Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരൻ യഥാർത്ഥ ബന്ധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 02:45 am IST
in Samskriti

മക്കളേ, 

ഈശ്വരന്‍ മാത്രമാണ് എന്നെന്നുമുള്ള നമ്മുടെ യഥാര്‍ത്ഥ ബന്ധു. ഈ ലോകത്തില്‍ ശാശ്വതമായി ഒന്നും തന്നെയില്ല. ജീവിതത്തിന്റെ സ്വഭാവം തന്നെ അസ്ഥിരതയാണ്. നല്ലതും ചീത്തയുമായ പലതും ജീവിതത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവരാറുണ്ട്. ഇന്നത്തെ സുഹൃത്ത് നാളത്തെ ശത്രുവാകാം. ഇന്നത്തെ ശത്രു നാളത്തെ മിത്രമാകാം. എത്രയായാലും ബന്ധങ്ങള്‍ക്കും ഭൗതികവസ്തുക്കള്‍ക്കും ശാശ്വതമായ സുഖം നല്‍കാന്‍ കഴിയില്ല. അതിനാല്‍ ഉള്ളില്‍ നമുക്ക് ഈശ്വരനോടു മാത്രമായിരിക്കണം ബന്ധം. ലോകത്തിന്റെയും ലോകവസ്തുക്കളുടെയും സ്വഭാവം മനസ്സിലാക്കിയാല്‍ നമുക്ക് ഈശ്വരനില്‍ ആശ്രയഭാവം വളരും. 

വൃക്ഷത്തിന്റെ ശിഖരത്തിലല്ല, ചുവട്ടിലാണു വെള്ളമൊഴിക്കേണ്ടത്. എങ്കിലേ അതിന്റെ എല്ലാ ഭാഗത്തും വെള്ളം ലഭിക്കുകയുള്ളു. അതുപോലെ നമ്മള്‍ ഈശ്വരനെ സ്‌നേഹിക്കുന്നതിലൂടെ സര്‍വ്വ ജീവരാശികളെയും സ്‌നേഹിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയായാല്‍ കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴും ദുഃഖകാരണമായ മമതയ്‌ക്ക് നമ്മള്‍ അടിപ്പെടുകയില്ല. 

പലവിധ ഉത്തരവാദിത്തങ്ങള്‍ കാരണം ഈശ്വരനെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലെന്ന് പറയുന്നവരുണ്ട്. ആവശ്യമുള്ള ഏതു കാര്യത്തിനും നമുക്കു സമയമുണ്ടാകും. ഒന്നിനും സമയമില്ലെന്നു നൂറു വട്ടം പറയുന്നവര്‍ പോലും സ്വന്തം കുഞ്ഞിന് അസുഖമുണ്ടായാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സമയം കണ്ടെത്താതിരിക്കുമോ? അസുഖം ഭേദമാകാന്‍ മൂന്നുനാലു മാസം വേണമെന്നു പറഞ്ഞാലും കുഞ്ഞിനെ ആശുപത്രിയില്‍ വിട്ടിട്ട് ജോലിക്കു പോകില്ല. അതുപോലെ, തന്നെ രക്ഷിക്കുന്നത് ഈശ്വരനാണ്. അവിടുത്തെ ആശ്രയിക്കാതെ ജീവിതത്തില്‍ ശാന്തി ലഭിക്കില്ലെന്നു ബോദ്ധ്യമായാല്‍, ഈശ്വരനെ ആശ്രയിക്കാനും സമയം കിട്ടും. 

മണ്ണാങ്കട്ടയും കരിയിലയും കണ്ണാരം പൊത്തി കളിക്കാന്‍ പോയ കഥ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ചെറിയ കുട്ടികള്‍ക്കു പഠിക്കുവാനുള്ള കഥയാണത്. എന്നാല്‍ വലിയ അര്‍ത്ഥം അതിലടങ്ങിയിട്ടുണ്ട്. മണ്ണാങ്കട്ടയും കരിയിലയും കൂടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു കാറ്റു വന്നു. മണ്ണാങ്കട്ടയ്‌ക്ക് വിഷമമായി, ‘അയ്യോ! കഷ്ടം! കരിയില പറന്നുപോകുമല്ലോ’. മണ്ണാങ്കട്ട കരിയിലയുടെ പുറത്തു കയറിയിരുന്നു. അങ്ങനെ കരിയിലയെ രക്ഷിച്ചു. കുറച്ചു കഴിഞ്ഞ് മഴ വന്നു. കരിയില മണ്ണാങ്കട്ടയുടെ പുറത്തിരുന്നു. അങ്ങനെ മണ്ണാങ്കട്ടയെ രക്ഷിച്ചു. അല്‍പം കഴിഞ്ഞ് കാറ്റും മഴയും ഒരുമിച്ചുവന്നു. എന്തുണ്ടായി? കരിയില പറന്നും പോയി മണ്ണാങ്കട്ട അലിഞ്ഞും പോയി. ഇതുപോലെയാണ് നമ്മുടെ ജീവിതം. നമ്മള്‍ മറ്റുള്ളവരെ ആശ്രയിച്ചു നില്‍ക്കുമ്പോള്‍, ചെറിയ ചെറിയ നേട്ടങ്ങളും വിജയങ്ങളും നമുക്കു നേടാന്‍ സാധിച്ചെന്നുവരാം. എന്നാല്‍ വലിയ ആപത്തു വരുമ്പോള്‍ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അവിടെ  ഈശ്വരനോടുള്ള സമര്‍പ്പണം ഒന്നു മാത്രമേ നമുക്ക് ആശ്രയമുള്ളൂ. അവിടുത്തോടുള്ള ശരണാഗതി ഒന്നു മാത്രമാണ് നമ്മുടെ ജീവിതത്തിന്റെ ഏകരക്ഷ. അതൊന്നു മാത്രമാണ് ജീവിതത്തിലെന്നും ശാന്തിയും സംതൃപ്തിയും നിലനിര്‍ത്താനുള്ള വഴി.

