Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കർഷകരോടും ‘കടക്ക് പുറത്ത്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:20 am IST
inEditorial

ഭരണകൂടം തങ്ങളെ അധികാരത്തിലേറ്റിയ ജനതയോട്   യുദ്ധം ചെയ്യുന്ന അപൂര്‍വ കാഴ്ചകള്‍ക്കാണ് കീഴാറ്റൂരിലെ വയല്‍ സാക്ഷ്യം വഹിക്കുന്നത്. നെല്‍പ്പാടം കര്‍ഷകരുടേതും കര്‍ഷക തൊഴിലാളികളുടേതുമാണെന്നും പോലീസിന് പാടത്ത് കാര്യമില്ലെന്നുമുള്ള സമരക്കാരുടെ മുന്നറിയിപ്പിനുള്ള മറുപടി, നിങ്ങള്‍ കര്‍ഷകരല്ല, വയല്‍ക്കിളികളല്ല,  കഴുകന്മാരാണെന്നുള്ള, കവി കൂടിയായ മന്ത്രിയുടെ നിയമസഭാ പ്രസംഗമാണ്. അധികാരം ദുഷിപ്പിക്കുമെന്നും കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കുമെന്നുമുള്ള ചൊല്ലിന് തെളിവ് വേറെ വേണ്ട.

  തങ്ങള്‍ വികസനത്തിനെതിരല്ലെന്നു പറയുമ്പോള്‍ത്തന്നെ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി ദേശീയ പാത പണിയുന്നത് തങ്ങളുടെ ജീവിത സ്രോതസ്സുകളെയാണ് ഇല്ലാതാക്കുന്നതെന്ന് വയല്‍ക്കിളികള്‍ അധികാരികളോട് പറയുന്നു.  എന്നാല്‍ ബദലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ചെവി കൊടുക്കുന്നില്ല.  കീഴാറ്റൂരിലെ വയലിലൂടെ റോഡ് നിര്‍മ്മിക്കാന്‍  29 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് സിപിഎമ്മിനെ എന്നും അനുകൂലിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം മുന്നോട്ട് വയ്‌ക്കുന്നത്. കുവ്വോട്, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാകുകയും, വയലിനു ചുറ്റുമുള്ള മൂന്നു കുന്നുകളിലെ  വെള്ളം ഒഴുകിയെത്തുന്നതോടെ സമീപത്തെ കരപ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്നും പരിഷത്തും നാട്ടുകാരും സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. വയലിലൂടെ റോഡ് പണിയാന്‍ മൂന്നര മീറ്ററെങ്കിലും മണ്ണിട്ടുയര്‍ത്തേണ്ടി വരും. കുന്നുകളിടിക്കാതെ ഒരു ലക്ഷത്തി മുപ്പതിനായിരം ലോഡ് മണ്ണെവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും ഉയരുന്നു.

ദേശീയ പാതയുടെ ആദ്യ രൂപരേഖ മാറ്റിയതെന്തിന് എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇനിയും ഉത്തരം നല്‍കിയിട്ടില്ല.   റോഡരികിലെ വന്‍ കച്ചവട സ്ഥാപനങ്ങളുടെ മുതലാളിമാര്‍ക്കുള്ള  വിലപേശല്‍ മൂല്യം കീഴാറ്റൂരിലെ ദരിദ്ര കര്‍ഷക ജനതയ്‌ക്കുണ്ടാവില്ല. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടിയുടെ ചാവേറുകളായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരു പ്രദേശത്തെ ജനതയ്‌ക്കല്ല, മറിച്ച് നഗരവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ പുത്തന്‍ സാമ്പത്തിക ശക്തികള്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ എന്നതിന്റെ ജീവിക്കുന്ന തെളിവുകൂടിയാണ് കീഴാറ്റൂരിലെ സമരവും അതിനെതിരെയുള്ള സര്‍ക്കാരിന്റെ ആക്രമണവും.

കൃഷി ഭൂമി നശിപ്പിക്കരുതെന്ന് പറഞ്ഞ് സമരം ചെയ്ത പന്ത്രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ചരിത്രമാണ് കണ്ണൂരിലെ സിപിഎമ്മിനുള്ളത്.  തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ജീവിക്കാനനുവദിക്കില്ലെന്ന പുതിയ തമ്പ്രാക്കന്മാരുടെ ഉത്തരവുകളാണ് കീഴാറ്റൂരില്‍ നടപ്പാക്കുന്നത്. കര്‍ഷകത്തൊഴിലാളികളുടെ സമര പാരമ്പര്യത്തെക്കുറിച്ച് അഭിമാനംകൊണ്ടിരുന്ന പാര്‍ട്ടി  അത്തരക്കാരെ ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ച് പടിയടയ്‌ക്കുകയാണ്.  ഭരണകൂടവും പാര്‍ട്ടി യന്ത്രവും പാവപ്പെട്ട ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തി യുദ്ധം ചെയ്യുകയാണ്. തളിപ്പറമ്പ് റോഡില്‍ സ്ഥല ലഭ്യതയ്‌ക്കനുസരിച്ച് വീതി കൂട്ടുക, നിലവിലെ റോഡിന് മേല്‍പ്പാത നിര്‍മ്മിക്കുക, തുടങ്ങിയ ബദല്‍ സാദ്ധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറാവുന്നില്ല. അധികാരത്തിന്റെ ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്യുകയും എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടി അണികളെക്കൊണ്ട് സമരപ്പന്തല്‍ തീവെപ്പിക്കുകയും ചെയ്യുന്ന ‘നീതിയാണ്’ കീഴാറ്റൂരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ദേശീയപാതയുടെ  വിന്യാസം മാറ്റാമെന്നും പ്രാദേശിക ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വികസനം നടപ്പാക്കാമെന്നുമിരിക്കെ, എന്തിനാണ് ഒരു ഗ്രാമത്തോട് ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കേരളം ഒറ്റക്കെട്ടായി ചോദിക്കേണ്ട അവസരമാണിത്. സമരത്തിലുള്ളവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കുകയും സമരം ചെയ്യുന്നവരുടെ  കണക്കെടുത്ത് എണ്ണം കുറഞ്ഞു എന്ന് പരിഹസിക്കുകയുമല്ല ഭരണകൂടം ചെയ്യേണ്ടത്. സത്യവും ശരിയും നീതിപൂര്‍വവുമായ യാഥാര്‍ത്ഥ്യം വിളിച്ചുപറയുന്നത് ഒരാള്‍ മാത്രമാണെങ്കില്‍ക്കൂടി അതിന്റെ പക്ഷത്ത് നില്‍ക്കുകയാണ് ഭരണകൂടത്തിന്റെ ബാദ്ധ്യത. കര്‍ഷകരുടെയും ഗോത്രജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ ഈയിടെ തെളിയിച്ചിട്ടുണ്ട്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസം ഏറെയുണ്ടെങ്കിലും ആ യുവമുഖ്യമന്ത്രിയില്‍ നിന്ന് എഴുപതുകാരനായ പിണറായി പലതും പഠിക്കേണ്ടതുണ്ട്. ആദ്യ പാഠം കീഴാറ്റൂരിലെ കര്‍ഷക ജനതയുടെ  സമരം പരിഹരിക്കുന്നതിലൂടെയാവട്ടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.