Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആരോഗ്യ മന്ത്രിയുടെ അനാരോഗ്യ ചെലവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 02:45 am IST
inVicharam

നിയമസഭാ സാമാജികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് തിരിച്ചുവാങ്ങാനുള്ള അവകാശമുണ്ട്. എന്നാല്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ. കെ. ശൈലജ തനിക്ക് കണ്ണട വാങ്ങിയതിന്റെയും, ഭര്‍ത്താവടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സയുടെയും ചെലവ് സര്‍ക്കാരില്‍നിന്നു തിരിച്ചുവാങ്ങിയത് വിവാദമായിരിക്കുകയാണ്.

28,800 രൂപയുടെ കണ്ണടയാണ് ആരോഗ്യ മന്ത്രി തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വാങ്ങിയത്. ഭര്‍ത്താവിന്റയും അമ്മയുടെയും ചികിത്സാ ചെലവിന്റെ പേരില്‍ റീഇംബേഴ്‌സ്‌മെന്റ് ചട്ടങ്ങള്‍ അനുവദിക്കാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ചെലവും എഴുതി വാങ്ങിയിരിക്കുന്നു. ഭര്‍ത്താവ് തൊഴില്‍രഹിതനാണെന്നും, തന്നെ മാത്രം ആശ്രയിച്ചു കഴിയുകയാണെന്നും സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായ മന്ത്രിയുടെ ഭര്‍ത്താവ് ഭാസ്‌കരന്‍ വിരമിച്ച അദ്ധ്യാപകനാണ്. ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കിയിട്ടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പഞ്ചനക്ഷത്ര സൗകര്യമുള്ള സ്യൂട്ട് റൂമുകളില്‍ ദിവസങ്ങളോളം താമസിച്ചതിന്റെ ചെലവും ഖജനാവില്‍നിന്ന് തിരിച്ചുവാങ്ങിയിരിക്കുന്നു!

‘ജനം’ ചാനല്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്.

പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ ശാക്തീകരിക്കണമെന്നും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും വാദിക്കുന്ന ഇടതു സര്‍ക്കാരിലെ മന്ത്രിയുടെ കുടുംബമാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടിയത്. സര്‍ക്കാരിന് സമര്‍പ്പിച്ച ചികിത്സാ രേഖകള്‍ വ്യാജമാണെന്ന ആരോപണമുയര്‍ന്നിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ തെറ്റായ ബില്ലാണ് നല്‍കിയതെങ്കില്‍ അത് സാക്ഷ്യപ്പെടുത്തി ഖജനാവില്‍ നിന്ന് പണം തിരികെ നല്‍കാന്‍ മന്ത്രി ഒപ്പിട്ട് നല്‍കിയിരിക്കുന്നു. പാര്‍ട്ടി അംഗങ്ങള്‍ ലളിത ജീവിതം നയിക്കണമെന്ന് പ്രമേയം പാസ്സാക്കുകയും, മോണ്ട് ബ്ലാങ്ക് പേന ഉപയോഗിച്ചതിന് യുവ രാജ്യസഭാംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിനെക്കുറിച്ച് മഹത്വം പറയുന്ന സിപിഎമ്മിലാണ് ഇതൊക്കെ നടക്കുന്നത്.

വിലകൂടിയ ഭക്ഷണം കഴിച്ചതിന്റെ ചെലവാണ് ചികിത്സാ ചെലവില്‍ ഉള്‍പ്പെടുത്തി മന്ത്രി തിരിച്ചുവാങ്ങിയിരിക്കുന്നത്. ഒരു കപ്പ് കഞ്ഞിക്ക് വില 90 രൂപ! അപ്പോള്‍ ആരോഗ്യരക്ഷയല്ല സുഖചികിത്സയായിരുന്നുവെന്ന് വ്യക്തം. മൂന്നുലക്ഷത്തി എണ്‍പതിനായിരത്തിലേറെ രൂപയാണ് ഖജനാവില്‍ നിന്ന് തിരിച്ചുവാങ്ങിയത്. സ്വന്തം കുടുംബത്തിന്റെ ചികിത്സാ ചെലവില്‍ പോലും ഇത്തരം കൃത്രിമങ്ങള്‍ കാണിച്ചതിലൂടെ ആരോഗ്യമന്ത്രി അപഹാസ്യയായിരിക്കുകയാണ്. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വിലകൂടിയ കണ്ണട വാങ്ങിക്കാന്‍ മന്ത്രിക്ക് ഏതു ചട്ടപ്രകാരമാണ് അനുവാദം നല്‍കിയതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇഎസ്‌ഐ ആശുപത്രികളില്‍ ചികിത്സ തേടുന്ന സാധാരണക്കാരന്റെ ചികിത്സാ ചെലവില്‍ പേവാര്‍ഡിന്റെ ചെലവു പോലും തിരിച്ചു നല്‍കാറില്ല. ഇത്രയും കര്‍ശനമായ ചട്ടങ്ങള്‍ സാധാരണക്കാരന് ബാധകമാക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കുകയാണ്.

തുകയുടെ വലിപ്പച്ചെറുപ്പമല്ല അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മാനദണ്ഡം. സ്വജനപക്ഷപാതം വഴി സര്‍ക്കാരിന് നഷ്ടമുണ്ടായോ എന്നതും പരിഗണിക്കപ്പെടേണ്ടതില്ല. ഭരണഘടനാ പദവി ഉപയോഗിച്ച് സ്വന്തക്കാര്‍ക്ക് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഭരണഘടനയെ അപമാനിക്കലാണ്. ജനാധിപത്യ സംവിധാനങ്ങള്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗിക്കുന്നത് അഴിമതിയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് കേരളത്തിലെ മാധ്യമ സമൂഹവും പ്രതിപക്ഷ രാഷ്‌ട്രീയ സംഘടനകളും മൗനം ദീക്ഷിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നലപാട് വ്യക്തമാക്കണം. ധാര്‍മ്മികത കമ്യൂണിസ്റ്റ് നിഘണ്ടുവിലില്ലായിരിക്കാം. എന്നാല്‍ സത്യപ്രതിജ്ഞാ ലംഘനം കമ്യൂണിസ്റ്റ് മന്ത്രി നടത്തിയാലും അത് ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎമ്മും മന്ത്രിയും മനസ്സിലാക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.