Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കർഷകരോടും ‘കടക്ക് പുറത്ത്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:20 am IST
inEditorial

ഭരണകൂടം തങ്ങളെ അധികാരത്തിലേറ്റിയ ജനതയോട്   യുദ്ധം ചെയ്യുന്ന അപൂര്‍വ കാഴ്ചകള്‍ക്കാണ് കീഴാറ്റൂരിലെ വയല്‍ സാക്ഷ്യം വഹിക്കുന്നത്. നെല്‍പ്പാടം കര്‍ഷകരുടേതും കര്‍ഷക തൊഴിലാളികളുടേതുമാണെന്നും പോലീസിന് പാടത്ത് കാര്യമില്ലെന്നുമുള്ള സമരക്കാരുടെ മുന്നറിയിപ്പിനുള്ള മറുപടി, നിങ്ങള്‍ കര്‍ഷകരല്ല, വയല്‍ക്കിളികളല്ല,  കഴുകന്മാരാണെന്നുള്ള, കവി കൂടിയായ മന്ത്രിയുടെ നിയമസഭാ പ്രസംഗമാണ്. അധികാരം ദുഷിപ്പിക്കുമെന്നും കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കുമെന്നുമുള്ള ചൊല്ലിന് തെളിവ് വേറെ വേണ്ട.

  തങ്ങള്‍ വികസനത്തിനെതിരല്ലെന്നു പറയുമ്പോള്‍ത്തന്നെ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി ദേശീയ പാത പണിയുന്നത് തങ്ങളുടെ ജീവിത സ്രോതസ്സുകളെയാണ് ഇല്ലാതാക്കുന്നതെന്ന് വയല്‍ക്കിളികള്‍ അധികാരികളോട് പറയുന്നു.  എന്നാല്‍ ബദലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ചെവി കൊടുക്കുന്നില്ല.  കീഴാറ്റൂരിലെ വയലിലൂടെ റോഡ് നിര്‍മ്മിക്കാന്‍  29 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് സിപിഎമ്മിനെ എന്നും അനുകൂലിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം മുന്നോട്ട് വയ്‌ക്കുന്നത്. കുവ്വോട്, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാകുകയും, വയലിനു ചുറ്റുമുള്ള മൂന്നു കുന്നുകളിലെ  വെള്ളം ഒഴുകിയെത്തുന്നതോടെ സമീപത്തെ കരപ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്നും പരിഷത്തും നാട്ടുകാരും സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. വയലിലൂടെ റോഡ് പണിയാന്‍ മൂന്നര മീറ്ററെങ്കിലും മണ്ണിട്ടുയര്‍ത്തേണ്ടി വരും. കുന്നുകളിടിക്കാതെ ഒരു ലക്ഷത്തി മുപ്പതിനായിരം ലോഡ് മണ്ണെവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും ഉയരുന്നു.

ദേശീയ പാതയുടെ ആദ്യ രൂപരേഖ മാറ്റിയതെന്തിന് എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇനിയും ഉത്തരം നല്‍കിയിട്ടില്ല.   റോഡരികിലെ വന്‍ കച്ചവട സ്ഥാപനങ്ങളുടെ മുതലാളിമാര്‍ക്കുള്ള  വിലപേശല്‍ മൂല്യം കീഴാറ്റൂരിലെ ദരിദ്ര കര്‍ഷക ജനതയ്‌ക്കുണ്ടാവില്ല. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടിയുടെ ചാവേറുകളായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരു പ്രദേശത്തെ ജനതയ്‌ക്കല്ല, മറിച്ച് നഗരവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ പുത്തന്‍ സാമ്പത്തിക ശക്തികള്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ എന്നതിന്റെ ജീവിക്കുന്ന തെളിവുകൂടിയാണ് കീഴാറ്റൂരിലെ സമരവും അതിനെതിരെയുള്ള സര്‍ക്കാരിന്റെ ആക്രമണവും.

കൃഷി ഭൂമി നശിപ്പിക്കരുതെന്ന് പറഞ്ഞ് സമരം ചെയ്ത പന്ത്രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ചരിത്രമാണ് കണ്ണൂരിലെ സിപിഎമ്മിനുള്ളത്.  തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ജീവിക്കാനനുവദിക്കില്ലെന്ന പുതിയ തമ്പ്രാക്കന്മാരുടെ ഉത്തരവുകളാണ് കീഴാറ്റൂരില്‍ നടപ്പാക്കുന്നത്. കര്‍ഷകത്തൊഴിലാളികളുടെ സമര പാരമ്പര്യത്തെക്കുറിച്ച് അഭിമാനംകൊണ്ടിരുന്ന പാര്‍ട്ടി  അത്തരക്കാരെ ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ച് പടിയടയ്‌ക്കുകയാണ്.  ഭരണകൂടവും പാര്‍ട്ടി യന്ത്രവും പാവപ്പെട്ട ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തി യുദ്ധം ചെയ്യുകയാണ്. തളിപ്പറമ്പ് റോഡില്‍ സ്ഥല ലഭ്യതയ്‌ക്കനുസരിച്ച് വീതി കൂട്ടുക, നിലവിലെ റോഡിന് മേല്‍പ്പാത നിര്‍മ്മിക്കുക, തുടങ്ങിയ ബദല്‍ സാദ്ധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറാവുന്നില്ല. അധികാരത്തിന്റെ ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്യുകയും എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടി അണികളെക്കൊണ്ട് സമരപ്പന്തല്‍ തീവെപ്പിക്കുകയും ചെയ്യുന്ന ‘നീതിയാണ്’ കീഴാറ്റൂരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ദേശീയപാതയുടെ  വിന്യാസം മാറ്റാമെന്നും പ്രാദേശിക ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വികസനം നടപ്പാക്കാമെന്നുമിരിക്കെ, എന്തിനാണ് ഒരു ഗ്രാമത്തോട് ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കേരളം ഒറ്റക്കെട്ടായി ചോദിക്കേണ്ട അവസരമാണിത്. സമരത്തിലുള്ളവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കുകയും സമരം ചെയ്യുന്നവരുടെ  കണക്കെടുത്ത് എണ്ണം കുറഞ്ഞു എന്ന് പരിഹസിക്കുകയുമല്ല ഭരണകൂടം ചെയ്യേണ്ടത്. സത്യവും ശരിയും നീതിപൂര്‍വവുമായ യാഥാര്‍ത്ഥ്യം വിളിച്ചുപറയുന്നത് ഒരാള്‍ മാത്രമാണെങ്കില്‍ക്കൂടി അതിന്റെ പക്ഷത്ത് നില്‍ക്കുകയാണ് ഭരണകൂടത്തിന്റെ ബാദ്ധ്യത. കര്‍ഷകരുടെയും ഗോത്രജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ ഈയിടെ തെളിയിച്ചിട്ടുണ്ട്. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസം ഏറെയുണ്ടെങ്കിലും ആ യുവമുഖ്യമന്ത്രിയില്‍ നിന്ന് എഴുപതുകാരനായ പിണറായി പലതും പഠിക്കേണ്ടതുണ്ട്. ആദ്യ പാഠം കീഴാറ്റൂരിലെ കര്‍ഷക ജനതയുടെ  സമരം പരിഹരിക്കുന്നതിലൂടെയാവട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.