ഭാര്യയെയും മക്കളെയും ഒന്നും സ്‌നേഹിക്കരുതെന്നല്ല ഇതിന്നര്‍ത്ഥം. അവരെ അന്യരെപ്പോലെ കാണണമെന്നുമല്ല. അവരെ സ്‌നേഹിക്കണം. അവര്‍ക്കുവേണ്ടതൊക്കെ ചെയ്തുകൊടുക്കണം. എന്നാല്‍ ഉള്ളിന്റെയുള്ളില്‍ ബന്ധം ഈശ്വരനോടുമാത്രമായിരിക്കണം. അതുകൊണ്ട് എല്ലായ്‌പ്പോഴും ഭഗവാനെത്തന്നെ ആശ്രയിക്കുക. ചുള്ളിക്കമ്പിലിരിക്കുന്ന കിളി പറക്കാന്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കും. കാരണം അതിനറിയാം ചെറിയ ഒരു കാറ്റുവന്നാല്‍ മതി ചുള്ളിക്കമ്പ് അതിനെ ചെറുത്ത്, തന്നെ താങ്ങിനിര്‍ത്തില്ല എന്ന്. അത് ഒടിഞ്ഞുപോകും. അതുപോലെ ലോകബന്ധങ്ങള്‍ ഒന്നും തന്നെ വലിയൊരു പ്രതിസന്ധിയില്‍ നമുക്കു  തുണയാകില്ല. 

ഈശ്വരനെ ആശ്രയിച്ചാല്‍ ജീവിതത്തില്‍ യാതൊരു ദുഃഖങ്ങളും കഷ്ടപ്പാടുകളും ഉണ്ടാവുകയില്ല എന്നല്ല ഇതിനര്‍ത്ഥം. പ്രയാസങ്ങളുണ്ടാകും എന്നാല്‍ അവ നല്ലൊരളവു കുറഞ്ഞിരിക്കും. മാത്രമല്ല, പ്രയാസങ്ങളുടെയെല്ലാം നടുവിലും പതറാതെ ആത്മവിശ്വാസവും ആന്തരികമായ സംതൃപ്തിയും കാത്തുസൂക്ഷിക്കാന്‍ നമുക്കു കഴിയും.

മിക്കവരും ഈശ്വരനെ ആശ്രയിക്കുന്നത് ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടന്‍വേണ്ടി മാത്രമാണ്. അത്  ഈശ്വരനോടുള്ള സ്‌നേഹമല്ല, കാര്യലാഭം പ്രതീക്ഷിച്ചുള്ള സ്‌നേഹമാണ്. ഈശ്വരനോട് നിഷ്‌കളങ്കമായ പ്രേമം വളരണം. എങ്കിലേ പൂര്‍ണ്ണമായ സംതൃപ്തി നേടുവാന്‍ കഴിയൂ. ശര്‍ക്കരയില്‍ എന്തുചെന്നു വീണാലും അതു മധുരമായിത്തീരുന്നു. അതുപോലെ ഈശ്വരസമര്‍പ്പണത്തില്‍ എപ്പോഴും ശാന്തിയുണ്ടാകും. റാണി ഈച്ചയെ മാത്രം പിടിച്ചാല്‍ മതി മറ്റുള്ള ഈച്ചകളൊക്കെ കൂടെപ്പോരും. അതുപോലെ ഈശ്വരനെ ആശ്രയിച്ചാല്‍ ആദ്ധ്യാത്മികവും ഭൗതികവുമായ സകല നേട്ടങ്ങളും വന്നുചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.