Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുഃഖനിവൃത്തിയുടെ മാര്‍ഗ്ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 09:18 pm IST
in Samskriti

മക്കളേ, 

ഇന്ന് അനേക വിഷയങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അഗാധമായ അറിവുണ്ട്. പുതിയ പുതിയ വിഷയങ്ങളെ അറിയാനും, നമ്മുടെ അറിവിന്റെ പരിധി ഉയര്‍ത്താനും നാം നിരന്തരം ശ്രമിക്കുന്നു. അതിന്റെ ഫലമായി ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വളരെയധികം മുന്നേറുവാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടതെല്ലാം ഇന്നു ചുറ്റുമുണ്ട്. അതിനുള്ള പുതിയ പുതിയ  മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അതുകൊണ്ടൊക്കെ നമ്മുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നുണ്ടോ? പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം പ്രശ്‌നങ്ങളെത്തന്നെ വര്‍ദ്ധിപ്പിക്കുകയാണ്  ഇപ്പോള്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതു പറയുമ്പോള്‍ അമ്മ ഒരു സംഭവം ഓര്‍ക്കുകയാണ്. ഒരിക്കലൊരു ഇന്ത്യക്കാരനെ അമേരിക്കയിലേക്കു ക്ഷണിച്ചു. അദ്ദേഹം അവിടെയെത്തിയപ്പോള്‍ വേണ്ട സൗകര്യങ്ങളെല്ലാം ക്ഷണിച്ചവര്‍ ഒരുക്കിയിരുന്നു.  അദ്ദേഹം താമസസ്ഥലത്ത് എത്തിയ ഉടനെ സ്വീകരിക്കാന്‍ വന്ന സ്ത്രീ ചോദിച്ചു ”അങ്ങേയ്‌ക്ക് എന്താണ് കുടിക്കാന്‍ വേണ്ടത്?” വളരെ ഭവ്യതയോടുള്ള ചോദ്യം കേട്ട് അദ്ദേഹം  സന്തോഷത്തോടെ പറഞ്ഞു, ”എനിക്ക് ചായ മതി.” ”ഏതുതരം ചായയാണ് അങ്ങേയ്‌ക്കുവേണ്ടത്. കഫീനുള്ള ചായയാണോ, അതോ കഫീനില്ലാത്ത ചായയാണോ? അതോ നാരങ്ങാചായ വേണോ, ഇഞ്ചി ചേര്‍ത്ത ചായ മതിയോ?” ഇങ്ങനെ അനേകം ചായകളുടെ പേരു ചോദിക്കുവാന്‍ തുടങ്ങി. പുതുതായി വന്നയാളാകട്ടെ ഇങ്ങനെയുള്ള പേരുകള്‍ ഒന്നും കേട്ടിട്ടേയില്ല. അദ്ദേഹം ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടും രുചിച്ചിട്ടുമുള്ളത്, വെറും ചായ മാത്രം. അദ്ദേഹത്തിന് ആകെ ആശയക്കുഴപ്പമായി, എന്തേ ഇവരിങ്ങനെ ചോദിക്കുന്നത്? ”എനിക്ക് സാധാരണ ചായ മതി.”  ആ സ്ത്രീ പോയിട്ട് വീണ്ടും തിരികെവന്നു പറഞ്ഞു, ”ക്ഷമിക്കണം, അങ്ങേയ്‌ക്ക് പഞ്ചസാരയുള്ള ചായ വേണോ പഞ്ചസാരയില്ലാത്ത ചായവേണോ? പാല്‍ചേര്‍ത്ത ചായ വേണോ, പാലില്ലാത്ത ചായ വേണോ? അതോ ഹെര്‍ബല്‍ ചായ വേണോ?” അയാള്‍ക്ക് ക്ഷമ ഏതാണ്ട്  നഷ്ടമായിത്തുടങ്ങി.

അയാള്‍ പറഞ്ഞു, ”എനിക്ക് ചായമാത്രം മതി.” ആ സ്ത്രീ വീണ്ടും ചോദിച്ചു, ”ക്ഷമിക്കണം, അങ്ങേക്കു നൂറുശതമാനം കൊഴുപ്പുള്ള ചായ വേണോ, കൊഴുപ്പൊട്ടുമില്ലാത്ത ചായ വേണോ! അതോ കൊഴുപ്പ് എണ്‍പതു ശതമാനം വേണമോ, അതോ അമ്പതുശതമാനം മതിയോ.”  അദ്ദേഹം വല്ലാതായി,  ”അയ്യോ എനിക്ക് ഒരു ഗ്ലാസ് വെള്ളം മാത്രം മതിയേ” എന്നുപറഞ്ഞു. ഉടനെ ആ സ്ത്രീ വീണ്ടും ചോദിച്ചു. ”അങ്ങേയ്‌ക്ക് ഫില്‍റ്റര്‍ വാട്ടര്‍ വേണോ. അതോ സ്പ്രിംഗ് വാട്ടര്‍ വേണോ, അതുമല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ വേണോ!” ഇങ്ങനെ ചോദ്യം തുടര്‍ന്നു. അദ്ദേഹത്തിന്റെ ക്ഷമ പൂര്‍ണ്ണമായും നശിച്ചു. അദ്ദേഹം വേഗം അകത്തുചെന്ന് അവിടെനിന്നും ഒരു ഗ്ലാസ്‌വെള്ളം എടുത്തുകുടിച്ചു. കാര്യം അത്രയേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനുവേണ്ടി എത്രമാത്രം ചോദ്യങ്ങളാണ് ചോദിച്ചുകൊണ്ടിരുന്നത്.

ഇന്ന,് നമ്മുടെ ആഗ്രഹങ്ങളുടേയും അതിനുള്ള താല്‍ക്കാലിക പരിഹാരങ്ങളുടേയും എണ്ണം വര്‍ദ്ധിപ്പിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍, ഈ സൗകര്യങ്ങള്‍ എല്ലാം നമുക്കുണ്ടെങ്കിലും കഷ്ടതകളോ പ്രതിസന്ധികളോ വരുമ്പോള്‍ വിഷമിക്കാനും ദുഃഖിക്കാനും മാത്രമേ കഴിയുന്നുള്ളൂ. മറ്റൊരു വഴിയും നമ്മുടെ മുമ്പില്‍ തെളിയുന്നില്ല. പക്ഷേ, നമ്മള്‍ ശ്രമിച്ചാല്‍ ഈ ദുഃഖങ്ങളില്‍ നിന്നും മോചിതരാകാന്‍ വഴിയുണ്ട്. എന്തുകൊണ്ട് നമുക്ക് വിഷമം വരുന്നു? എന്താണ് വിഷമിക്കാന്‍ കാരണം?  പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം മനസ്സിലാക്കാന്‍ നമ്മള്‍ ശ്രമിക്കണം. അതുമനസ്സിലായാല്‍ പരിഹാരവും എളുപ്പമാണ്. മിക്കപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ തന്നെയാണ് നമ്മുടെ ദുഃഖത്തിന്റെ പ്രധാന കാരണം. അതു നമ്മള്‍ തിരിച്ചറിയണം.

    ആത്മീയത ദുഃഖനിവാരണ മാര്‍ഗ്ഗമാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാന്‍ ആത്മീയത സഹായിക്കും. നല്ലവണ്ണം നീന്താന്‍ അറിയാവുന്നവര്‍ക്ക് കടലിലെ തിരമാലകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നത് ആഹ്ലാദകരമായ ഒരനുഭവമാണ്. എന്നാല്‍, നീന്തല്‍ അറിയാത്തവര്‍ കടലില്‍ ഇറങ്ങിയാല്‍ അത് സുഖകരമായ അനുഭവമായിരിക്കില്ല. എന്നു മാത്രമല്ല, ചിലപ്പോള്‍ തിരമാലകളില്‍പ്പെട്ട് മുങ്ങിമരിക്കാനും സാദ്ധ്യതയുണ്ട്. ചെറുതും വലുതും ഭീമാകാരവുമായ തിരമാലകള്‍ നിരന്തരം അലയടിക്കുന്ന ഒരു മഹാസമുദ്രംപോലെയാണ് ഈ ലോകം. ഇവിടെ ആദ്ധ്യാത്മിക തത്ത്വം അറിഞ്ഞ് ജീവതം നയിച്ചാല്‍, പ്രതിബന്ധങ്ങളെപ്പോലും സുഖകരമായ അനുഭവങ്ങളാക്കി മാറ്റാന്‍ കഴിയും. തളരാതെ, അവയെ അഭിമുഖീകരിക്കാനും അതിജീവിച്ച് മുന്നേറാനും സാധിക്കും.

ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തനരീതിയും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ഒരു  കൈപ്പുസ്തകം അതിനോടൊപ്പം തരും. മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനുമുന്‍പ് അത് വായിച്ച് മനസ്സിലാക്കണം. വേണ്ടവണ്ണം മനസ്സിലാക്കാതെ മെഷീന്‍ ഉപയോഗിച്ചാല്‍, ചിലപ്പോള്‍ അത് കത്തിപ്പോകാം. അല്ലെങ്കില്‍, അധികനാള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരാം. അതുപോലെ മനസ്സിന്റെ പ്രകൃതവും ലോകത്തിന്റെ സ്വഭാവവും നല്ലവണ്ണം മനസ്സിലാക്കി എങ്ങനെ സംതൃപ്തിയോടെയും സന്തോഷത്തോടെയും ജീവിക്കാം, പ്രതികൂലസാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്നു പഠിപ്പിക്കുന്ന ജീവിതത്തിന്റെ വഴികാട്ടിയാണ് ആദ്ധ്യാത്മികം. അത് മനസ്സിന്റെ ശാസ്ത്രമാണ്. അത് പഠിക്കേണ്ടതും ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും പരമപ്രധാനമാണ്. യഥാര്‍ത്ഥത്തില്‍ അതാണ് ജീവിതത്തില്‍ ആദ്യം പഠിക്കേണ്ട വിദ്യ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.