Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനധികൃത ധ്യാനകേന്ദ്രവും പന്നിഫാമും നാട്ടുകാര്‍ക്ക് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:00 am IST
in Kottayam

കളത്തിപ്പടി: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ആര്‍ഡിഒ ഉത്തരവിട്ട അനധികൃത ധ്യാനകേന്ദ്രവും പന്നിഫാമും ഇന്നും പ്രവര്‍ത്തിക്കുന്നു. 2017 ഒക്ടോബര്‍ 26-നാണ് കളത്തിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റീന്‍ എന്ന ധ്യാനകേന്ദ്രവും അതിനോട് അനുബന്ധിച്ചുള്ള പന്നിഫാമും അടച്ചുപൂട്ടാന്‍ ആര്‍ഡിഒ ഉത്തരവിട്ടത്. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് നടപടി. 

സര്‍ക്കാരിലെ ഒരുവകുപ്പിന്റെയും അനുമതിയോ സമ്മതപത്രമോ ഇല്ലാതെയാണ് ജനവാസ കേന്ദ്രമായ കളത്തിപ്പടിയില്‍ ബിജുതോമസിന്റെ ഉടമസ്ഥതയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പരിസര മലിനീകരണവും ശബ്ദമലിനീകരണവും വ്യാപകമായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. പന്നിക്ക് പുറമേ പശു, ആട്, കോഴി, താറാവ് എന്നിവയേയും ഇവിടെ വളര്‍ത്തുന്നു. മാലിന്യം സംസ്‌കരിക്കാന്‍ യാതൊരു സംവിധാനവുമില്ലാതെയാണ് ധ്യാനകേന്ദ്രവും ഫാമും പ്രവര്‍ത്തിക്കുന്നത്. 

ഫാമിലെ മാലിന്യം റോഡിലേക്കും സമീപവാസികളുടെ സ്ഥലത്തേക്കും അടുത്ത തോട്ടിലേക്കുമാണ് ഒഴുക്കിവിടുന്നത്. ഫാമിനോട് അടുത്തുള്ള ഫ്‌ളാറ്റിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന കിണറിന് സമീപമാണ് ഫാമിലെ മലിനജലം ഒഴുകിയെത്തുന്നത്. അസഹ്യമായ ദുര്‍ഗന്ധവമാണ് സമീപവാസികളെ അലട്ടുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും താലൂക്ക്് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആര്‍ഡിഒയുടെ നടപടി.

പഞ്ചായത്തിന്റെ ഒത്താശ

സമീപവാസികള്‍ ധ്യാനകേന്ദ്രത്തിരെ ആദ്യം പരാതി നല്‍കിയത് വിജയപുരം ഗ്രാമപഞ്ചായത്തിനാണ്. 2008 നവംബര്‍ 10ന് നാട്ടുകാര്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ പഞ്ചായത്ത് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതെ തുടര്‍ന്നാണ് ആര്‍ഡിഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് ഈ അനധികൃത ധ്യാനകേന്ദ്രവും ഫാമും സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ ഒത്താശയിലാണ് ഈ നിയമ ലംഘനം നടക്കുന്നത്.

ധ്യാനത്തിന് എത്തുന്നത് പുറത്തുള്ളവര്‍

എല്ലാമാസവും ഇവിടെ നടക്കുന്ന ധ്യാനത്തിന് എത്തുന്നത് പുറത്തുള്ളവരാണ്. ഇടുക്കി, വയനാട് ജില്ലകളില്‍നിന്നും എത്തുന്നവര്‍ ദിവസങ്ങളോളം ഇവിടെ താമസിക്കുന്നു. ടിന്‍ഷീറ്റില്‍ തീര്‍ത്ത ഷെഡിലാണ് ഇവരുടെ താമസം. പന്നിയേയും കോഴികളെയും ഇവിടെയിട്ട് കശാപ്പുചെയ്യുന്നു. ഭക്ഷണ-മാംസാവശിഷ്ടങ്ങള്‍ സമീപത്തെ തോട്ടിലേക്കാണ് തള്ളുന്നത്. 

അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കം അമ്പതോളം പേര്‍ ഇവിടെ താമസിക്കുന്നു. ഇവരുടെ ആരോഗ്യ സുരക്ഷക്ക് ആവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അമിതമായ ശബ്ദം സമീപവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്. കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ല. ഇവിടെ നിര്‍മ്മിച്ച ഒരു കെട്ടിടത്തിനും പഞ്ചായത്തിന്റെ അനുമതിയോ കെട്ടിടനമ്പരോ നല്‍കിയിട്ടില്ല. പാടം നികത്തിയാണ് കെട്ടിട നിര്‍മ്മിച്ചത്. 5 സെന്റില്‍ തുടങ്ങിയ ധ്യാനകേന്ദ്രത്തിന് ഇപ്പോള്‍ ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമായുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ വിപുലമായ യോഗം കൂടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ജനങ്ങളുടെ എതിര്‍പ്പ് ശക്തമായതോടെ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തതായി സമീപവാസികള്‍ പറഞ്ഞു. ശുദ്ധമായ വായുവിനും വെള്ളത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നാണ് സമീപവാസികള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

Kerala

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover
World

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

Kerala

500 കിലോയിലധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്ക നിർമ്മാണശാല ഉടമയ്‌ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.