Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ രഹസ്യം ചുരുളഴിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
inEditorial

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ദല്‍ഹിയിലെ വസതിയില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജനുവരി പതിമൂന്നിന് നടത്തിയ റെയ്ഡില്‍ ഒരു രഹസ്യരേഖയുടെ പകര്‍പ്പ് കണ്ടെടുത്തിരുന്നു. എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിച്ച് സുപ്രീംകോടതിക്ക് നല്‍കിയ രഹസ്യരേഖയുടെ പകര്‍പ്പാണിത്.

രണ്ടാമത്തെ യുപിഎ സര്‍ക്കാരില്‍ ചിദംബരം മന്ത്രിയായിരിക്കെ ജസ്റ്റിസുമാരായ എ.എസ്. സിങ്‌വി, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചില്‍ 2013 ജനുവരി ഒന്നിന് സിബിഐ മുദ്രവച്ച കവറില്‍ നല്‍കിയതാണ് ഈ റിപ്പോര്‍ട്ട്. ഒപ്പുവയ്‌ക്കാത്ത റിപ്പോര്‍ട്ടാണ് ചിദംബരത്തിന്റെ വസതിയില്‍നിന്ന് കണ്ടെടുത്തത്. ഞെട്ടിക്കുന്ന സംഭവമാണിത്. ഇതില്‍നിന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് ചോര്‍ന്നതാണെന്ന് വരുന്നു.  അതുകൊണ്ടുതന്നെ സിബിഐ ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭ്യമായ ഈ റിപ്പോര്‍ട്ട് അവരില്‍നിന്നുതന്നെയാവണം ചിദംബരത്തിനു ലഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ട് എങ്ങനെയാണ് ചോര്‍ന്നത്, ആരൊക്കെയാണ് ഇതിനു പിന്നില്‍ കളിച്ചത് എന്നറിയാന്‍ സിബിഐ അന്വേഷണം നടത്തുകയാണ്.

മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് 3,200 കോടി രൂപ എയര്‍ സെല്ലില്‍ നിക്ഷേപിക്കാന്‍ മന്ത്രിയായിരുന്ന ചിദംബരം അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. 600 കോടി രൂപ നിക്ഷേപിക്കാനുള്ള അനുമതി നല്‍കാനേ മന്ത്രിയെന്ന നിലയ്‌ക്ക് ചിദംബരത്തിന് അധികാരമുണ്ടായിരുന്നുള്ളൂ. ഇതിനു മുകളിലുള്ള തുകയാണെങ്കില്‍ മന്ത്രിസഭാ സമിതി വേണം അനുമതി നല്‍കാന്‍. നിയമപരമായ നടപടിക്രമം ഇതായിരിക്കെ 3,200 കോടിക്ക് അനുമതി നല്‍കിയത് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വാധീനംകൊണ്ടാണെന്നും, ഇതുവഴി കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് സിബിഐ കേസ്.

ഇത്ര ഗുരുതരമായ ഒരു കേസ് സംബന്ധിച്ച രഹസ്യരേഖ മുഖ്യപ്രതിയുടെ അച്ഛനായ ചിദംബരത്തിന് ലഭിച്ചുവെന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിരിക്കണം. റിപ്പോര്‍ട്ട് ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തുന്നതോടെ ‘നമ്പര്‍ വണ്‍ മാനിപ്പുലേറ്റര്‍’ എന്നറിയപ്പെടുന്ന ചിദംബരത്തിന്റെ  തനിനിറം പുറത്താവും. എയര്‍സെല്‍-മാക്‌സിസ് അഴിമതിയില്‍ മകന്‍ മാത്രമല്ല, ചിദംബരവും പ്രതിയാവുന്ന  സ്ഥിതിവരും.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സഹസ്രകോടികളുടെ അഴിമതിക്കേസുകള്‍ വന്നപ്പോഴാണ് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞത്. അഴിമതിക്കേസുകളുടെ അന്വേഷണം സിബിഐക്ക് നേരാംവണ്ണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്നപ്പോഴായിരുന്നു അസാധാരണമായ ഈ പ്രതികരണമുണ്ടായത്. പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണകാലത്തെ പല അഴിമതികളുടെയും മുഖ്യ ഗുണഭോക്താക്കളില്‍ ഒരാളാണ് ചിദംബരമെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇതുസംബന്ധിച്ച പല കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലുമാണ്.

ഭരണം മാറിയിട്ടും താന്‍ മന്ത്രിയായിരുന്ന കാലത്ത് എന്‍ഫോഴ്‌സ്‌മെന്റിലും മറ്റും നിയമിച്ച ഉദ്യോഗസ്ഥരെവച്ച് അന്വേഷണം വഴിതെറ്റിക്കുകയും വച്ചുതാമസിപ്പിക്കുകയുമാണ് ചിദംബരമെന്നും ആരോപണം ഉയരുകയുണ്ടായി. ഏതായാലും ചിദംബരത്തിന്റെ വീട്ടില്‍നിന്ന് ലഭിച്ച രഹസ്യറിപ്പോര്‍ട്ട് ആരാണ് ചോര്‍ത്തിയതെന്ന് കണ്ടെത്തുന്നതോടെ  അഴിമതിക്കെതിരായ പോരാട്ടത്തില്‍ വഴിത്തിരിവാകും. നിയമത്തിന്റെ നീണ്ട കരങ്ങള്‍ ചിദംബരത്തെ പിടികൂടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.