ബെംഗളൂരു: വള്ളിച്ചെരുപ്പിട്ടവരും വിമാനത്തില്‍ സഞ്ചരിക്കാനാകുന്ന സ്ഥിതിവരണമെന്നതും തന്റെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ജലസേചന പദ്ധതിക ര്‍ഷകര്‍ക്ക് രക്ഷയാകുന്നു. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. പാലസ് ഗ്രൗണ്ടിലെ പരിവര്‍ത്തന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
– കൃഷി പരിഷ്കരിച്ച്, മികച്ച വിളവ് കാണിച്ചുകൊടുത്ത് അവരെക്കൊണ്ട് അനുസരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പണ്ട് യൂറിയക്ക് കര്‍ഷകര്‍ ക്യൂനിന്നു. അവരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. യൂറിയ ലഭ്യമാക്കുന്ന മന്ത്രാലയം ഭരിക്കുന്നത് ഈ നാട്ടിന്റെ മകനാണ്, അനന്തകുമാര്‍. ഇപ്പോള്‍ കര്‍ഷര്‍ ഉല്‍പ്പാദനത്തില്‍ ചരിത്രം കുറിക്കുന്നു.
– യുവാക്കള്‍ തൊഴിലന്വേഷകരായി എന്നും തുടരരുത്. അവര്‍ തൊഴില്‍ നല്കുന്നവരാകണം. അതിനാണ് സര്‍ക്കാര്‍ മുദ്രാ ബാങ്ക് വഴി മൂന്ന് ലക്ഷം കോടി രൂപ വായ്പ നല്കാന് നിശ്ചയിച്ചത്.
– കര്‍ഷകരുടെ കാര്യത്തില്‍ ‘ടോപ്”മുന്‍ ഗണനയാണ് സര്‍ക്കാരിന്. ടോപ് എന്നാല്‍ ടൊമാറ്റോ (തക്കാളി), ഒനിയന്‍ (ഉള്ളി), പൊട്ടറ്റോ (ഉരുളക്കിഴങ്ങ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: