടതെല്ലാം ചെയ്തുതീര്‍ന്ന് വയസ്സായി മരിക്കുന്നു. അയാള്‍ ഈ ശരീരത്തില്‍ നിന്ന് പോകുമ്പോള്‍ തന്നെ വീണ്ടും ജനിക്കുന്നു. മരിച്ചതിന്റെ ശേഷം വീണ്ടുമുള്ളത് അച്ഛന്റെ മുന്നാമത്തെ ജന്മമാണ്.

അച്ഛന്‍ കൃതകൃത്യനായാണ് മരണമടയുന്നത്. മരണശേഷം വീണ്ടും ജനിക്കും. ഇത് കര്‍മ്മം കൊണ്ടു സമ്പാദിച്ച മറ്റൊരു ശരീരമെടുത്തായിരിക്കും. മനസ്സുകൊണ്ട് മറ്റൊരു ദേഹത്തെ സ്വീകരിച്ചശേഷം ഈ ദേഹത്തെ വിടുന്നു. പുല്ലട്ട എന്ന ജീവി ഒരു പുല്ലിന്റെ അറ്റത്തെ പിടിച്ചശേഷം ഇരുന്ന പുല്ലിനെ വിടും പോലെയാണിത്. ഒരുദേഹം വിട്ട് മറ്റൊരുദേഹം എടുക്കുന്നതിനിടയില്‍ കാലതാമസമൊന്നും ഒട്ടുമില്ല. ഇങ്ങനെ വന്നശേഷം ലഭിയ്‌ക്കുന്ന ജന്മം മൂന്നാമത്തെ ജനനമായി കരുതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

India

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍ കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

മനപരിവര്‍ത്തനത്തിന്റെ മാധവ മാസം

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.