Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സൂര്യാതപം പക്ഷിമൃഗാദികളിലും വരാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: വേനല്‍ കടുത്തതോടെ മനുഷ്യരെപ്പോലെ പക്ഷിമൃഗാദികളും ദുരിതത്തിന്റേയും വറുതിയുടേയും നാളുകളിലൂടെയാണ് കടന്നുപോകുന്നത്. ജലദൗര്‍ബല്യവും പച്ചപ്പുല്ലിന്റെ കുറവും കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കും. 

  മനുഷ്യരിലെന്നപോലെ സൂര്യാതപത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങള്‍ മൃഗങ്ങളിലും കണ്ടുവരുന്നതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍. മൃഗങ്ങളുടെ മരണത്തിനുവരെ ഇത് കാരണമാകുന്നുണ്ട്. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ കന്നുകാലികളുടെ  പരിരക്ഷ ഉറപ്പു വരുത്തുന്നതിന് കര്‍ഷകര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു. 

  അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും കന്നുകാലികള്‍ തീറ്റ എടുക്കുന്നതിന് മടി കാണിക്കും. ദീര്‍ഘനേരം സൂര്യരശ്മികള്‍ ദേഹത്ത് പതിക്കുന്നത്  നിര്‍ജലീകരണം ഉണ്ടാക്കും. വിറയല്‍ അനുഭവപ്പെടുകയോ, കൈകാലുകളുടെ ചലനശേഷി ഇല്ലാതാവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. പശുക്കളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നത് ഒഴിവാക്കണം. തൊഴുത്തിന്റെ മേല്‍ക്കുരയില്‍ ഓലയോ, ഷെയ്ഡ് നെറ്റോ ഇട്ട് ചൂട് കുറയ്‌ക്കണം. ദിവസം രണ്ടു നേരവും പശുവിനെ കുളിപ്പിക്കണം. പകല്‍ ഇടയ്‌ക്കിടെ ദേഹത്ത് വെള്ളം ഒഴിക്കുകയോ നനഞ്ഞ ചാക്ക് ഇടുകയോ വേണം. ഒരു പശുവിന് ഒരു ദിവസം 60 ലിറ്റര്‍ വെള്ളം കുടിക്കാന്‍ നല്‍കണം. കറവപ്പശുവിന് ഒരു ലിറ്റര്‍ പാലിന് നാല് ലിറ്റര്‍ വീതം വെള്ളം നല്‍കണമെന്നും  നിര്‍ദേശമുണ്ട്.  

 ഖരരൂപത്തിലുള്ള സമീകൃത തീറ്റ രാവിലെ ഏഴിന് മുമ്പും വൈകിട്ട് അഞ്ചിന് ശേഷവും നല്‍കുക. പകല്‍ വൈക്കോല്‍ നല്‍കുന്നത് ഒഴിവാക്കണം. പച്ചപുല്ലിന്റെ അഭാവത്തില്‍ മറ്റിലകള്‍, വാഴയുടെ പോള, വാഴമാണം, ഈര്‍ക്കില്‍ മാറ്റിയ പച്ചോല, നെയ് കുമ്പളം എന്നിവ നല്‍കാം. 25-30 ഗ്രാം ധാതുലവണ മിശ്രിതവും 25ഗ്രാം അപ്പക്കാരം, 50 ഗ്രാം ഉപ്പ് എന്നിവ കാടിയിലോ കഞ്ഞിവെള്ളത്തിലോ ചേര്‍ത്തും ദിവസവും നല്‍കണം.  കന്നുകാലികള്‍ക്ക് സൂര്യാതപമുണ്ടായാല്‍ ഉടന്‍ വിദഗ്ധചികില്‍സ ലഭ്യമാക്കണം. നിര്‍ജലീകരണം മൂലം ഷോക്ക് ഉണ്ടായി മരണമുണ്ടാകാം.  

  മറ്റു വളര്‍ത്തു പക്ഷി മൃഗാദികള്‍ക്കും പകല്‍ സമയത്ത് കുടിക്കുന്നതിന് ശുദ്ധജലം നല്‍കണമെന്നും വകുപ്പ് അറിയിച്ചു. നായ്‌ക്കളില്‍ വിയര്‍പ്പുഗ്രന്ഥികള്‍ പൊതുവേ കുറവായതിനാല്‍ അമിതമായ ചൂട് അവയേയും ബാധിക്കും. 

  കിതപ്പ്, ശ്ബദത്തോടെയുള്ള ശ്വാസോച്ഛ്വാസം, ഛര്‍ദില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.നനഞ്ഞതുണിയോടെ ഐസ് പാഡോ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക, വെള്ളം ധാരാളം നല്‍കുക, വൈദ്യസഹായം ഉറപ്പാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. പക്ഷിക്കൂടുകളില്‍ നല്ല വായുസഞ്ചാരം ഉണ്ടെന്നുറപ്പാക്കണം. പകല്‍ സമയം കൂടുകളിലും മറ്റും കുടിക്കാന്‍ വെള്ളം വയ്‌ക്കണം. കൂടുകളുടെ മേല്‍ക്കൂരയില്‍ തണുപ്പ് നല്‍കാനും ശ്രമിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

Kerala

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

Kerala

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

Gulf

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.