Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണന്‍ തന്നെ ദേഹധാരണത്തിനും കാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2018, 02:45 am IST
in Samskriti

പ്രാണന്റെ ശ്രേഷ്ഠതയെ ബൃഹദാരണ്യകോപനിഷത്തിലും ഛാന്ദോഗ്യോപനിഷത്തിലും വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. അത്പ്രശ്‌നോപനിഷത്തില്‍  ചുരുക്കിപ്പറഞ്ഞു. ഇനി ഇന്ദ്രിയങ്ങളുടെ സ്തുതിയാണ്.

ഏഷോളഗ്നിസ്തപത്യേഷ സൂര്യ ഏഷ പര്‍ജ്ജന്യോ

മഘവാനേഷ വായുഃ ഏഷ പൃഥിവീ രയിര്‍ദ്ദേവഃ

സദ സച്ചാമൃതം ചയത്

ഈ പ്രാണന്‍ അഗ്നിയായി ജ്വലിക്കുന്നു, സൂര്യനായി പ്രകാശിക്കുന്നു, മേഘമായി (മഴ) വര്‍ഷിക്കുന്ന ഇന്ദ്രനായി പാലിക്കുന്നു. വായുവായിരിക്കുന്നതും ഭൂമിയായിരിക്കുന്നതും രവി (ചന്ദ്രന്‍)യായിരിക്കുന്നതും സത്തും അസത്തും (മൂര്‍ത്തവും അമൂര്‍ത്തവും)അമൃതമായതും പ്രാണനാണ്. അഗ്നിയായി ജ്വലിച്ച് ചൂടിനെ നല്‍കുന്നത് പ്രാണനാണ്. അതുപോലെ സൂര്യപ്രകാശത്താല്‍ വെളിച്ചവും ചൂടും ഊര്‍ജ്ജവുമൊക്കെയാകുന്നു. മേഘം മഴയായിത്തീര്‍ന്ന് പെയ്യുന്നു. ഇന്ദ്രനായി പ്രജകളെ പാലിക്കുന്ന ദുഷ്ടരായ അസുരന്മാരെയും രക്ഷസ്സുകളേയും നിഗ്രഹിക്കുന്നു. ആവഹന്‍, പ്രവഹന്‍ എന്നിങ്ങനെ ഏഴ് തരത്തിലുള്ള വായുമാതയും പ്രാണന്‍ തന്നെ. ഭൂമിയായി ജീവജാലങ്ങളുടെ നിലനില്‍പ്പിന് ആധാരമാകുന്നു. ചന്ദ്രനായി അന്നരൂപത്തില്‍ എല്ലാറ്റിനേയും പോഷിപ്പിക്കുന്നു. നമ്മുടെ അന്നമായ ഫലമൂലാദികളും മറ്റും ചന്ദ്രന്റെ പോഷണം കൊണ്ടാണ് സസ്യജാലങ്ങള്‍ക്ക് ലഭിക്കുന്നത്. മൂത്തമായും അമൂര്‍ത്തമായും ഉള്ളതെല്ലാം പ്രാണന്‍തന്നെ. ദേവന്മാരുടെ സ്ഥിതിക്ക് കാരണമായ അമൃതവും പ്രാണനാണ്. സമസ്തജീവ ജലങ്ങളുള്‍പ്പെടുന്ന സമഷ്ടി ശരീരമായപ്രപഞ്ചത്തിലെ പ്രാണ ശക്തിയെയാണ് ഇങ്ങനെ സ്തുതിക്കുന്നത്. ലോകത്തെ മുഖ്യശക്തി പ്രാണനാണെന്ന് അറിയണം.

അരാ ഇവ രഥനാഭൗ പ്രാണേ സര്‍വ്വം പ്രതിഷ്ഠിതം

ഋചോയജ്ഞംഷി സാമാനിയജ്ഞഃ ക്ഷത്രം ബ്രഹ്മച

രഥചക്രത്തിന്റെ നടുവിലുള്ള നാഭിയില്‍(കുടത്തില്‍) ആരക്കാലുകളെന്നപോലെ എല്ലാം പ്രാണനില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഋക്കുകളും യജുസ്സുകളും നാമങ്ങളും യാഗവും ക്ഷത്രിയരും ബ്രാഹ്മണരും എല്ലാം പ്രാണന്‍ തന്നെ.

ആറാം പ്രശ്‌നത്തില്‍ നാലാം മന്ത്രത്തില്‍ പറയുന്ന ശ്രദ്ധ മുതല്‍ നാമം വരെയുള്ള 16 കലകളും രഥചക്രത്തിന്റെ ഒത്തനടുവില്‍ ഉറപ്പിച്ചിരിക്കുന്ന ആരക്കാലുകളാകുന്ന അഴികളെപ്പോലെ പ്രാണനില്‍ സ്ഥിതിചെയ്യുന്നു. അവയുടെ ഉദ്ഭവം പ്രാണനില്‍നിന്നാണ്. അതുപോലെ ഋക് യജുസ്സ്, സാമം എന്നിങ്ങനെയുള്ള വേദമന്ത്രങ്ങളും അവകൊണ്ട് സാധിക്കേണ്ടതായ യാഗവും എല്ലാം പാലിക്കേണ്ടതായ ക്ഷത്രിയരും യജ്ഞാദികര്‍മ്മങ്ങള്‍ക്ക് അധികാരമുള്ള ബ്രാഹ്മണരും എല്ലാം പ്രാണനാണ്. പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത് പ്രാണശക്തിയാലാണ്. പ്രാണനാകുന്ന അച്ചുതണ്ടിലാണ് സര്‍വ്വവും നിലനില്‍ക്കുന്നത്. 

പ്രജാപതിശ്ചരസി ഗര്‍ഭേ ത്വമേവപ്രതിജായസേ

ഉഭ്യം പ്രാണ പ്രജാസ്ത്വിമാ ബലിം ഹരന്തി

യഃ പ്രാണൈഃ പ്രതിതിഷ്ഠസി

പ്രജാപതിയായ അങ്ങ് തന്നെയാണ് അമ്മയുടെ ഗര്‍ഭത്തില്‍ ചരിക്കുന്നത്. അച്ഛനമ്മമാരുടെ തനിപ്പകര്‍പ്പായി ജനിക്കുന്നതും അങ്ങു തന്നെ. മനുഷ്യര്‍ മുതലായ പ്രജകളെല്ലാം ഇന്ദ്രിയങ്ങള്‍ വഴി ബലിയര്‍പ്പിക്കുന്നത് അഥവാ കരംതരുന്നത് അങ്ങേക്കാണ്. എല്ലാം ശരീരങ്ങളിലും ഭോക്താവായി കുടികൊള്ളുന്ന അങ്ങേയ്‌ക്ക് മറ്റുള്ളതെല്ലാം ഭോജ്യമാണ്.

ഓരോ അമ്മയുടെയും ഗര്‍ഭത്തില്‍ ശിശുവായിരിക്കുന്നത് പ്രാണനാണ്. മാതാപിതാക്കളുടെ പകര്‍പ്പായി ജനിക്കുന്നതും മറ്റൊന്നല്ല. അതുകൊണ്ടുതന്നെ അച്ഛനമ്മമാരും അങ്ങു തന്നെയാണ്. എല്ലാ ദേഹങ്ങളുടെയും ദേഹികളുടെയും ആകൃതിയില്‍ ഇരിക്കുന്നത് സര്‍വാത്മാവായ പ്രാണന്‍തന്നെയാണ്. പ്രജകള്‍ ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങള്‍ വഴി ജ്ഞാനമാകുന്ന കരം അടയ്‌ക്കുന്നത് അവിടത്തേക്കാണ്. എല്ലാറ്റിനേയും അറിയുന്നവനും അനുഭവിക്കുന്നവരുമായി ഇരിക്കുന്നതിനാല്‍ അങ്ങേയ്‌ക്ക് ബലിയര്‍പ്പിക്കുക, കരം തരുക എന്ന് പറഞ്ഞത് വളരെ യുക്തമാണ്. ജീവാത്മാവ് തന്നെയാണ് പ്രാണന്‍ എന്ന് കൂടുതല്‍ ഉറപ്പിക്കുകയാണ് ഈ മന്ത്രത്തില്‍. ബ്രഹ്മത്തിന്റെ പ്രതീകമായി ഇതിനെ ഉപാസിക്കണം. 

