Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാപം എത്ര തലമുറയ്‌ക്ക്: ചോദ്യം മുഖ്യമന്ത്രിയോടാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 09:23 am IST
in Kerala

കൊച്ചി: വരാപ്പുഴയിലെ പോലീസ് ലോക്കപ്പ് മര്‍ദ്ദനത്തിനെ പരാമര്‍ശിച്ച് ദേശാഭിമാനി മുന്‍ ലേഖകന്‍ ജി. ശക്തിധരന്‍ ചോദിക്കുന്നു, ‘എത്ര തലമുറ അനുഭവിച്ചാല്‍ ഈ  ശാപം തീരുമെന്ന് . മുഖ്യമന്ത്രിയെ ആരെങ്കിലും നേര്‍വഴിക്ക് നയിക്കുമോ എന്ന് ചോദിക്കുന്ന ഫേസ്ബുക് പോസ്റ്റ്, വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതകത്തിനെ ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ചേര്‍ത്ത് ഓര്‍മ്മപ്പെടുത്തുന്നു. രണ്ടിലും സിപിഎമ്മിന്റെ പങ്കാണ് ശക്തിധരന്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം, രണ്ടിനോടും പിണറായി വിജയന്‍ കൈക്കൊണ്ട സമീപനവും. ടിപി വധ സമയത്ത് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. ശ്രീജിത്ത് ‘വധ’ വേളയില്‍ പാര്‍ട്ടിയും നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയും. ശക്തിധരന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

”മുഖ്യമന്ത്രിയെ നേര്‍വഴിക്ക് നയിക്കുമോ?  

മുഖ്യമന്ത്രിയുടെ  ഭാര്യയും  കുടുംബാംഗങ്ങളും, മാധ്യമങ്ങള്‍ കാണുകയോ  വായിക്കുകയോ  ചെയ്യുന്നുണ്ടെങ്കില്‍ പോലീസ്  കസ്റ്റഡിയില്‍    വരാപ്പുഴയിലെ ശ്രീജിത്തിന്റെ അതിദാരുണമായ  അന്ത്യത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകും. ശ്രീജിത്തിന്റെ ഭാര്യ അഖില അടക്കമുള്ളവരുടെ ദൃക്  സാക്ഷി വിവരണങ്ങള്‍  ചങ്ക്  പൊട്ടിപ്പോകുന്നതാണ്. കേരളത്തിലെ കോടിക്കണക്കിന്  കുടുംബങ്ങള്‍ കേരള പോലീസിലെ  ഈ കാട്ടാളന്മാരുടെ  അതിക്രമം വായിച്ച് നടുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും  ഈ കുടുംബത്തിന്റെ  വേദന അറിയാതിരിക്കില്ല. മുഖ്യമന്ത്രിയുടെ  യാതനകള്‍  നിറഞ്ഞ രാഷ്‌ട്രീയ ജീവിതത്തിനിടയില്‍  ഇത്തരത്തിലുള്ള  എത്രയോ  അഖിലമാര്‍ വീട്ട് മുറ്റത്ത് വന്ന്  സഹായത്തിന്  യാചിച്ചിട്ടുണ്ടാകും. മുഖ്യമന്ത്രി പോലും  പോലീസുന്റെ പൈശാചികതയുടെ  കയ്‌പ്പ് നീര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. പക്ഷെ കാലം മാറി. ഭാരതപ്പുഴയിലൂടെ  ഒരുപാട് വെള്ളം ഒഴുകിപ്പോയി. ഇന്ന്  അത്തരം വേദനകള്‍ തൊട്ടറിയുന്ന ഒരു ഹൃദയം അദ്ദേഹത്തിന്റെ  ശരീരത്തില്‍ ഉണ്ടോ എന്ന്  സംശയമാണ്.   

    എന്തെന്നാല്‍ 2012 മെയ് നാലിന്റെ  കാളരാത്രി സ്വന്തം ഭാര്യയോടൊപ്പം  എങ്ങിനെയാകും  മുഖ്യമന്ത്രി ഉറക്കറയില്‍  തള്ളിനീക്കിയതെന്നത്  എനിക്ക്  ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്. മാനസ്സിക  സംഘര്‍ഷം കൊണ്ട്  അദ്ദേഹം ചിലപ്പോള്‍ കിടക്കയില്‍  നിന്ന് എണീറ്റ് അല്‍പ്പനേരമെങ്കിലും ഉലാത്തിയിട്ടുണ്ടാകാം. ചിലപ്പോള്‍  സ്റ്റാലിന്‍  ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് ചെയ്തു എന്ന്  ചിന്തിച്ചിട്ടുണ്ടാകുമോ? രാത്രിയിലെ ആ യാമങ്ങളില്‍ അദ്ദേഹത്തിന്റെ  വികാരവിക്ഷോഭം  കിടക്കയില്‍ ഒന്നുമറിയാതെ കിടക്കുന്ന കുലീനയായ ഭാര്യപോലും  തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല.  വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു.  ഇത്തരം  സംഭവങ്ങള്‍  ആവര്‍ത്തിക്കപ്പെട്ടു കൂടെന്ന്  ഉപദേശിക്കാന്‍ പോന്ന ഒരു സഹധര്‍മ്മണിയുടെ  മക്കളുടെ കുടുംബാംഗങ്ങളുടെ ശബ്ദമാണ് കേരളം ഉറ്റുനോക്കുന്നത്.

മഹിജയുടെ  നിലവിളി ഉയര്‍ന്നപ്പോഴും  കേരളം അത്  പ്രതീക്ഷിച്ചു. പക്ഷെ നിരാശരായി. ഇപ്പോള്‍ വരാപ്പുഴയില്‍  നിന്ന് മാത്രമല്ല,  ഇതാ   ശ്രീജിത്തിന്റെ  അമ്മമാര്‍, സഹോദരിമാര്‍, ഭാര്യമാര്‍ കേഴുകയാണ്. ഈ മുഖ്യമന്ത്രിയെ കൊണ്ട് ഈ കാപാലികര്‍ക്ക്  അര്‍ഹമായ  ശിക്ഷ കൊടുക്കാന്‍ മുഖ്യമന്ത്രിയുടെ  കുടുംബാംഗങ്ങള്‍   ഇടപെടുമോ? മുഖ്യമന്ത്രിയുടെ  പാര്‍ട്ടിയില്‍ നിന്ന് അത് പ്രതീക്ഷിക്കാനാകില്ല. അവര്‍ പോലീസിനെ  രക്ഷിക്കാന്‍  തെളിവ് ശേഖരണത്തിലാണ്. ഇന്നോളം ഭരണത്തില്‍  എന്തെങ്കിലും ഇടപെടല്‍ നടത്തിയതായി  ഒരു ആരോപണവും  ഉയരാത്ത മുഖ്യമന്ത്രിയുടെ  കുടുംബാംഗങ്ങള്‍ക്കു നീതി ചെയ്യാനാകും. അതല്ലെങ്കില്‍ 2012 മെയ് നാലിലെ ശാപത്തിന്റെ ആവര്‍ത്തനമാകും വരാപ്പുഴയില്‍ നിന്നും  സംഭവിക്കുന്നത്. എത്ര തലമുറ അനുഭവിച്ചാല്‍  തീരും. ”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Thiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.