മുംബൈ : 26/11 മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പോലീസ് വാങ്ങിയ 4600 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ 1430 എണ്ണം തിരിച്ചു നല്കി. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതാണ് കാരണം.
പോലീസ് സേനയ്ക്ക് ലഭിച്ച ജാക്കറ്റുകളില്‍ എകെ47 ബുള്ളറ്റുകള്‍ തുളച്ചുകയറുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ക്ക് തന്നെ തിരിച്ചു നല്കാന് മഹാരാഷ്ട്ര പോലീസ് തീരുമാനിക്കുകയായിരുന്നെന്ന് എഡിജിപി വി.വി. ലക്ഷ്മി നാരായണ അറിയിച്ചു. കാണ്‍പൂരിലെ കമ്പനിയില്‍ വിവിധ ബാച്ചുകളിലായാണ് ജാക്കറ്റുകള്‍ തയ്യാറാക്കിയത്. ഭീകരാക്രമണത്തിനുശേഷം മഹാരാഷ്ട്ര പോലീസ് 5,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടത്. അതിനായി 17 കോടിയും നല്കി. എന്നാല്‍ 4,600 ജാക്കറ്റുകള്‍ മാത്രമാണ് പോലീസ് സേനയ്ക്ക് ലഭിച്ചത്.
2008ലെ ഭീകരാക്രമണത്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: