Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാല്‍ക്കാലികളുടെ ശാപം ലാലുവിന്റെ ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2018, 02:40 am IST
in Vicharam

രാഷ്‌ട്രീയ-ഭരണ നേതൃത്വങ്ങളിലുള്ള അഴിമതി പുതിയകാര്യമല്ല. ദശാബ്ദങ്ങളായി കെട്ടുനാറിയ അഴിമതിക്കഥകള്‍ കേട്ട് മരവിച്ചുപോയ ജനങ്ങള്‍ക്ക് വന്‍ അഴിമതിക്കാരാരും അഴിയെണ്ണുന്നത് കാണാനായിരുന്നില്ല. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു തുടങ്ങിയ പ്രധാനമന്ത്രിമാര്‍പോലും ആരോപണവിധേയരായിരുന്നു. ആര്‍ക്കും ശിക്ഷലഭിച്ചില്ല.

പ്രഗത്ഭരെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊന്നും അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടില്ല. എന്നാല്‍ കാലിത്തീറ്റ തട്ടിപ്പ് കേസില്‍പ്പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. അഴിമതിക്കേസുകള്‍ തോറ്റുകൊടുക്കാന്‍ വാശിയോടെ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയസാഹചര്യത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു എന്നുവേണം വിശ്വസിക്കാന്‍. ഝാര്‍ഖണ്ഡിലെ കല്‍ക്കരി കുംഭകോണക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന മധു കോഡ ശിക്ഷിക്കപ്പെട്ടശേഷം കേട്ട നല്ലവാര്‍ത്തയാണ് ലാലുപ്രസാദ് യാദവിന് ശിക്ഷലഭിച്ചു എന്നത്.

അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ നിരന്തരം പോരാടിയിരുന്ന ജയപ്രകാശ് നാരായണന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി പൊതുരംഗത്തുവന്ന ലാലു, അധികാരം ലഭിച്ചതോടെയാണ് അഴിമതിയുടെയും കുടുംബവാഴ്ചയുടെയും അമരക്കാരനായി മാറുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ടപ്പോള്‍ നിരക്ഷരകുക്ഷിയായ ഭാര്യയെ പിന്‍ഗാമിയായി വാഴിച്ച് പിന്‍സീറ്റ് ഡ്രൈവിങ് നടത്തിയും അഴിമതി ആവര്‍ത്തിച്ചു.

കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അഴിമതി സമര്‍ഥമായി നടത്താന്‍ മക്കളെയാണ് ലാലു ചുമതലപ്പെടുത്തിയത്. അഴിമതി നടത്തിയ മകളും മകനും ഇപ്പോള്‍ അന്വേഷണപരിധിയിലാണ്. ബദ്ധവൈരിയായിരുന്ന നിതീഷ്‌കുമാറുമായി സന്ധിചെയ്ത് ബീഹാറില്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു മകനെ ഉപമുഖ്യമന്ത്രിയും മറ്റൊരാളെ മന്ത്രിയുമാക്കിയെങ്കിലും അഴിമതി അവരും ആവര്‍ത്തിച്ചു. തുടര്‍ന്നാണ് ആ സഖ്യം നിതീഷ്‌കുമാര്‍ ഉപേക്ഷിച്ചത്.

സദ്ഭരണം മാത്രമല്ല, അഴിമതിരഹിതഭരണം നടത്തുന്ന ബിജെപിയോടൊത്ത് നില്‍ക്കാന്‍ നിതീഷ്‌കുമാര്‍ വീണ്ടും തയ്യാറായത് ഏറെ പഴയ കാര്യമൊന്നുമല്ല. അഴിമതി രാഷ്‌ട്രശരീരത്തിന് പിടിപെട്ട മാറാരോഗമാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളാണ് ലാലു അടക്കമുള്ള പകല്‍ കൊള്ളക്കാര്‍ ഉള്‍പ്പെട്ട യുപിഎ ഭരണത്തെ പുറത്താക്കിയത്. കേന്ദ്രത്തില്‍ മാത്രമല്ല, മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ നിലംപരിശായി. രാജ്യത്തിന്റെ ശാപമായ കോണ്‍ഗ്രസിനെ തുടച്ചുനീക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും ജനങ്ങള്‍ പാഴാക്കുന്നില്ല എന്നാണ് ഏറ്റവും ഒടുവില്‍ വിധിയെഴുതിയ ഗുജറാത്തും ഹിമാചല്‍പ്രദേശും വ്യക്തമാക്കിയത്.

ഒരുമാറ്റം സകലമാന ജനങ്ങളുടെയും ആഗ്രഹമാണ്. അഴിമതിയില്ലാത്ത ഭരണം വേണം. അത് നല്‍കാന്‍ കഴിയുന്നത് ബിജെപിക്കാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഈ ജനവിധികളെല്ലാം. അത്തരം ഒരു സര്‍ക്കാരിന്റെ കീഴില്‍ അഴിമതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കാനും കോടതികളില്‍ വിജയംവരെ വാദിക്കാനും നിര്‍ഭയമായി വിധിപറയാനും സാധിക്കുന്നു. അതാണ് ലാലുവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ലാലുപ്രസാദ് യാദവിന്റെ കേസ് കേട്ട റാഞ്ചിയിലെ പ്രത്യേക സിബിഐകോടതി ജഡ്ജിക്ക് പല സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും പ്രലോഭനങ്ങളെയും നേരിടേണ്ടിവന്നു. അത് ജഡ്ജി പരസ്യമായി പറയുകയും ചെയ്തു. ആ പ്രലോഭനങ്ങള്‍ തന്നെയാകും ചുമത്തപ്പെട്ട വകുപ്പുകള്‍ വഴി ലഭിക്കാവുന്ന പരമാവധി ശിക്ഷ വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

മിണ്ടാപ്രാണികളായ നാല്‍ക്കാലികള്‍ക്കുള്ള തീറ്റയില്‍ കൈയിട്ടുവാരിയാണ് ദേശീയ രാഷ്‌ട്രീയത്തില്‍ ലാലുവും കുടുംബവും അമറിക്കൊണ്ടിരുന്നത്. അവര്‍ക്കിപ്പോള്‍ കുടുംബസമേതം തന്നെയാണ് ശിക്ഷ ലഭിക്കാന്‍ പോകുന്നത്. ഇത് നാല്‍ക്കാലികളുടെ ശാപമായേ കാണാന്‍ കഴിയൂ. രാജ്യത്തെ ഞെട്ടിച്ച യുപിഎ ഭരണത്തിലെ അഴിമതിവീരന്മാരേയും ഇത്തരം ശിക്ഷകള്‍ തന്നെയാവും കാത്തിരിക്കുന്നതെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

പുതിയ വാര്‍ത്തകള്‍

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.