Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിലെ വിവാദ മക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
in Kerala

കണ്ണൂര്‍: എല്ലാ കാലത്തും സിപിഎമ്മിലെ പല നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിതവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പലപ്പോഴും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. 

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരി കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ എസ്എഫ്‌ഐ നേതാവായി, നിരവധി അക്രമക്കേസുകളില്‍ പ്രതിയായി. പിന്നീട് സിനിമാരംഗത്തും ബിസിനസ് രംഗത്തും എത്തിയതോടെ നിരവധി വിവാദങ്ങളുയര്‍ന്നു. കിളിരൂര്‍ പീഡന കേസിലുള്‍പ്പെടെ പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് മൂത്തമകന്‍ ബിനോയിയുടെ വിവാഹച്ചടങ്ങിന്റെ ആര്‍ഭാടവും അവിടെയെത്തിയ കളങ്കിതരുടെ നിരയുമൊക്കെ വാര്‍ത്തയായി.

കണ്ണൂര്‍ എംപിയും സിപിഎം കേന്ദ്രക്കമ്മറ്റിയംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ രാഷ്‌ട്രീയസ്വാധീനം ബിസിനസ് രംഗത്ത് ഉപയോഗപ്പെടുത്തിയതാണ് വിവാദമായത്. കോട്ടയത്ത് മിലിട്ടറി റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ പേരില്‍ വന്‍ സാമ്പത്തിക അഴിമതി നടത്തിയതായി ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നു. ഇ.പി. ജയരാജന്‍ എംഎല്‍എയുടെ ഭാര്യാസഹോദരിയാണ് ശ്രീമതി. ജയരാജന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കിടയാക്കിയ ബന്ധു നിയമനവുമായി സുധീര്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കി. ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ മകന്റെ ഭാര്യയെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കി.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്റെ മകന്‍ ആഷിഷ് പി. രാജിന്റെ പ്രവര്‍ത്തനങ്ങളും വിവാദമുയര്‍ത്തിയിരുന്നു. കൈയില്‍ നിന്നും ബോംബ് പൊട്ടിയ കേസിലടക്കം പ്രതിയാണ്. അടുത്തിടെ പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും ആരോപണങ്ങളുയര്‍ന്നിരുന്നു. മകന്‍ വിവേക് കിരണ്‍ വിദേശത്ത് വിദ്യാഭ്യാസം നേടിയതും മകള്‍ വീണ സ്വാശ്രയ സ്ഥാപനമായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നടത്തിയതും ചര്‍ച്ചയായി. ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ മകന്റെ വിദേശപഠനവും വിമര്‍ശന വിധേയമായി.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മക്കളും ഇക്കാര്യത്തില്‍ മുമ്പിലാണ്. മകന്‍ അരുണ്‍കുമാറിന് അനര്‍ഹമായി പിഎച്ച്ഡിയും പൊതുമേഖലാ സ്ഥാപനത്തിന്റെ ഉന്നത ഔദ്യോഗിക പദവി തരപ്പെടുത്തിക്കൊടുത്തുവെന്നുമുള്ള ആരോപണമായിരുന്നു വിഎസിനെതിരേ ഉയര്‍ന്നത്. മന്ത്രി കെ.കെ. ശൈലജയുടെ മകന്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ സാങ്കേതിക വിഭാഗത്തില്‍ ഉന്നത ജോലി കരസ്ഥമാക്കിയതും വിവാദമായി. 

മകനെയും രണ്ടു മരുമക്കളെയും സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും കയറ്റിയിരുത്തിയതിന്റെ പേരില്‍ ഇഎംഎസ് നമ്പൂതിരിപ്പാടും വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസ് പൊതുമേഖലാ സ്ഥാപനങ്ങളോട് മകന്റെ പരസ്യഏജന്‍സിക്ക് പരസ്യങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവുകള്‍ ഇറക്കിയതിന്റെ പേരിലും വിവാദങ്ങളുയര്‍ന്നിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

Kerala

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

Kerala

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.