ദേവാനാമസി വഹ്നിതമഃ പിതൃണാം പ്രഥമാ സ്വധാ

ഋഷീണാം ചരിതം സത്യമഥര്‍വ്വാണ് ശിരസാമസി

ദേവന്മാര്‍ക്ക് ഹവിസ്സ് എത്തിച്ചുകൊടുക്കുന്നതില്‍ പ്രധാനിയും പിതൃക്കള്‍ക്ക് ആദ്യം നല്‍കുന്ന അന്നവും പ്രാണനും രൂപങ്ങളും അംഗപോഷകങ്ങളുമായ കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ ദേഹധാരണത്തിന് കാരണമായ വ്യാപാരവും പ്രാണനായ അങ്ങുതന്നെയാണ്.

വഹിക്കുന്നതുകൊണ്ട് അഗ്നിയ്‌ക്ക് വഹ്നി എന്ന പേര്. യാഗാദികളില്‍ ഹോമിക്കുന്ന ഹവിസ്സിനെ ദേവന്മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനാലാണ് അഗ്നിയ്‌ക്ക് വഹ്നി എന്നുപേരുണ്ടായത്. പിതൃക്കള്‍ക്ക്  നല്‍കുകുമ്പോള്‍ ‘സ്വധാ’ എന്ന മന്ത്രം ചൊല്ലുന്നതിനാല്‍ പിതൃ അന്നത്തെ സ്വധാ എന്നു പറയുന്നു. പുറംലോകത്തില്‍നിന്ന് വസ്തുക്കളെക്കുറിച്ചുള്ള അറിവ് തരുന്നതുകൊണ്ട് ഇന്ദ്രിയങ്ങളെ ഇവിടെ ഋഷികള്‍ എന്നുവിളിക്കുന്നു. മുഖ്യ പ്രാണനെയും ഇന്ദ്രിയങ്ങളെയുമാണ് അഥര്‍വ്വാക്കള്‍ എന്ന് വിളിച്ചത്. അംഗിരസങ്ങള്‍ എന്നാല്‍ അംഗപോഷണത്തിന് സഹായിക്കുന്നവ. പ്രാണന്റെ അംഗമായ ഇന്ദ്രിയങ്ങളായും അവയെ പോഷിപ്പിക്കുന്നവനായും അവയ്‌ക്കൊക്കെ കാരണമായിരിക്കുന്നതും മുഖ്യ പ്രാണന്‍ തന്നെ.

പ്രാണങ്ങളില്ലാതെ വരുമ്പോള്‍ ശരീരം നിലനില്‍ക്കാത്തതിനാലാണ് അംഗിരസങ്ങള്‍ എന്നുപറഞ്ഞത്. ദേവന്മാര്‍ക്ക് ഹവിസ്സ് എത്തിക്കുന്നതില്‍ മുന്‍പനായ വഹ്നിയായിരിക്കുന്ന അങ്ങ് തന്നെയാണ് ദേവന്മാര്‍ക്കുള്ള കര്‍മ്മങ്ങളുടെ ആരംഭത്തില്‍ ചെയ്യുന്ന ‘നാന്ദീമുഖ’ ശ്രാദ്ധത്തില്‍ പിതൃക്കള്‍ക്ക് കൊടുക്കുന്ന സ്വധ എന്ന അന്നം. ദേവന്മാര്‍ക്ക് ഹവിസ്സ് കൊടുക്കും മുന്‍പേ നല്‍കുന്നതിനാല്‍ പ്രഥമ എന്നുപറയുന്നു. ഇപ്രകാരം എല്ലാ തരത്തിലും പ്രാണന്‍ തന്നെയാണ് കേമമെന്ന് വാഴ്‌ത്തി സ്തുതിക്കുന്നു.

(തുടരും)

സ്വാമി ധ്രുവചൈതന്യ

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു
India

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

Samskriti

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

Kerala

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.