Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധ്യതകളെ ആവിഷ്‌കരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 02:30 am IST
in Samskriti

ലഭിച്ച ജന്മം ജീവിച്ചു തീര്‍ക്കണം. എങ്ങിനയോ ജീവിച്ചു കൂട്ടുക എന്ന സ്ഥിതിയാവരുത്. അറിവു നേടാനുള്ള ബുദ്ധിശേഷിയെ സംസ്‌കരിച്ച് ഉപയോഗിച്ചാല്‍ മഹത്തായ ജ്ഞാനം സ്വന്തമാക്കാന്‍ സാധിക്കും.  സ്വാത്മസ്വരൂപത്തെ പ്രപഞ്ച കാരണമായ സച്ചിദാനന്ദമായി അറിയുന്നതാകുന്നു ഉത്തമജ്ഞാനം.

മിഥ്യാധാരണകളെയും ,തെറ്റായ താദാത്മ്യങ്ങളേയും, വികലമായ അഭിമാനങ്ങളേയും തിരുത്തി സച്ചിദാനന്ദാവബോധം നേടാന്‍ ചെയ്യുന്ന സാധനകള്‍ ജീവിതത്തെ സാര്‍ത്ഥകമാക്കും. സാക്ഷാത്കാരം നേടിയ ജ്ഞാനി പരമാനന്ദിയായിരിക്കും. അറിയേണ്ടുന്ന സച്ചിദാനന്ദത്തിന്റെ  ഒരു സമഗ്ര ചിത്രം ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല എന്ന പരിമിതിയുണ്ട്. കാരണം സച്ചിദാനന്ദമാണ് എല്ലാമായി തീര്‍ന്നിരിക്കുന്നത്. ബുദ്ധി ആ ആവിഷ്‌കാര പ്രകടന വൈവിധ്യങ്ങളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ ബുദ്ധിയെന്ന ഉപാധിയെ ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ ബുദ്ധിശക്തിക്കും അപ്പുറത്ത്, യുക്തിക്ക് അതീതമായ സ്വരൂപ ജ്ഞാനം നേടാം. ജ്ഞാനം കര്‍മ്മഫലമല്ല എന്ന വസ്തുതയുണ്ടെങ്കിലും ബുദ്ധിയുടെ സംസ്‌കരണത്തിന് അഥവാ അന്തഃകരണ ശുദ്ധിക്ക് കര്‍മ്മാനുഷ്ഠാനം യോഗ ബുദ്ധ്യാ ചെയ്യേണ്ടതുണ്ട്.  ഇല്ലെങ്കില്‍ രാഗദ്വേഷം നിറഞ്ഞ അന്തഃകരണം കൊണ്ട് ശുദ്ധ തത്ത്വബോധം നേടുന്നത് അസാധ്യമാവും.  നിഷ്‌ക്രിയരായിരുന്നാല്‍ ഓര്‍മ്മകളുടെ സമ്മര്‍ദ്ദ ശല്യം പ്രശ്‌നം സൃഷ്ടിക്കും.

‘നഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകര്‍മ്മകൃത്’  ഒരാള്‍ക്കും ഒന്നും ചെയ്യാതിരിക്കാന്‍ സാധ്യമല്ല എന്ന് ഭഗവത് ഗീത അനുശാസിക്കുന്നു. എന്തു ചെയ്യണം എന്ന ചോദ്യത്തിന് ഈശ്വരാര്‍പ്പണമായി സ്വധര്‍മ്മാനുഷ്ഠാനം ചെയ്യണമെന്ന സുപരിചിത ഉത്തരമുണ്ട്.  ഇതിനു പുറമെ ഞാന്‍ സച്ചിദാനന്ദ സ്വരൂപിയാണ്  എന്ന നിലയിലും ഉത്തരം കണ്ടെത്താം. 

ഞാന്‍ സത്താണ് അഥവാ ഉണ്‍മയാണ്. (സത് എന്നാല്‍ മൂന്നു കാലത്തിലും അനിഷേദ്ധ്യമായി, പരിണാമ വിധേയമല്ലാത്തതായി പരിലസിക്കുന്ന തത്ത്വം എന്നര്‍ത്ഥം). ഇത് പരിഗണിച്ചുകൊണ്ട്  ലോകവ്യവഹാരത്തില്‍   എവിടെവിടെ നാം പോകുന്നുവോ അവിടെയൊക്കെ നാം നമ്മുടെ ഉണ്മയെ പ്രഖ്യാപിക്കണം. പുറംലോക വ്യവഹാരത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് അതിനുള്ള ഉപാധിയായി സ്വധര്‍മ്മത്തെ പരിഗണിക്കാം. പലേ പദാര്‍ത്ഥ ജാലങ്ങളുടേയും ജീവവിശേഷങ്ങളുടേയും ഒക്കെ മദ്ധ്യത്തില്‍ ഏറ്റവും പരിഗണനാര്‍ഹമായ തത്ത്വമായി നാം നമ്മെ ഗണിക്കണം. ‘ഞാന്‍ ഉണ്ട് ‘ എന്ന് എപ്പോഴും ഓര്‍മ്മിച്ചു കൊണ്ട് വ്യവഹരിക്കുക. ആ ഞാന്‍ തന്നെയാണല്ലോ എല്ലാം എന്ന് അത്ഭുതപ്പെടുക. ‘ നീ സത്താണ് എന്ന് ഉപനിഷത് പറഞ്ഞു തന്നതിന്റെ ഒരു നന്ദി പ്രകടനമായിട്ട് ഞാന്‍ എന്നെ മറക്കാതിരിക്കേണ്ടതുണ്ട്. ഞാനാണ്  എല്ലാത്തിനും ആധാരമായ സത്യം എന്നത്  എനിക്കിപ്പോള്‍ ബോദ്ധ്യമായിട്ടില്ലെങ്കിലും ശാസ്ത്ര പാഠം അനുസ്മരിക്കണം.  ഈ ഉണ്മക്ക് ഒരു ആരംഭമുണ്ടായിരുന്നല്ലോ എന്ന് ആലോചിച്ചു പോവാം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനും മുമ്പുള്ള പ്രയാണ ചരിത്രം ചികഞ്ഞു നോക്കണം.

ഒടുവില്‍ ഉപനിഷത് ചിന്തയില്‍ എത്തിച്ചേരാം. ‘സോളകാമയത, ബഹുസ്യാം പ്രജായേയേതി, സഃ തപോ തപ്യത, സ തപസ്തപ്ത്വാ ഇദം സര്‍വ്വമസൃജ്യത’  എന്നിങ്ങനെ സമാരംഭ ചരിത്രം.  ഞാനാണ് പലതായി തീരണമെന്ന് കാമിച്ചതും, ചിന്തയാകുന്ന തപം ചെയ്തതും പലതായതും.   ഇക്കാര്യം ബോദ്ധ്യമാവുന്നതിനും, സത്യാനുഭവത്തിനും വേണ്ടി നമ്മുടെ സാന്നിധ്യത്തെ പ്രഖ്യാപനം ചെയ്യാന്‍ ശ്രദ്ധിക്കാം. പ്രപഞ്ചമായിത്തീര്‍ന്ന ഉണ്മക്ക് ഇനിയും ഏറെ സാധിക്കും എന്ന പ്രകാരത്തില്‍ കഴിവുകള്‍ കണ്ടെത്തി പ്രകാശിപ്പിക്കാം.  ഒരു പാട്ടു പാടിയോ, നൃത്തം അവതരിപ്പിച്ചോ, അല്ലെങ്കില്‍ ഒരു ഭക്ഷണം ഭംഗിയായി പാകം ചെയ്തും  സാധ്യതകളെ ആവിഷ്‌കരിക്കാം. ഒരു മായാജാലക്കാരന്‍ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓരോ പദാര്‍ത്ഥ ജാലവും ഇല്ലാത്തിടത്തു നിന്ന് ഉണ്ടാക്കി പ്രകടിപ്പിക്കുന്നതായി കാണിക്കുന്നു.  ഇതുപോലെ സര്‍ഗ്ഗസാധ്യതാ പ്രകടനം കൊണ്ട് നമുക്കും നിത്യവിസ്മയം തീര്‍ക്കാം.

(തുടരും)

(സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.