Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാല്‍ക്കാലികളുടെ ശാപം ലാലുവിന്റെ ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2018, 02:40 am IST
in Vicharam

രാഷ്‌ട്രീയ-ഭരണ നേതൃത്വങ്ങളിലുള്ള അഴിമതി പുതിയകാര്യമല്ല. ദശാബ്ദങ്ങളായി കെട്ടുനാറിയ അഴിമതിക്കഥകള്‍ കേട്ട് മരവിച്ചുപോയ ജനങ്ങള്‍ക്ക് വന്‍ അഴിമതിക്കാരാരും അഴിയെണ്ണുന്നത് കാണാനായിരുന്നില്ല. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു തുടങ്ങിയ പ്രധാനമന്ത്രിമാര്‍പോലും ആരോപണവിധേയരായിരുന്നു. ആര്‍ക്കും ശിക്ഷലഭിച്ചില്ല.

പ്രഗത്ഭരെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊന്നും അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടില്ല. എന്നാല്‍ കാലിത്തീറ്റ തട്ടിപ്പ് കേസില്‍പ്പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. അഴിമതിക്കേസുകള്‍ തോറ്റുകൊടുക്കാന്‍ വാശിയോടെ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയസാഹചര്യത്തിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു എന്നുവേണം വിശ്വസിക്കാന്‍. ഝാര്‍ഖണ്ഡിലെ കല്‍ക്കരി കുംഭകോണക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന മധു കോഡ ശിക്ഷിക്കപ്പെട്ടശേഷം കേട്ട നല്ലവാര്‍ത്തയാണ് ലാലുപ്രസാദ് യാദവിന് ശിക്ഷലഭിച്ചു എന്നത്.

അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ നിരന്തരം പോരാടിയിരുന്ന ജയപ്രകാശ് നാരായണന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി പൊതുരംഗത്തുവന്ന ലാലു, അധികാരം ലഭിച്ചതോടെയാണ് അഴിമതിയുടെയും കുടുംബവാഴ്ചയുടെയും അമരക്കാരനായി മാറുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ടപ്പോള്‍ നിരക്ഷരകുക്ഷിയായ ഭാര്യയെ പിന്‍ഗാമിയായി വാഴിച്ച് പിന്‍സീറ്റ് ഡ്രൈവിങ് നടത്തിയും അഴിമതി ആവര്‍ത്തിച്ചു.

കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അഴിമതി സമര്‍ഥമായി നടത്താന്‍ മക്കളെയാണ് ലാലു ചുമതലപ്പെടുത്തിയത്. അഴിമതി നടത്തിയ മകളും മകനും ഇപ്പോള്‍ അന്വേഷണപരിധിയിലാണ്. ബദ്ധവൈരിയായിരുന്ന നിതീഷ്‌കുമാറുമായി സന്ധിചെയ്ത് ബീഹാറില്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു മകനെ ഉപമുഖ്യമന്ത്രിയും മറ്റൊരാളെ മന്ത്രിയുമാക്കിയെങ്കിലും അഴിമതി അവരും ആവര്‍ത്തിച്ചു. തുടര്‍ന്നാണ് ആ സഖ്യം നിതീഷ്‌കുമാര്‍ ഉപേക്ഷിച്ചത്.

സദ്ഭരണം മാത്രമല്ല, അഴിമതിരഹിതഭരണം നടത്തുന്ന ബിജെപിയോടൊത്ത് നില്‍ക്കാന്‍ നിതീഷ്‌കുമാര്‍ വീണ്ടും തയ്യാറായത് ഏറെ പഴയ കാര്യമൊന്നുമല്ല. അഴിമതി രാഷ്‌ട്രശരീരത്തിന് പിടിപെട്ട മാറാരോഗമാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളാണ് ലാലു അടക്കമുള്ള പകല്‍ കൊള്ളക്കാര്‍ ഉള്‍പ്പെട്ട യുപിഎ ഭരണത്തെ പുറത്താക്കിയത്. കേന്ദ്രത്തില്‍ മാത്രമല്ല, മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ നിലംപരിശായി. രാജ്യത്തിന്റെ ശാപമായ കോണ്‍ഗ്രസിനെ തുടച്ചുനീക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും ജനങ്ങള്‍ പാഴാക്കുന്നില്ല എന്നാണ് ഏറ്റവും ഒടുവില്‍ വിധിയെഴുതിയ ഗുജറാത്തും ഹിമാചല്‍പ്രദേശും വ്യക്തമാക്കിയത്.

ഒരുമാറ്റം സകലമാന ജനങ്ങളുടെയും ആഗ്രഹമാണ്. അഴിമതിയില്ലാത്ത ഭരണം വേണം. അത് നല്‍കാന്‍ കഴിയുന്നത് ബിജെപിക്കാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഈ ജനവിധികളെല്ലാം. അത്തരം ഒരു സര്‍ക്കാരിന്റെ കീഴില്‍ അഴിമതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കാനും കോടതികളില്‍ വിജയംവരെ വാദിക്കാനും നിര്‍ഭയമായി വിധിപറയാനും സാധിക്കുന്നു. അതാണ് ലാലുവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ലാലുപ്രസാദ് യാദവിന്റെ കേസ് കേട്ട റാഞ്ചിയിലെ പ്രത്യേക സിബിഐകോടതി ജഡ്ജിക്ക് പല സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും പ്രലോഭനങ്ങളെയും നേരിടേണ്ടിവന്നു. അത് ജഡ്ജി പരസ്യമായി പറയുകയും ചെയ്തു. ആ പ്രലോഭനങ്ങള്‍ തന്നെയാകും ചുമത്തപ്പെട്ട വകുപ്പുകള്‍ വഴി ലഭിക്കാവുന്ന പരമാവധി ശിക്ഷ വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

മിണ്ടാപ്രാണികളായ നാല്‍ക്കാലികള്‍ക്കുള്ള തീറ്റയില്‍ കൈയിട്ടുവാരിയാണ് ദേശീയ രാഷ്‌ട്രീയത്തില്‍ ലാലുവും കുടുംബവും അമറിക്കൊണ്ടിരുന്നത്. അവര്‍ക്കിപ്പോള്‍ കുടുംബസമേതം തന്നെയാണ് ശിക്ഷ ലഭിക്കാന്‍ പോകുന്നത്. ഇത് നാല്‍ക്കാലികളുടെ ശാപമായേ കാണാന്‍ കഴിയൂ. രാജ്യത്തെ ഞെട്ടിച്ച യുപിഎ ഭരണത്തിലെ അഴിമതിവീരന്മാരേയും ഇത്തരം ശിക്ഷകള്‍ തന്നെയാവും കാത്തിരിക്കുന്നതെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

Kerala

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

പുതിയ വാര്‍ത്തകള്‍

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.