മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ മഹാഷ്ട്രയിലെ ഭിവണ്ടി കോടതി ഉത്തരവിട്ടു. മഹാത്മ ഗാന്ധിയെ വധിച്ചത് ആര്എസ്എസുകാരാണെന്നുള്ള രാഹുലിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്ത്തകന് നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്.
താനെയില്‍ 2014 മാര്‍ച്ചില്‍ നടന്ന റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രസ്താവന അപകീര്‍ത്തിപരമാണെന്നും ഇത് രാഹുല്‍ പിന്‍വലിക്കണമെന്നും ആര്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: