മൂന്നാർ: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തെ പരാമർശിച്ച് വിവാദ പരാമർശവുമായി സിപിഎം നേതാവ് എം.എം. മണി. കൊലപാതകം മഹാരാജാസ് കോളജിലല്ലാതെ മറ്റെവിടെയെങ്കിലും നടന്നിരുന്നുവെങ്കിൽ “ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്.
വട്ടവടയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അഭിമന്യു അനുസ്മരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു എം.എം. മണിയുടെ ഈ പരാമർശം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം ശക്തമായിരിക്കുകയാണ്.
മണി പ്രസംഗിച്ചത്: ‘ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാ. എന്നാൽ ഇത് നമ്മൾ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ…’
Related posts:
















