Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുമടെടുത്ത് സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2018, 02:20 am IST
in Kerala

തിരുവനന്തപുരം: സംസ്‌കൃതപണ്ഡിതനും ഭാഗവതാചാര്യനും സംഗീത കോളേജിലെ അധ്യാപകനുമായിരുന്ന ഗണേശ ശര്‍മ്മയുടെ ചിത്രത്തിനു മുന്നില്‍ അജയകുമാര്‍ ആദരപൂര്‍വം നിന്നു. ചുമടെടുത്തു തഴമ്പു വീണ കൈകള്‍ കൂപ്പി തൊഴുത് നമിച്ചു. 

സംസ്‌കൃതവും സംസ്‌കാരവും അന്യം നില്‍ക്കാതിരിക്കാന്‍ കാരണക്കാര്‍ ഇവരൊക്കെയാണ്. ആ അര്‍ത്ഥത്തില്‍ എന്റെ ഡോക്ടറേറ്റിന് അര്‍ഹരും ഈ പൂര്‍വസൂരികളാണ്. തിരുവനന്തപുരം വലിയശാല അഗ്രഹാരത്തിലെ ഡോ. ജി. രാമമൂര്‍ത്തിയുടെ വീട്ടിലിരുന്ന് സിഐടിയു നേതാവു കൂടിയായ അജയന്‍ ഇതു പറയുമ്പോള്‍ വാക്കുകളില്‍ ആത്മാര്‍ത്ഥത. 

ഭാവി പഠനത്തിന്റെ കാര്യത്തില്‍ ഡോ. രാമമൂര്‍ത്തിയുടെ അഭിപ്രായം ചോദിക്കാനെത്തിയതാണ് അജയകുമാര്‍. ഗണേശ ശര്‍മ്മയുടെ മകനും സംസ്‌കൃത സര്‍വകലാശാലാ അധ്യാപകനുമായിരുന്ന രാമമൂര്‍ത്തിയാണ് ഗവേഷണത്തില്‍ അജയന്റെ വഴികാട്ടി. പഠനത്തിനിടയില്‍ പലദിവസം ചെലവഴിച്ചിട്ടുള്ള ഈ അഗ്രഹാരവീട് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നതാണെന്നും അജയന്‍ പറയുന്നു.

48-ാം വയസ്സിലാണ് പത്തനംതിട്ട മൈലപ്ര സ്വദേശിയായ അജയകുമാര്‍ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയത്. എന്തുകൊണ്ട് സംസ്‌കൃതം എന്നു ചോദിച്ചാല്‍ കുടുംബക്ഷേത്രത്തിലെ മതില്‍ക്കെട്ടിലേക്കു പോകും അജയന്റെ ഓര്‍മ്മകള്‍. അവിടെ ഭാഗവതം വായിക്കുമ്പോള്‍ കൂടെയിരുന്നു കേട്ട് ചെറുപ്പത്തിലേ തോന്നിയ അടുപ്പമാണ് സംസ്‌കൃതത്തോട്. സംസ്‌കൃത അക്ഷരം ആദ്യം പഠിച്ചത് ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ ബിരുദത്തിന് ചേര്‍ന്നപ്പോള്‍. കോളേജില്‍ രാഷ്ടീയത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ ബിരുദധാരിയാകാന്‍ വര്‍ഷങ്ങളെടുത്തു. അതിനിടയില്‍ കല്യാണം. ജീവിത വൃത്തിക്കായി തടിമില്ലില്‍ ചുമട്ടുകാരന്‍. ഈശ്വരന്‍ ഉണ്ട് എന്നു പറയുന്ന ഉദയാചാരിയുടെ കിരണാവലി ഗവേഷണ വിഷയമായെടുത്താണ് സിഐടിയു ഏരിയ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ അജയകുമാര്‍ ഡോക്ടറേറ്റ് നേടിയത്. 

മൈലപ്ര കടമണ്ണില്‍ കുഞ്ഞിരാമന്റേയും കല്യാണിയുടേയും മകനാണ് അജയകുമാര്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍നിന്ന് പ്രീഡിഗ്രി. പിന്നീടുള്ള ആറുവര്‍ഷം തടിമില്ലില്‍ ചുമടെടുത്തു, സംസ്‌കൃത സര്‍വകലാശാല ആരംഭിച്ചപ്പോള്‍ പ്രവേശം എളുപ്പമായതിനാല്‍ ബിരുദത്തിനു ചേര്‍ന്നു. 1993ല്‍ വഞ്ചിയൂര്‍ കാമ്പസിലെ ആദ്യബാച്ചില്‍. പഠനത്തേക്കാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തനത്തിനായിരുന്നു താല്‍പര്യം. സംസ്‌കൃത സര്‍വകലാശാലയുടെ ആദ്യ യൂണിയന്‍ ചെയര്‍മാന്‍ ആയി. രണ്ടാം ക്ലാസ്സോടെ ബിരുദവും തുടര്‍ന്ന് എംഎയും. ന്യായം വിഷയമായെടുത്ത് ഗവേഷണത്തിനു ചേര്‍ന്നെങ്കിലും പലകാര്യങ്ങളാല്‍ പഠനം മുന്നോട്ടുപോയില്ല. നാട്ടില്‍ തിരിച്ചെത്തി വീണ്ടും ചുമട്ടു ജോലിയിലേക്ക്. ഗൈഡ് ഡോ. രാമമൂര്‍ത്തിയുടേയും മറ്റും നിര്‍ബന്ധം വീണ്ടും അജയനെ പഠന വഴിയില്‍ എത്തിച്ചു. 

ദൈവദശകം സംസ്‌കൃത പരിഭാഷ ഉള്‍പ്പെടെ ഗണേശ ശര്‍മ്മയുടെ നിരവധി കൃതികള്‍ പുറത്തിറങ്ങിയിട്ടില്ല. ഗുരുദക്ഷിണ എന്ന നിലയില്‍ അതൊക്കെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും. കൂടാതെ സ്വന്തമായി ചില രചനകളും. ഒരു ജോലി ആഗ്രഹം മാത്രമല്ല അത്യാവശ്യമാണ്. വീട്ടിലെ പ്രാരാബ്ധം അത്രയ്‌ക്കുണ്ട്. ഡോക്ടറേറ്റ് കിട്ടിയതോടെ അമ്പലങ്ങളില്‍ പ്രഭാഷണങ്ങള്‍ക്ക് വിളിക്കുന്നുണ്ട്. സന്തോഷത്തോടെ പോകുന്നുമുണ്ട്. അജയകുമാര്‍ പറഞ്ഞു. പാര്‍ട്ടി വിലക്കുമോ എന്നു ചോദിച്ചപ്പോള്‍ സാധ്യതയില്ലന്നായിരുന്നു മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.