Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കല്ലായി എഫ്എമ്മിലെ കല്ലുമ്മക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
inEntertainment

      കല്ലായി എഫ്എമ്മിൽ നിധിൻ വലിയാത്ര

കല്ലുമ്മല്‍ ടീം ഹാപ്പിയാണ്, അവരുടെ കൂട്ടത്തിലെ പ്രധാനി സിനിമാനടന്‍ ആയിരിക്കുന്നു. മമ്മൂക്കക്കും ലാലേട്ടനും വേണ്ടി എത്രയോ തവണ തങ്ങള്‍ സിനിമാക്കൊട്ടകയില്‍ പോയി ആര്‍ത്തുവിളിച്ചിരിക്കുന്നു. അതേ ബിഗ് സ്‌ക്രീനില്‍ തങ്ങളുടെ കണ്ണനെ കണ്ടപ്പോള്‍ കല്ലുമ്മല്‍ ടീം കയ്യടിക്കാന്‍ മറന്നുപോയി. സന്തോഷം കൊണ്ട് അവരുടെ കണ്ണുനിറഞ്ഞൊഴുകുകയായിരുന്നു.

മലപ്പുറം നഗരത്തിന് സമീപം ഉമ്മത്തൂര്‍ എന്ന ഗ്രാമം. അവിടെ റോഡരികില്‍ ഒരു വൈദ്യുതപോസ്റ്റ് ഇരിക്കാനായി ഇട്ടിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും അതില്‍ ഇരിക്കാറുണ്ടെങ്കിലും അതൊരു പൊതുസ്വത്തല്ല. എട്ട് അംഗങ്ങളുള്ള കല്ലുമ്മല്‍ ടീമാണ് അതിന്റെ ഉടമകള്‍. ഉറ്റ ചങ്ങാതിമാരായ അവര്‍ എന്നും ഒത്തുകൂടുന്നത് ഇവിടെയാണ്. കല്ലിന്‍മേല്‍ ഇരിക്കാറുള്ള അവരെ എല്ലാവരും കല്ലുമ്മല്‍ ടീം എന്ന് വിളിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ കല്ലായി എഫ്എം എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നിധിന്‍ വലിയാത്ര കല്ലുമ്മല്‍ ടീമിലെ പ്രധാനിയാണ്. ഉമ്മത്തൂര്‍ വലിയാത്രയില്‍ രാമചന്ദ്രന്റെയും വിലാസിനിയുടെയും ഇളയപുത്രനായ നിധിന്റെ സിനിമാപ്രവേശനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ജന്മനാട്. നാട്ടുകാര്‍ക്കൊപ്പം സഹോദരങ്ങളായ ജിതിനും നിരഞ്ജനയും നല്‍കുന്ന പ്രോത്സാഹനമാണ് തന്റെ ഊര്‍ജ്ജമെന്ന് നിധിന്‍ പറയുന്നു.

സിനിമാലോകത്തേക്ക്

അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്ന പ്രിയപ്പെട്ട അദ്ധ്യാപകന്‍ സന്തോഷ് ഇരുമ്പുഴിയാണ് കല്ലായി എഫ്എമ്മിലേക്കുള്ള വഴിയും തുറന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ നാടകങ്ങളില്‍ സജീവമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. ‘സൃഷ്ടി’യെന്ന സംസ്‌കൃത നാടകമായിരുന്നു അത്. മലപ്പുറം എംഎസ്പി സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. 2010 ല്‍ നിധിനും സംഘവും അവതരിപ്പിച്ച ‘ഊശാന്‍താടി രാജാവ്’ എന്ന നാടകം ജില്ലാ കലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടി. നാടകം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് നിധിന്‍ വലിയാത്രയായിരുന്നു. അവനിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞ അദ്ധ്യാപകന്‍ സന്തോഷ്, പ്ലസ്ടുവിന് ശേഷം മറ്റൊരു കോഴ്‌സിനും പോകേണ്ടന്ന് കര്‍ശനമായി പറഞ്ഞു.

എഞ്ചിനീയറിംങ് സ്വപ്‌നം കണ്ടു നടന്ന അവനെ തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെത്തിച്ചത് സന്തോഷ് മാഷിന്റെ സ്‌നേഹോപദേശമായിരുന്നു. ബാച്ചിലര്‍ ഓഫ് തീയറ്റര്‍ ആര്‍ട്‌സില്‍ ബിരുദമെടുത്ത് അതേ വിഷയത്തില്‍ പിജിക്ക് ശ്രമിക്കുമ്പോഴാണ് സന്തോഷ് മാഷിന്റെ ഫോണ്‍ വരുന്നത്. ഒരു സിനിമയുടെ ഓഡീഷന്‍ കോഴിക്കോട് നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു. മാഷിന്റെയും സുഹൃത്തായ അഖില്‍ വിശ്വനാഥിന്റെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഓഡീഷന് പോയത്. മാനാഞ്ചിറ ടവറില്‍ അവനെത്തിയപ്പോഴേക്കും ഓഡീഷന്‍ അവസാനിപ്പിച്ച് എല്ലാവരും ചായ കുടിക്കുന്ന തിരക്കിലായിരുന്നു. പക്ഷേ നിധിനേയും കൂടിയൊന്ന് പരീക്ഷിച്ച് നോക്കാന്‍ കല്ലായി എഫ്എമ്മിന്റെ അണിയറക്കാര്‍ തയ്യാറായി. അവസാനമെത്തിയവന്‍ അങ്ങനെ ഒന്നാമനായി സിനിമയില്‍ ഇടം നേടി.

കല്ലായി എഫ്എം  

ഇന്ത്യന്‍ ചലച്ചിത്രഗാനരംഗത്തെ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ കല്ലായിക്കാരന്‍ സിലോണ്‍ ബാപ്പുവിന്റെ കഥയാണിത്. താന്‍ സ്‌നേഹിക്കുന്ന റഫിസാബിന്റെ പാട്ടുകള്‍ കല്ലായിക്കാരെല്ലാം കേള്‍ക്കണമെന്ന ആഗ്രഹമാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സിലോണ്‍ ബാപ്പുവിനെകൊണ്ട് കല്ലായി എഫ്എം എന്ന റേഡിയോ ചാനല്‍ തുടങ്ങാന്‍ കാരണം. കല്ലായി എഫ്എമ്മിലെ പാട്ടുകള്‍ കേട്ടാണ് സിനിമ തുടങ്ങുന്നതും കല്ലായിക്കാരുടെ ദിവസം തുടങ്ങുന്നതും. സിലോണ്‍ ബാപ്പുവിനെ ബഹുമാനിക്കുന്നവരും ബാപ്പുവിന് അല്‍പം വട്ടുണ്ടെന്ന് കരുതുന്നവരും നാട്ടിലുണ്ട്. റഫിയുടെ പാട്ടുകളുള്ള സിലോണ്‍ ചാനലിന്റെ ആരാധകനായതിനാലാണ് ബാപ്പുവിന് മുന്നില്‍ സിലോണ്‍ എന്ന പേര് നാട്ടുകാര്‍ ചാര്‍ത്തി നല്‍കിയത്.

സിലോണ്‍ ബാപ്പുവിന്റെ ചെറുപ്പകാലമാണ് നിധിന്‍ അവതരിപ്പിച്ചിരിക്കുന്നത്. മുഹമ്മദ് റഫിയുടെ പാട്ട് ആദ്യമായി കേള്‍ക്കുന്നതും പിന്നീട് അദ്ദേഹത്തോടുള്ള സ്‌നേഹം വൈകാരികമായ തലത്തിലേക്ക് വളരുന്നുതും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ നിധിന് കഴിഞ്ഞിട്ടുണ്ട്. ഒരു തുടക്കക്കാരന് ലഭിക്കാവുന്നതിലും അധികം സീനുകള്‍ കല്ലായി എഫ്എമ്മില്‍ നിധിന് കിട്ടി. കോഴിക്കോട് പരിപാടിക്കെത്തിയ റഫിയെ കാണാന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് അകത്ത് കടക്കുന്നതും വേദിയില്‍ കയറി അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതുമായ ഒരു രംഗം സിനിമയിലുണ്ട്. റഫിയായി അഭിനയിച്ചത് അദ്ദേഹത്തിന്റെ മകന്‍ ഷാഹിദ് റഫിയാണ്. സംഗീതകുലപതിയുടെ മകനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്ന് നിധിന്‍ പറയുന്നു.

‘തീക്കുളിക്കും പച്ചൈമരം’ എന്ന ആദ്യ തമിഴ്ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ വിനീഷ് മില്ലേനിയമാണ് ചിത്രത്തിന്റെ സംവിധായകന്‍. മുഹമ്മദ് റഫിയുടെ സംഗീതം വിഷയമാകുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ  രണ്ടുഗാനങ്ങളും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് ഗാനങ്ങള്‍ കൂടി ചിത്രത്തിലുണ്ട്. ഈ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സുനീര്‍ ഹംസ എന്നിവരാണ്. ഗോപിസുന്ദറാണ് സംഗീതം.

ഇനിയും അഭിനയിക്കണം

അഭിനയം തന്നെയാണ് മോഹമെന്ന് നിധിന്‍ പറയുന്നു. നല്ല അവസരങ്ങള്‍ ഇനിയും തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുകലാകാരന്‍. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ തീയറ്റര്‍ ആര്‍ട്‌സില്‍ പിജി ചെയ്യുന്നതിനൊപ്പം സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കുന്ന ഒരു സിനിമയുടെ അണിയറയിലും പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.. ഗുരുക്കന്മാരുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയുള്ളപ്പോള്‍ മലയാള ചലച്ചിത്രലോകത്ത് തന്റേതായൊരു സ്ഥാനം ഉറപ്പിക്കാനാകുമെന്ന് ആത്മവിശ്വാസത്തിലാണ് നിധിന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.