Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

യാത്രയുടെ സാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 05:15 pm IST
in Literature

സുഖകരമാകുന്നതു മാത്രമല്ല സഫലമാകുന്നത്.വേദന തിന്നു വേദനതന്നെ സുഖമായിത്തീരുന്നതും സഫലമാണ്.31 വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ജനുവരി ആറിന് യാത്രയായ കവി എന്‍.എന്‍.കക്കാട് വേദനയുടെ ആഹ്‌ളാദത്തില്‍നിന്നാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച കവിതകളിലൊന്നായ സഫലമീയാത്ര തന്നത്.വര്‍ഷങ്ങളായി കക്കാടിന്റെ കവിതാ ഇടം ഒഴിഞ്ഞുകിടക്കുന്നുവെങ്കിലും അത് എക്കാലത്തേക്കും പൂരിപ്പിക്കാന്‍ ഈ സഫലമീ യാത്ര എന്ന ഒറ്റക്കവിതമാത്രം മതിയാകും.

       പ്രകൃതിയും മനുഷ്യനും അതിന്റെ സമസ്തഭാവങ്ങളും ഇടകലര്‍ന്നൊരു ആയുസിന്റെ കഴമ്പുള്ളതിനാലാണ് സഫലമീ യാത്ര എന്ന കവിത നിത്യഹരിതമാകുന്നത്.ജീവിതത്തോട് അത്രമേല്‍ പ്രണയവും ഒപ്പം ലാഘവത്വവും നിറയുന്നുണ്ട് ഈ കവിതയില്‍. അതുകൊണ്ടാണ് ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ…എന്നുപറയുന്നത്.വന്നാലും പോയാലും തനിക്കൊന്നുമില്ല എന്നല്ല വന്നതെല്ലാം പോകേണ്ടതാണെന്ന സൂക്ഷ്മമായ തിരിച്ചറിവിന്റെ തത്വചിന്തയാണത്.വിടപറയുംവരെ ആഹ്‌ളാദമായിരിക്കാം എന്ന് തുടര്‍ന്നുവരുന്ന വരികളിലുണ്ട്.വരുംകൊല്ലം ആരാകും എന്താകുമെന്നൊന്നും അറിയില്ലെന്നും ചേര്‍ത്തുവെക്കുന്നു.നാളെ തീരാനുള്ളതിന്റെ നിരാശയില്‍ കരയാനുള്ളതല്ല ഇന്നുകളെന്ന് കക്കാട്.

       ജീവിതത്തോടുള്ള നിഷേധവും ആസക്തിയും സഫലമീ യാത്രയിലുണ്ട്.മാരകരോഗത്താല്‍ വേദന കൊടുമ്പിരികൊള്ളുമ്പോഴും യാത്ര സഫലമാണെന്നു പറയാന്‍ കക്കാടിലെ കവിയെ ചങ്കൂറ്റംകൊള്ളിക്കുന്നത് ഇന്നുകളിലെ ആനന്ദമാണ്.തമ്മില്‍ എതിരേറ്റും നൊന്തും നോവിച്ചുമൊക്കെയാണ് ആ ആനന്ദം അനുഭവിക്കുന്നത്.

        ആഹ്‌ളാദത്തിന്റെ പതിഞ്ഞ ശീലുകളിലൂടെ മരണത്തിന്റെ നിഗൂഢമായ പൂച്ചനടത്തം പലമാതിരി  സഫലമീ യാത്രയില്‍ എത്തിനോക്കുന്നുണ്ട്.നിറുകയിലെ ഇരുട്ട്,വിജനമാം വഴി,നിഴലുകള്‍ തുടങ്ങിയ കല്‍പ്പനകളിലൂടെയാണ് മരണത്തിന്റെ പാദമുദ്ര കാണുന്നത്.മരണം ഈ കവിതയിലെ പ്രധാനവിഷയമല്ലെങ്കിലും അതിജീവനത്തിന്റെ പ്രസരിപ്പിനെക്കുറിച്ചാകുമ്പോള്‍ മരണത്തിനു സാംഗത്യമുണ്ട്.മലയാളത്തിലെ ഏറ്റവുംമികച്ച മരണ കവിതയായ ജീയുടെ ഇന്നു ഞാന്‍ നാളെ നീ ഇവിടെ ഓര്‍മ്മവരും. അതിലെ തീവ്രമായ  അന്തരീക്ഷ കല്‍പ്പനയുടെ വഴിയോക്കാഴ്ച ഈ കവിതയിലുമുണ്ട്.

       തരളിതമായൊരു കാവ്യഭാവനയുടെ ഉടമയല്ല കക്കാട്.തരളിത ഭാവന കടന്നുവരുന്നത് രുദ്രകാലത്തിന്റെ പേപിടിച്ച സ്വഭാവം പറയാനുള്ള വഴിയൊരുക്കുന്നതിനാണ്.പട്ടിപ്പാട്ട്,പോത്ത്,ചെറ്റകളുടെ പാട്ട് തുടങ്ങിയ കവിതകളില്‍ ആസുരകാലത്തെക്കുറിച്ചുള്ള ആശങ്കകളുണ്ട്.അതിനായി പ്രാദേശിക പദാവലികള്‍ ചേര്‍ത്തുവെച്ചാണ് ഇത്തരം  കവിതകള്‍ കക്കാട് രചിച്ചിട്ടുള്ളത്.മനുഷ്യനെന്ന നിലയിലുള്ള വേദനയും കവി എന്നതരത്തിലുള്ള പ്രതിബദ്ധതയും ഇതില്‍ കാണാം.പഴമയുടെ കാതലിനെ കണ്ടറിഞ്ഞ് ആധുനികതയുടെ നടുക്കണ്ടമുള്ള കാമ്പും കൂടിച്ചേരുന്നതാണ് കക്കാടിലെ കാവ്യ പ്രതിഭ.

                                  സേവ്യര്‍.ജെ

                     

        

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

Kerala

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

Entertainment

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Health

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

പുതിയ വാര്‍ത്തകള്‍

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.