ഇരിട്ടി: സമഷ്ടി ചണ്ഡികാ മഹായാഗം 7 മുതല്‍ 10 വരെ പുന്നാട് ഗീതാഗ്രാമം നിവേദിതാ വിദ്യാലയ അംഗണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേദ വിധി പ്രകാരമുള്ളതും സമ്പൂര്‍ണ്ണ സദ്ഫലദായകവുമായ സമഷ്ടി ചണ്ഡികാ മഹായാഗം ശ്രീലശ്രീ ഡോ. അനന്തശയന ശര്‍മ്മാജിയുടെയും അനേകം പ്രശസ്തരായ തന്ത്രിവര്യന്മാരുടെയും കാര്‍മ്മികത്വത്തിലാണ് നടക്കുക. യാഗത്തിന്റെ ഭാഗമായി നടക്കുന്ന വേദായനം 5 ,6 തീയതികളില്‍ നടക്കും. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും നാലു വേദങ്ങള്‍ പൂജിച്ചാദരിച്ചു യാഗവേദിയില്‍ എത്തിച്ചു സ്വീകരിക്കുന്ന ചടങ്ങാണ് ഇത്. തുടര്‍ന്ന് 7 ന് അരണി കടഞ്ഞുണ്ടാക്കുന്ന തീ യാഗശാലയിലില് തെളിക്കുന്നതോടെ യാഗത്തിന് സമാരംഭമാവും. തുടര്‍ന്നുള്ള നാലു ദിവസങ്ങളില്‍ പ്രഗത്ഭമതികളുടെ പ്രഭാഷണങ്ങള്‍, വിവിധ കലാപരിപാടികള്‍, അര്‍ച്ചനകള്‍ എന്നിവ യാഗവേദിയില്‍ നടക്കും. സല്‍സന്താന ലബ്ദി, തൊഴില്‍ലാഭം, സമ്പത്സമൃദ്ധി, ഗ്രഹദോഷ നിവാരണം തുടങ്ങി സമൂഹത്തിന്റെയും സമസ്ത പ്രകൃതിയുടെയും ഉത്കര്‍ഷം വരെ ഈ യാഗത്തിലൂടെ ആര്‍ജ്ജിക്കാന്‍ കഴിയും എന്നാണ് വിശ്വാസം. കണ്ണൂര്‍ ജില്ലയടക്കം നാല് ജില്ലകളില്‍ നിന്നായി ലക്ഷത്തിലേറെ ഭക്ത ജനങ്ങളെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ശങ്കരന് വി. പുന്നാട്, കെ.ശിവശങ്കരന്, എം.രതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: