Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പിടഞ്ഞു വീഴരുത് പി സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:45 am IST
in Varadyam

വ്യത്യസ്തമായ കാവ്യ ശൈലിയിലൂടെ മലയാള സാഹിത്യരംഗത്ത് ശക്തമായ ഇടം നേടി കടന്നുപോയ കവിയാണ് പി.കുഞ്ഞിരാമന്‍നായര്‍. സമാനതകളില്ലാത്ത പി.യുടെ കാവ്യ ജീവിതം കേരളം നെഞ്ചേറ്റിയതിന്റെ അടയാളമാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് രാജാസ് (ബിഎസ്എസ് എച്ച്എസ്എസ്) സ്‌കൂളിന് മുന്നില്‍ നിലനില്‍ക്കുന്ന പി. സ്മാരകം. പി ദീര്‍ഘനാള്‍ രാജാസ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1961 ജൂലൈയിലാണ് അദ്ദേഹം കൊല്ലങ്കോട് സ്‌കൂളില്‍ എത്തിയത്. 1971 വരെ അദ്ദേഹം കൊല്ലങ്കോട്ട് താമസിച്ചു. കവിമാഷ് എന്നാണ് അദ്ദേഹത്തെ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. പി.യുടെ കാവ്യഭാവനയ്‌ക്ക് കൊല്ലങ്കോടും പരിസര പ്രദേശങ്ങളും സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ ആത്മകഥകളിലും പാലക്കാട് ജില്ലയുടെ മനോഹാരിത ബിംബവല്‍ക്കരിക്കുന്നുണ്ട്. 

1978 മെയ് 27ന് പി. അന്തരിച്ചു. നാടിനോടും നാട്ടുകാരോടും അദ്ദേഹം പുലര്‍ത്തിയ സ്‌നേഹലാളനയുടെ അടയാളമായി കൊല്ലങ്കോട്ട് പി.യ്‌ക്ക് സാമാരകം വേണമെന്ന ആവശ്യമുയര്‍ന്നു. 1979 ല്‍ അന്നത്തെ കൊല്ലങ്കോട് വലിയ രാജാവ് വേണു ഗോപാലവര്‍മ്മ രാജാസ് സ്‌കൂളിന് മുന്നില്‍ പത്ത് സെന്റ് വസ്തു പി.സ്മാരകത്തിനായി നീക്കി വച്ചു. 1981 റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണന്‍ പി.സ്മാരകത്തിന് ശിലാസ്ഥാപനം നടത്തി. പി.യുടെ സഹപ്രവര്‍ത്തകനും സാഹിത്യകാരനുമായ ഇയ്യങ്കോട് ശ്രീധരന്‍ പി.സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പരിശ്രമിച്ചയാളാണ്. സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കലവറയില്ലാതെ സാമ്പത്തികമായി സഹായിച്ചു. കവിയുടെ സ്മാരകം നാടിന്റെ വികാരമായി മാറിയതോടെ കൊല്ലങ്കോട് രാജാവ് നിസ്സാരവിലയ്‌ക്ക് അരയേക്കര്‍ വസ്തു കൂടി പി.സ്മാരകത്തിന് നല്‍കി. 1981 ഒക്ടോബര്‍ 22ന് കവിയുടെ 75-ാം ജന്മദിനത്തില്‍ പി.സ്മാരകം അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ നാടിന് സമര്‍പ്പിച്ചു.

പി.സ്മാരക ഗ്രന്ഥാലയം

പി.സ്മാരകം നിലവില്‍വന്നെങ്കിലും കവിയുടെ അഭിലാഷമായ ഗ്രന്ഥശാല നിര്‍മ്മിക്കാന്‍ നീക്കം നടന്നിരുന്നില്ല. പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പി.സ്മാരകത്തില്‍ തന്നെ ഗ്രന്ഥശാല സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചു. ദല്‍ഹി ബ്രിട്ടീഷ് ലൈബ്രറി, കേരള സാഹിത്യ അക്കാദമി,  രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന്‍, എന്നീ സ്ഥാപനങ്ങള്‍ ധാരാളം പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്‌ക്ക് നല്‍കി. 1981 ഡിസംബര്‍ 29ന് വൈലോപ്പിള്ളി ശ്രീധരമേനോനാണ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് ഗ്രന്ഥശാലയുടെ കാവല്‍ക്കാരനും സാഹിത്യകാരനുമായ എ.സേതുമാധവന് കൃത്യമായി ഓര്‍മയുണ്ട്. വളരെ വേഗം തന്നെ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ എ ഗ്രേഡ് ലൈബ്രറിയെന്ന ബഹുമതി പി.സ്മാരക ലൈബ്രറിയെ തേടിയെത്തി. സര്‍ക്കാരില്‍ നിന്നും കൃത്യമായി സാമ്പത്തിക സഹായം ലഭിക്കാതായപ്പോള്‍ ലൈബ്രറിയുടെയും പി.സ്മാരകത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പതിറ്റാണ്ടായി ഇഴഞ്ഞ് നീങ്ങുന്നു. ചെറുതും വലുതുമായ അരലക്ഷത്തോളം പുസ്തകങ്ങള്‍ ഈ സ്മാരകത്തിലുണ്ട്. അമൂല്യങ്ങളായ ധാരാളം പുസ്തകങ്ങള്‍ സംരക്ഷിക്കാനാകാതെ ഇവിടെ പൊടിപിടിച്ചിരിക്കുന്നു. 

പി.യുടെ ശേഷിപ്പുകള്‍

പി.കുഞ്ഞിരാമന്‍ നായര്‍ സ്മാരകത്തില്‍ കവിയുടെ പേനയും തോള്‍ സഞ്ചിയും സൂക്ഷിച്ചിട്ടുണ്ട്. ഇത് സൂക്ഷിച്ചിരിക്കുന്നത് അലമാരയ്‌ക്കുള്ളിലാണ്. ചരിത്ര ശേഷിപ്പ് സൂക്ഷിക്കേണ്ട ഗൗരവത്തിലല്ല ഇവ സംരക്ഷിച്ചിരിക്കുന്നത്. നശിച്ച് പോകാതെ സൂക്ഷിക്കാന്‍ ഇവിടെ സംവിധാനമില്ല. കവി ഉപയോഗിച്ച കുടിവെള്ളപാത്രം, വസ്ത്രങ്ങള്‍, കോല്ലങ്കോട് കൊട്ടാരത്തില്‍ നിന്നും ലഭിച്ച അമൂല്യങ്ങളായ താളിയോലകള്‍, കവിയുടെ അപൂര്‍വ്വമായ ചിത്രങ്ങള്‍ എന്നിവ കൂടുതല്‍ കരുതല്‍ നല്‍കി സംരക്ഷിക്കേണ്ടിയിരിക്കുന്നു. 

സര്‍ക്കാര്‍ കണ്ണ് തുറക്കണം

ആയിരക്കണക്കിന് പുസ്തകങ്ങള്‍ സംരക്ഷിക്കുന്നത് ലൈബ്രേറിയനും സാഹിത്യകാരനുമായ എ. സേതുമാധവനാണ്. ഇദ്ദേഹം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇപ്പോഴും പി. സ്മാരക ലൈബ്രറിയില്‍ ആളനക്കമുള്ളത്. കുത്ത് വിട്ട് വായിക്കാന്‍ പറ്റത്ത നിലയിലുള്ള ആയിരക്കണക്കിന് പുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ സാംസ്‌കാരിക വകുപ്പ് ഇടപെടേണ്ടതുണ്ട്. പലതവണ പി.സ്മാരകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും അധികാരികള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അമൂല്യങ്ങളായ പുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ വൈകിയാല്‍ കവിയോടും പുതുതലമുറയോടും സാംസ്‌കാരിക വകുപ്പ് കാണിക്കുന്ന വഞ്ചനയായിരിക്കുമത്. പി.സ്മാരകമൊരു സാംസ്‌കാരിക-ഗവേഷണ കേന്ദ്രമാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ആവശ്യമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.