Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അസ്തമിക്കാത്ത അശ്വിനി താരകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 03:38 am IST
inVicharam

2005 മാര്‍ച്ച് 10, അഭിശപ്തമായ ആ ദിവസം 10 മണിയോടെയാണ് നാടാകെ ഞെട്ടിത്തരിച്ച ആ ദുഃഖവാര്‍ത്ത കാട്ടുതീ പോലെ ജനമറിഞ്ഞത്. ഇരിട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രഗതി വിദ്യാനികേതനിലേക്ക് ക്ലാസെടുക്കാന്‍ വരികയായിരുന്ന ടി.അശ്വിനികുമാര്‍ പുന്നാട് നിന്നും ബസ്സില്‍ കയറി ഇരിട്ടി നഗരത്തോട് ചേര്‍ന്ന പയഞ്ചേരി എന്ന സ്ഥലത്തെത്തിയപ്പോള്‍ പിന്തുടര്‍ന്ന് വന്ന എന്‍ഡിഎഫ് ഭീകരസംഘം ബസ്സിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നേരത്തെ ബസ്സില്‍ സ്ഥാനം പിടിച്ചിരുന്ന ഭീകരവാദികളുമായി ചേര്‍ന്ന് അശ്വിനിയെ കൊലപ്പെടുത്തുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മീത്തലേ പുന്നാട് ഗ്രാമത്തില്‍ ചെറൂളരയില്‍ അളോറ വാസുവിന്റെയും ലക്ഷ്മിയുടെയും മകനായാണ് അശ്വനി കുമാര്‍ ജനിച്ചത്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലാണ് ദാരിദ്ര്യത്തിന്റെ കൂടെച്ചേര്‍ന്ന് പഠനം നടത്തിയത്. ചെറുപ്പത്തില്‍ത്തന്നെ ആര്‍എസ്എസിന്റെ ശാഖയില്‍ പങ്കെടുക്കാന്‍ സാധിച്ചത് ജീവിതംതന്നെ മാറ്റിമറിച്ചു.  പഠനത്തില്‍ കാണിച്ച മികവ്, അസാമാന്യമായ സംഘാടന സാമര്‍ത്ഥ്യം എന്നിവകൊണ്ട് ഏറെ ശ്രദ്ധേയനായിരുന്നു അശ്വിനി കുമാര്‍. മീത്തലേ പുന്നാട് യുപി സ്‌കൂള്‍, മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ്, നിര്‍മ്മലഗിരി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

മുഖ്യശിക്ഷക് സ്ഥാനത്ത് തുടങ്ങി മണ്ഡല്‍ കാര്യവാഹ്, ഇരിട്ടി താലൂക്ക് കാര്യവാഹ്, ജില്ലാ ബൗദ്ധിക് പ്രമുഖ് എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ച് ജില്ലയിലെമ്പാടും ആര്‍എസ്എസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചതോടൊപ്പം ആത്മീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായി.  പി.പരമേശ്വര്‍ജിയുടെയും സ്വാമി ചിദാനന്ദപുരിയുടെയും പ്രേരണയാല്‍ ജന്മഗ്രാമത്തില്‍ കുട്ടികള്‍ക്കായി ഗീതാ ക്ലാസുകള്‍ ആരംഭിച്ചു. സമീപ ഗ്രാമങ്ങളിലും ഗീതാ ക്ലാസുകള്‍ ആരംഭിച്ച് സ്വയം പഠിച്ചും മറ്റുള്ളവരെ പഠിപ്പിച്ചും ചെറുപ്രായത്തിലേ ആചാര്യനായി മാറി. ഹിന്ദു ഐക്യവേദിയുടെ കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ എന്ന ചുമതലയും അശ്വിനി കുമാര്‍ വഹിച്ചു. 

കേവലം 27 വയസ്സിനുള്ളില്‍ നൂറു കണക്കിന് ക്ഷേത്രങ്ങളില്‍ ശ്രോതാക്കള്‍ നമിക്കുന്ന വാഗ്‌വിലാസവുമായി ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി. വ്യത്യസ്ത ചിന്താധാരകളില്‍ നില്‍ക്കുന്ന ഹിന്ദു സംഘടനകളെ സംയോജിപ്പിച്ച് ഹിന്ദു ഐക്യവേദിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി വളര്‍ത്തി. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും ഗ്രാമഗ്രാമാന്തരങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ചും സംഘ കുടുംബാംഗങ്ങളുടെ ആദരണീയ വ്യക്തിത്വമായി മാറി. അസാമാന്യമായ നേതൃപാടവമുണ്ടായിരുന്ന അശ്വിനി കുമാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൈന്ദവ പ്രസ്ഥാനങ്ങളുടെയും ഹിന്ദു ജനതയുടെയും കണ്ണിലുണ്ണിയും ആദര്‍ശ പുരുഷനും പ്രചോദന കേന്ദ്രവുമായി മാറി. എന്‍ഡിഎഫ് മതതീവ്രവാദികളുടെ കണ്ണിലെ കരടും നോട്ടപ്പുള്ളിയുമാകാന്‍ ഇത് ധാരാളം മതിയായിരുന്നു. ലോക സമാധാനത്തിന് ഭീഷണിയായി വളര്‍ന്നുവന്ന ഇസ്ലാം ഭീകരവാദസംഘം അദ്ദേഹത്തെ ഹിറ്റ് ലിസ്റ്റില്‍പ്പെടുത്തി. ഇക്കാര്യം ചിലര്‍ മുന്നറിയിപ്പായി നല്‍കിയെങ്കിലും ധീരനായ അശ്വിനി അത് അവഗണിച്ചു. അങ്ങനെയാണ് കൊലയാളികള്‍ക്ക് അശ്വിനി കുമാറിനെ എളുപ്പം ഇല്ലാതാക്കാന്‍ സാധിച്ചത്.

അശ്വിനി കുമാറിന്റെ വിയോഗം ഹിന്ദുസമൂഹത്തെ തളര്‍ത്തി എന്നത് ശരിയാണ്. എന്നാല്‍ വളരെ പെട്ടെന്നുതന്നെ ആ നഷ്ടം മറികടന്ന് സംഘപ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തലാണ് അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി എന്ന് സഹപ്രവര്‍ത്തകരും സമൂഹവും തിരിച്ചറിഞ്ഞു. ഇന്ന് പുന്നാട് പ്രദേശം സംഘപ്രസ്ഥാനങ്ങളുടെ സ്വാധീന മേഖലയാണ്. ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ ഉള്‍ക്കൊള്ളുന്ന പുന്നാട് പ്രദേശത്തുനിന്ന് മൂന്ന് പേരെ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് ജയിപ്പിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു പോകുന്നു. 

 ക്രൗര്യത മുഖമുദ്രയാക്കിയ ഭീകരസംഘങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ആ രോഷത്തില്‍ പേരുമാറ്റിയ എന്‍ഡിഎഫ് വീണ്ടും ഹീനകൃത്യങ്ങള്‍ തുടര്‍ന്നു. അധ്യാപകന്റെ കൈവെട്ടിയും നിരപരാധികളെ കൊന്നുതള്ളിയും അവര്‍ കയ്യറപ്പില്ലാതെ ക്രൗര്യത  തുടരുന്നു. കണ്ണൂര്‍ ജില്ലയില്‍ തന്നെ വിദ്യാര്‍ത്ഥികളായ സച്ചിന്‍ഗോപാലിനെയും കണ്ണവത്തെ ശ്യാമപ്രസാദിനെയും കൊലപ്പെടുത്തി അവര്‍ നിയമത്തെയും സമാധാനത്തെയും തകര്‍ത്ത് ജനങ്ങളില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടുന്നു. ഇവര്‍തന്നെയാണ് യുവാക്കളെ പ്രലോഭിപ്പിച്ച് അതിര്‍ത്തിയില്‍ അയച്ച് പട്ടാളക്കാരുമായി ഏറ്റുമുട്ടലുണ്ടാക്കുന്നത്. ഇവര്‍തന്നെയാണ് യുവാക്കളെ റിക്രൂട്ട് ചെയ്ത് സിറിയയിലേക്കും മറ്റും സായുധപോരാട്ടത്തിനയയ്‌ക്കുന്നതും വെടിയേറ്റുമരിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ പോയെന്ന് പ്രചരിപ്പിക്കുന്നതും.

അശ്വിനികുമാറിന്റെ വധക്കേസില്‍ ഒന്നാംപ്രതിയായ ഭീകര നേതാവുതന്നെയാണ് നാറാത്ത് ബോംബു കേസിലും പ്രതി. നിയമത്തിനു മുന്നില്‍ ആ കേസ് വിചാരണയ്‌ക്കുവരാന്‍ പോവുകയാണ്. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചെങ്കില്‍ മാത്രമേ അശ്വിനിയുടെ കുടുംബത്തിനും ഹിന്ദുസമൂഹത്തിനും നീതി ലഭ്യമാവുകയുള്ളൂ. അതിനുള്ള തീവ്ര ശ്രമത്തിലാണ് സഹപ്രവര്‍ത്തകരും കാര്യകര്‍ത്താക്കളും. വര്‍ത്തമാനകാല ദേശീയ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ ആത്മാവിനെ സത്യമായും സന്തോഷിപ്പിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.