തിരുവനന്തപുരം: കെനിയന്‍ ജയിലിലായിരുന്ന പ്രവീണിന് ഒടുവില്‍ മോചനം. ഇന്നലെ രാവിലെ 11 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവീണിനെ കുടുംബാംഗങ്ങള്‍ സ്വീകരിച്ചത് വികാരഭരിതമായ രംഗങ്ങള്‍ക്ക് സാക്ഷിയായി.
മൂന്നരവര്‍ഷം മുന്‍പാണ് പാക്പൗരന്മാരുടെ കെണിയില്‍പ്പെട്ട് പത്തനാപുരം കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രവീണ്‍ കെനിയന്‍ ജെയിലിലായത്. പ്രവാസി മലയാളി അസോസിയേഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രമഫലമായാണ് നാട്ടിലെത്താനായതെന്ന് പ്രവീണ്‍ പറഞ്ഞു. പ്രവീണിനെ മോചിപ്പിക്കാന്‍ കെനിയയിലെ ഹൈക്കോടതി ഉത്തരവിട്ടതോടെ നാട്ടിലേക്കു വരാനുള്ള വഴിതെളിയുകയായിരുന്നു.
2013 നവംബറില്‍ ഇറാനിയന്‍ കമ്പനിയുടെ കപ്പലില്‍ പരിശീലക വിദ്യാര്‍ത്ഥിയായി ജോലിചെയതുവരവേ 2014 ജൂലൈയിലായിരുന്നു കെനിയന്‍ നാവികസേന പ്രവീണ്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തത്. ആറു പാകിസ്ഥാനികളും ഒരു ഇറാനികളും രണ്ട് ഇന്ത്യാക്കാരുമായിരുന്നു. കപ്പലിൽ ലഹരിവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇവരെ വിട്ടുകിട്ടാന്‍ കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ ഹൈക്കമ്മിഷണറും പരിപൂര്‍ണ പിന്‍തുണ നല്‍കിയിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിക്ക് നേരിട്ട് കത്ത് നല്‍കി. ഇന്ത്യയില്‍നിന്ന് ഒരു അഭിഭാഷകന്‍ എത്തിയാണ് കേസ് നടത്തിയത്. പാകിസ്ഥാനികള്‍ കുറ്റക്കാരാണെന്നും ഇന്ത്യാക്കാര്‍ നിരപരാധികളാണെന്നും തെളിഞ്ഞു.ഹരിയാന സ്വദേശയായ വികാസിനെയും പ്രവീണിനെയുമാണ് വിട്ടയച്ചത്. പാകിസ്ഥാനികള്‍ ഇപ്പോഴും ജയിലിലാണ്.
മകനെ കെനിയന്‍ സംഘം അറസ്റ്റുചെയ്തു എന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ അമ്മ മാനസികമായി തകര്‍ന്നു കഴിഞ്ഞു. ഇപ്പോഴും മാനസികനില പൂര്‍ണമായും സാധാരണ നിലയിലായിട്ടില്ല. അച്ഛന്‍ വിമുക്തഭടനാണ.് സഹോദരന്‍ അനൂപ് വിദേശത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: