തിരുവനന്തപുരം: അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്നാണ് മോഹമെന്ന് പ്രൊഫ. വിജയലക്ഷ്മി. അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രൊഫസറായി രണ്ട് വര്‍ഷം ജോലി ചെയ്ത് കേരളത്തിലേക്ക് മടങ്ങിവന്ന വിജയലക്ഷ്മിടീച്ചര്‍ അവിടുത്തെ പട്ടികളുടെ ലോകം കണ്ട് വിസ്മയിച്ച കഥ പറഞ്ഞു.
“അമേരിക്കയിലെ ആളുകള്‍ കുട്ടികള്‍ക്ക് പകരം വെയ്‌ക്കുന്നത് പട്ടികളെക്കൊണ്ടാണ്. പട്ടി, പൂച്ച എന്നിവയ്‌ക്കായി ഒരു വര്‍ഷം അവിടെ ചെലവ് ചെയ്യുന്നത് 15000 കോടി ഡോളറാണ്. പട്ടികള്‍ പല തരമുണ്ട്. എലികളെപ്പോലെ ചെറുതും പുലികളെപ്പോലെ വലിപ്പമുള്ളവയുമായ പട്ടികളുണ്ട്. രാവിലെ അവര്‍ ഒരു കവറും കയ്യില്‍വെച്ച് പട്ടികള്‍ക്കൊപ്പം പോകുന്നത് കാണാം. അവയുടെ കാഷ്ഠം ആ കവറില്‍ ശേഖരിച്ച് വേസ്റ്റ് ബാസ്കറ്റില്‍ കൊണ്ടുപോയി ഇടും. അങ്ങിനെയാണ് അവിടെ പലരുടെയും ദിവസം ആരംഭിക്കുക. ” – പ്രൊഫ. വിജയലക്ഷ്മി പറയുന്നു.
“അവിടുത്തെ വലിയ മാളുകളില്‍ പട്ടികള്‍ക്ക് വലിയൊരു ലോകമുണ്ട്. മനുഷ്യര്‍ക്ക് ഉള്ള ഉല്‍പന്നങ്ങളേക്കാള്‍ കൂടുതല്‍ പട്ടികള്‍ക്കുണ്ട്. പട്ടികളുടെ ഡ്രസുകള്‍, കളിപ്പാട്ടങ്ങള്‍, ഭക്ഷണം തുടങ്ങി വിശാലമായ ഒരു മാസം കുറഞ്ഞത് 2000 ഡോളര്‍ എങ്കിലും അവര്‍ ചെലവഴിക്കും അവിടെ പട്ടികള്‍ക്കായി സ്പായുണ്ട്, സലൂണുണ്ട്, ബ്യൂട്ടിപാര്‍ലറുണ്ട്, മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുണ്ട്. മെഡിക്കല്‍ സയന്‍സില്‍ മനുഷ്യന് എന്തൊക്കെ വിഭാഗങ്ങളുണ്ടോ അതുപോലെ തന്നെ കാര്‍ഡിയോളജി, ഇഎന്‍ടി, ഒഫ്താല്‍മോളജി തുടങ്ങി എല്ലാ വിധ വിഭാഗങ്ങളും അവിടുത്തെ ആശുപത്രികളില്‍ ഉണ്ട്. പട്ടികളോടുള്ള അവരുടെ സ്നേഹം അപാരമാണ്, ” – പ്രൊഫ. വിജയലക്ഷ്മി പറയുന്നു.
















